ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതി അഞ്ചുവർഷത്തിനുശേഷം പിടിയിൽ
text_fieldsമുഹമ്മദ് അലി തഹ്സീൻ
കൊച്ചി: സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അഞ്ചുവർഷത്തിനുശേഷം പിടിയിലായി. ഹൈദരാബാദ് ഹസനാബാദ് സന്തോഷ് നഗറിൽ മുഹമ്മദ് അലി തഹ്സീനാണ് (33) പിടിയിലായത്. വെണ്ണല സ്വദേശിനിയുടെ പരാതിയിൽ 2017ൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂട്ടുപ്രതി സുനിലിനെ ഹൈദരാബാദിൽനിന്ന് നേരത്തേ പിടികൂടിയിരുന്നു. ഐ.ടി.ഐ പഠിച്ച യുവതിക്കും ഭർത്താവിനും ഫോണിലൂടെയാണ് സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം നൽകിയത്. വ്യാജ വിമാനടിക്കറ്റും വിസയും വാട്സ്ആപ്പിലൂടെ നൽകി കബളിപ്പിക്കുകയായിരുന്നു. വെരിഫിക്കേഷൻ ഫീസ് ഇനത്തിലാണ് പണം തട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.