കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടിയില്ല; ചികിത്സയിൽ കഴിഞ്ഞ സ്ത്രീ മരിച്ചു
text_fieldsതൃശൂർ: കോടികളുടെ വായ്പ തട്ടിപ്പും ക്രമക്കേടും നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് തിരിച്ച് കിട്ടാത്ത സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിന (70) ആണ് തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ചികിത്സക്കായി പല തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും കിട്ടിയില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ ആരോപിച്ചു.
30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. പണം തിരിച്ച് കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകാമായിരുന്നുവെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസി പറഞ്ഞു. പണം ചോദിക്കുമ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നും ദേവസി ആരോപിച്ചു.
'കിട്ടുമ്പോൾ തരാം' എന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസിനെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞിരുന്നു. അന്വേഷിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും ദേവസി പറഞ്ഞു.കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രദർശിപ്പിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

