വ്യോമസേന കാഡറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി; ആറ് വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം
text_fieldsബംഗളൂരു: ബംഗളൂരുവിൽ 27 വയസുള്ള വ്യോമസേന ട്രെയ്നി കാഡറ്റിനെ കോളജ് കാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ജലഹള്ളിയിലെ വ്യോമസേന ടെക്നിക്കൽ കോളജിൽ ആണ് സംഭവം. കോടതി അന്വേഷണം എതിരായതിനെ തുടർന്നാണ് കാഡറ്റ് ട്രെയ്നി അങ്കിത് കുമാർ ഝാ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പിൽ അങ്കിത് ആറ് വ്യോമസേന ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ചിരുന്നു.
കോളജ് കാംപസിൽ അങ്കിത് കടുത്ത പീഡനവും മർദ്ദനവും നേരിട്ടതായാണ് കുടുംബം ആരോപിക്കുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി അങ്കിതിനെ എല്ലാ ജോലികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അങ്കിതിന്റെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. ട്രെയിനിങ്ങിൽ നിന്ന് ഒഴിവാക്കിയ അതേ ദിവസമാണ് അങ്കിതിനെതിരായ കോടതി വിധിയും വരുന്നത്. തുടർന്ന് കോളജ് കാമ്പസിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

