ശുചിമുറിയെന്ന് കരുതി ഓടുന്ന ട്രെയിനിന്‍റെ വാതിൽ തുറന്നിറങ്ങിയ പത്തുവയസ്സുകാരന് ദാരുണാന്ത്യം
text_fieldsനിലമ്പൂർ: യാത്രക്കിടയിൽ ശുചിമുറിയെന്ന് കരുതി ട്രെയിനിെൻറ വാതിൽ തുറന്ന പത്തുവയസ്സുകാരൻ പുറത്തേക്ക് വീണ് മരിച്ചു. മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദ്ദീഖിന്‍റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. പരതമ്മൽ എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ‍്യാർഥിയാണ്.
തിങ്കളാഴ്ച രാത്രി 11.30ഓടെ മൂലേടം റെയിൽവേ മേൽപാലത്തിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷം രാജ‍്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെയാണ് സംഭവം. കുട്ടി വീഴുന്നത് കണ്ട് ബന്ധുക്കൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
നാട്ടുകാരും ബന്ധുകളും ചേർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കലുങ്കിനടിയിൽനിന്ന് കുട്ടിയെ കണ്ടെത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മാതാവ്: ജസ്ല. സഹോദരി ഫാത്തിമ ലിയാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.