Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകരകയറാതെ ബാങ്കുകൾ;...

കരകയറാതെ ബാങ്കുകൾ; തകർന്നടിഞ്ഞ് സമ്പദ്വ്യവസ്ഥ

text_fields
bookmark_border
കരകയറാതെ ബാങ്കുകൾ; തകർന്നടിഞ്ഞ് സമ്പദ്വ്യവസ്ഥ
cancel

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഭാവി അത്ര ശോഭനമല്ലെന്ന സൂചനകൾ നൽകിയാണ് 2018 കടന്ന് പോകുന്നത്. രാജ്യത്തെ പൊതു മേഖല ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. രൂപയുടെ മൂല്യത്തിൽ നേരിയ മുന്ന േറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇത് താൽക്കാലികമാണെന്നാണ് വിലയിരുത്തൽ. ആർ.ബി.െഎയുടെ കരുതൽ ധനം ഉൾപ്പടെ എടുത്ത്  ചെലവഴിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്ത്യ പോകുന്നത്. ഭരണഘടനാസ്ഥാപനങ്ങളെ ഹിന്ദുത്വവൽക്കരിക്കാനുള്ള ബി.ജ െ.പി സർക്കാർ ശ്രമം ആർ.ബി.െഎയിലും പിടിമുറക്കുന്നത് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കാര്യത ്തിൽ സംശയമില്ല. രാഷ്ട്രീയതാൽപര്യങ്ങൾ മറന്ന് സമ്പദ്വ്യവസ്ഥയെ പരിഗണിക്കാൻ മോദി സർക്കാർ തയാറായില്ലെങ്കിൽ യു.എസിൽ ഉണ്ടായതിന് സമാനമായ പ്രതിസന്ധി ഇന്ത്യയിലും ആവർത്തിച്ചേക്കാം.

തകർന്നടിഞ്ഞ് രൂപ

Rupee
2018 രൂപയെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിര ുന്നില്ല. വർഷത്തിെൻറ തുടക്കത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 63.7 ആയിരുന്നു. പിന്നീട് വ്യാപാര യുദ്ധ വും എണ്ണവില ക്രമാതീതമായി ഉയർന്നതും രൂപക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 70 കടന്ന് രൂപ കുതിക്കുകയായിരുന്നു. യ ു.എസ് സമ്പദ്വ്യവസ്ഥ കരുത്താർജിച്ചതോടെ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് അമേരിക്കയിൽ നിക്ഷേപിച ്ചു. ഇത് രൂപയെ സമ്മർദ്ദത്തിലാക്കി. എന്നാൽ, വർഷാവസാനത്തിൽ തിരിച്ചു വരവിെൻറ പാതയിലാണ് ഇന്ത്യൻ രൂപ.

ഉൗർജിത് പേട്ടലിെൻറ രാജി

കേന്ദ്രബാങ്കും ബി.ജെ.പി സർക്കാറും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വരുന്നതിനും 2018 സാക്ഷിയായി. ആർ.ബി.െഎ ആക്ടിലെ സെക്ഷൻ 7 ഉപയോഗിച്ച് റിസർവ് ബാങ്കിനെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളാണ് ഉൗർജിത്തിെൻറ രാജിയിലേക്ക് നയിച്ചത്. കരുതൽ ധനാനുപാതം കുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിൽ പ്രധാനമായും തർക്കമുണ്ടായിരുന്നത്. ആർ.എസ്.എസുകാരനായ ഗുരുമൂർത്തിയെ ആർ.ബി.െഎ ബോർഡിൽ കേന്ദ്രസർക്കാർ പ്രതിഷ്ഠിച്ചതും പ്രശ്നങ്ങൾ സങ്കീർണമാക്കി.

െഎ.എൽ ആൻഡ് എഫ്.എസ് പ്രതിസന്ധി

i&L-FS
രാജ്യത്തെ ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു അടിസ്ഥാന സൗകര്യ വികസന ധനകാര്യ കമ്പനിയാ െഎ.എൽ ആൻഡ് എഫ്.സിയിലെ പ്രതിസന്ധി. ഏകദേശം 91,000 കോടിയുടെ കടബാധ്യതയിലായ സ്ഥാപനത്തെ പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. കേവലം ഒരു സ്ഥാപനത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രതിസന്ധിയെന്നാണ് ഇപ്പോൾ വരുന്ന വിലയിരുത്തലുകൾ. പല ചെറുകിട ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇവക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നതിനെ ആർ.ബി.െഎ എതിർക്കുകയാണ്.

പട്ടിണി മാറാതെ കർഷകർ


കർഷക ദുരിതത്തിന് 2018ലും മാറ്റമുണ്ടായില്ല. കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ച തന്നെയാണ് ഇക്കുറിയും കർഷകരെ വലച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി കാർഷികോൽപന്നങ്ങളുടെ താങ്ങുവിലയിൽ കാര്യമായ വർധനയില്ല. 2018ലും ഇത് മാറ്റമില്ലാതെ തുടർന്നു. പലപ്പോഴും താങ്ങുവില പോലും കർഷകർക്ക് ലഭിക്കാത്ത സാഹചര്യമുണ്ടായി. കാർഷികോൽപന്നങ്ങളുടെ വിലക്കുറവിനെ തുടർന്ന് റോഡുകളിൽ അത് ഉപേക്ഷിക്കേണ്ട ദുരവസ്ഥയും ഇക്കുറി കർഷകന് വന്നു ചേർന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനും അപ്പുറം വായ്പ എഴുതി തള്ളലിൽ കാര്യമായി ഒന്നും നടക്കാത്തതും കർഷകരെ വലച്ചു.

മാറ്റമില്ലാതെ ബാങ്ക് തട്ടിപ്പുകൾ
bank


ഇന്ത്യൻ ബാങ്കിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് 2018ലും ബാങ്ക് തട്ടിപ്പുകൾ മാറ്റമില്ലാതെ തുടർന്നു. നിതിൻ സന്ദേശരയുമായി ബന്ധപ്പെട്ട 5000 കോടിയുടെ സ്റ്റർലിങ് ബയോടെക് വായ്പ തട്ടിപ്പായിരുന്നു വർഷാദ്യത്തിലെ ആദ്യ തട്ടിപ്പ്. കഴിഞ്ഞ സെപ്തംബറിലാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച പഞ്ചാബ് നാഷണൽ ബാങ്കിെൻറ തട്ടിപ്പ് പുറത്ത് വന്നത്. ഏകദേശം 11,400 കോടിയാണ് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പി.എൻ.ബി ബാങ്കിൽ നിന്ന് തട്ടിയെടുത്തത്. 2018 വിട വാങ്ങുേമ്പാൾ തട്ടിപ്പുകൾ മൂലമുണ്ടായ പ്രതിസന്ധി ബാങ്കിങ് മേഖലയെ വിടാതെ പിന്തുടരുകയാണ്.

കരുത്ത് കാട്ടി മ്യൂച്ചൽ ഫണ്ടുകൾ

MUTAL-FUND
ചാഞ്ചാട്ടങ്ങൾ പതിവായപ്പോൾ നിക്ഷേപകർ നേരിട്ട് ഒാഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിൻമാറി. പരമാവധി റിസ്ക് കുറഞ്ഞ മ്യൂച്ചൽ ഫണ്ടുകളാണ് പകരം നിക്ഷേപത്തിനായി തെരഞ്ഞെടുത്തത്. ഇത് മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിൽ വൻ വളർച്ച ഉണ്ടാകുന്നതിന് കാരണമായി. 2018ൽ മാത്രം മ്യൂച്ചൽ ഫണ്ടുകളിലേക്ക് ഒഴുകിയെത്തിയത് 3 ട്രില്യൺ രൂപയാണ്. മ്യൂച്ചൽ ഫണ്ടുകളിലെ ആകെ നിക്ഷേപം 13 ശതമാനം ഉയർന്ന് 24 ട്രില്യൺ ഡോളറിലെത്തുന്നതിനും 2018 സാക്ഷിയായി. അതേസമയം, ഡിസംബർ അവസാനത്തിലെ കണക്കുകൾ കൂടി പുറത്ത് വരുേമ്പാൾ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ ചെറിയ കുറവ് വരാനും സാധ്യതയുണ്ട്.

വിവാദമായി ജി.ഡി.പി
GDP-23

ജി.ഡി.പി കണക്കാക്കുന്ന രീതിയിൽ നീതി ആയോഗ് മാറ്റം വരുത്തിയത് വിവാദങ്ങൾക്ക് കാരണമായി. രീതിയിൽ മാറ്റം വരുത്തി 2010-11 സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്കാണ് നീതി ആയോഗ് മാറ്റം വരുത്തിയത്. 10.3ൽ നിന്ന് 8.5 ശതമാനമായാണ് കുറച്ചത്. ഖനനം, ടെലികോം തുടങ്ങിയ മേഖലകളിൽ പുന:പരിശോധന നടത്തിയപ്പോൾ വ്യത്യാസം കണ്ടെത്തിയെന്നും ഇതാണ് ജി.ഡി.പി കുറക്കാനുള്ള കാരണമെന്നുമാണ് നീതി ആയോഗ് നൽകുന്ന വിശദീകരണം. അതേസമയം, കോൺഗ്രസ് ഭരണകാലത്തെ വളർച്ച നിരക്ക് കുറക്കാൻ നടത്തിയ ആസൂത്രിത ശ്രമമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നേട്ടം നില നിർത്താനാവാതെ ഒാഹരി വിപണി

indian share market-business news
സമ്മിശ്രമായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യൻ ഒാഹരി വിപണി. ബോംബെ സൂചികയായ സെൻസെക്സ് 34,000 പോയിൻറിലാണ് വർഷാദ്യത്തിൽ വ്യാപാരം നടത്തിയിരുന്നത്. ഒരുവേള 38,000 പോയിൻറിലേക്ക് സെൻസെക്സ് എത്തി. എന്നാൽ, വർഷാവസാനത്തിൽ പഴയ 34,000 പോയിൻറിലേക്ക് തന്നെ സെൻസെക്സ് എത്തുകയായിരുന്നു. 10,477 പോയിൻറലായിരുന്നു 2018ൽ ആദ്യം നിഫ്റ്റ് വ്യാപാരം തുടങ്ങിയത്. പിന്നീട് 11,000 പോയിൻറിലേക്ക് നിഫ്റ്റി എത്തിയെങ്കിലും വർഷാവസാനത്തിൽ പഴയ നിലവാരത്തിലേക്ക് തന്നെ താഴുന്നതാണ് കാണുന്നത്. രൂപയുടെ മൂല്യതകർച്ചയും ഇന്ധനവില വർധിച്ചതും ഇക്കുറി ഒാഹരി വിപണിയെ സ്വാധീനിച്ചു. ഉൗർജിത് പേട്ടലിെൻറ രാജിയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും വിപണിയെ നെഗറ്റീവായാണ് സ്വാധീനിച്ചത്. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പായിരിക്കും വിപണിയെ സ്വാധീനിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Year Ender 2018Business Round Up
News Summary - Year Ender 2018 Business Round Up
Next Story