Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഅതൊരു സാധാരണ...

അതൊരു സാധാരണ ടെഡ്ഡിയല്ല, ദയവായി തിരിച്ചുതരണം; ഒരു കളിപ്പാട്ടത്തിനുവേണ്ടി കൈകോർത്ത് നെറ്റിസൺസ്

text_fields
bookmark_border
അതൊരു സാധാരണ ടെഡ്ഡിയല്ല, ദയവായി തിരിച്ചുതരണം; ഒരു കളിപ്പാട്ടത്തിനുവേണ്ടി കൈകോർത്ത് നെറ്റിസൺസ്
cancel

ണ്ടാൽ സാധാരണ ടെഡ്ഡി ബിയർ. പക്ഷെ ഒരു വ്യക്തിയുടെ ജീവിതത്തിൽ അതിന് ഒരുപാട് പ്രാധാന്യമുണ്ടെങ്കിലൊ? നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ടെഡ്ഡി ബിയർ ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കാനഡയിലെ വാൻകൂവറിലെ സൂപ്പർ മാർക്കറ്റിൽവച്ച് ഒരു ബാക്പാക്ക് മോഷണം പോയതുമുതലാണ് സംഭവങ്ങളുടെ തുടക്കം.

മാര എന്ന പെൺകുട്ടിയുടേതാണീ ബാക്പാക്. ഇതിൽ ഉണ്ടായിരുന്നത് ഒരു െഎ പാഡും ടെഡ്ഡിബിയറും പിന്നെ കുറച്ച് പണവുമാണ്. പണവും െഎപാഡും തനിക്ക് തിരിച്ചുവേണ്ടെന്നും ടെഡ്ഡി ബിയർ തിരികെ നൽകണമെന്നും ആവശ്യെപ്പട്ട് മാര സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നു. തെൻറ പ്രിയപ്പെട്ട ടെഡ്ഡിയുടെ ചിത്രം സഹിതമായിന്നു പോസ്റ്റ്. പോസ്റ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു ഏറെ ഹൃദയസ്പർശിയായിട്ടുള്ളത്.

മാരക്ക് അമ്മ സമ്മാനമായി നൽകിയതാണീ ടെഡ്ഡി ബിയർ. അമ്മയുടെ ശബ്ദത്തിൽ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നിൽ അഭിമാനിക്കുന്നു, ഞാൻ നിന്നോടൊപ്പം എന്നുമുണ്ടാകും’ എന്ന് റെക്കോർഡ് ചെയ്ത് ടെഡ്ഡി ബിയറിൽ വച്ചിട്ടുണ്ടായിരുന്നു.  സങ്കടകരമായ കാര്യം മാരയുടെ അമ്മ കുറച്ചുനാളുകൾക്കുമുമ്പ് മരിച്ചുപോയിരുന്നു.

ഇനിയവൾക്ക് ഒരിക്കലും അവരുടെ ശബ്ദം കേൾക്കാനകകില്ല. അതുകൊണ്ടുതന്നെ ഏറെ വൈകാരികമായി അടുപ്പമുള്ള ഒന്നായിരുന്നു അവൾക്കീ ടെഡ്ഡി ബിയർ. സി.ബി.സി ടി.വിയുടെ റിപ്പോർട്ടറുമായി മാര ഇക്കാര്യം പങ്കുവയ്ക്കുകയും അദ്ദേഹം ട്വിറ്ററിലൂടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. പോസ്റ്റ് ൈവറലായതോടെ സോഷ്യൽമീഡിയ ടെഡ്ഡി ബിയറിനായുള്ള അന്വേഷണത്തിലാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsviralmissing
News Summary - Why this picture of a missing teddy bear is going viral
Next Story