Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ കലോത്സവം : സ്റ്റേജ് മാനേജർ ഡയറി എഴുതണം; വിധികർത്താക്കൾ പ്രതികരണ പത്രികയും അപ്പീൽ നേടുന്നവർ പ്രോഗ്രാം കമ്മിറ്റിയുടെ കത്തുമായി വന്നാലേ മത്സരിക്കാൻ അനുവദിക്കൂ 

text_fields
bookmark_border
സംസ്ഥാന സ്കൂൾ കലോത്സവം : സ്റ്റേജ് മാനേജർ ഡയറി എഴുതണം; വിധികർത്താക്കൾ പ്രതികരണ പത്രികയും അപ്പീൽ നേടുന്നവർ പ്രോഗ്രാം കമ്മിറ്റിയുടെ കത്തുമായി വന്നാലേ മത്സരിക്കാൻ അനുവദിക്കൂ 
cancel

തൃശൂർ: സ്റ്റേജ് മാനേജർക്ക് ഡയറിയും വിധികർത്താക്കളുടെ പ്രതികരണ പത്രികയും. കേരള സ്കൂൾ കലോത്സവത്തിൽ ആദ്യമായാണ് ഇൗ സംവിധാനം. മത്സരങ്ങൾ വിലയിരുത്തി മാർക്കിടുന്നതോടൊപ്പം വിധികർത്താക്കൾ ഒാരോ മത്സരാർഥിയുടെയും പ്രകടനം വിലയിരുത്തുന്ന ചെറു കുറിപ്പും സംഘാടകർക്ക് നൽകണം. പ്രകടനം മികച്ചത്, ശരാശരിക്ക് മേലെ, ശരാശരി, ശരാശരിക്ക് താഴെ എന്നിങ്ങനെ വ്യക്തമാക്കിയാണ് ഇത് നൽകേണ്ടത്. അതോടൊപ്പം 80ൽ കൂടുതൽ മാർക്ക് നൽകിയ ആദ്യ അഞ്ച് പേരുടെ പ്രകടനം മുൻഗണന ക്രമത്തിൽ രേഖപ്പെടുത്തുകയും ചെയ്യണം. മത്സരാർഥികൾ അപ്പീൽ നൽകുകയാണെങ്കിൽ അപ്പീൽ കമ്മിറ്റിക്ക് പരിശോധിക്കാനാണിത്.കോടതി, ബാലാവകാശ കമീഷൻ, ലോകായുക്ത എന്നിവിടങ്ങളിൽ നിന്ന് അപ്പീലുമായി വരുന്നവരെ നേരിട്ട് വേദിയിൽ മത്സരിക്കാൻ അനുവദിച്ച മുൻ സംഭവങ്ങൾ ആവർത്തിക്കരുതെന്ന് വേദിയിൽ ഡ്യൂട്ടിയുള്ള അധ്യാപകർക്ക് കർശന നിർദേശം നൽകി. അപ്പീൽ നേടുന്നവർ പ്രോഗ്രാം കമ്മിറ്റിയിൽ നിന്ന് സീൽ ചെയ്ത ലെറ്റർ ഹെഡിൽ കത്ത് വാങ്ങി വന്നെങ്കിലേ മത്സരിക്കാൻ അനുവാദം ലഭിക്കൂ. ഒാരോ ഇനത്തിലും മത്സരം കഴിയുേമ്പാഴും സ്റ്റേജ് മാനേജർ വിശദമായ ഡയറി കുറിപ്പ് പ്രോഗ്രാം കമ്മിറ്റിക്ക് നൽകണം. മത്സര ഇനം, വേദി, രജിസ്റ്റർ ചെയ്ത മത്സരാർഥികളുടെ എണ്ണം, മത്സരിച്ചവരുടെ എണ്ണം, മത്സരം തുടങ്ങിയ സമയം, അവസാനിച്ച സമയം, ഫലം പ്രഖ്യാപിച്ച സമയം, വേദിയിൽ എന്തെങ്കിലും അപാകതയുണ്ടായോ, ആരെങ്കിലും പരാതി പറഞ്ഞുവോ തുടങ്ങിയ കാര്യങ്ങളാണ് ഡയറിയിൽ കുറിക്കേണ്ടത്. പുതിയ മാന്വലിെൻറ കോപ്പി സ്റ്റേജ് മാനേജർക്ക് നൽകും. നിബന്ധനകൾ രേഖപ്പെടുത്തിയ ചാർട്ട് വേദികളിൽ പ്രദർശിപ്പിക്കും. മത്സരാർഥികളോട് വളരെ സ്നേഹത്തോടെയും പക്വതയോെടയുമാണ് വേദിയിൽ ഡ്യൂട്ടിയിലുള്ളവർ പെരുമാറേണ്ടത് എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പക്കമേളത്തിന് സീഡിയേ ഉപയോഗിക്കാവൂ. പെൻഡ്രൈവ് ഉപയോഗിക്കരുത്. മത്സരത്തിന് സംഘാടകർ നൽകുന്ന ഉപകരണങ്ങൾ മാറ്റാൻ മത്സരാർഥിയെ അനുവദിക്കില്ല. സ്റ്റേജിലെ ശബ്ദവും വെളിച്ചവും കൂട്ടാനും അനുവദിക്കില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school kalolsavam 2018
News Summary - School Kalolsavam 2018
Next Story