Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightമൂന്നാംനാളും ജനപ്രളയം

മൂന്നാംനാളും ജനപ്രളയം

text_fields
bookmark_border
മൂന്നാംനാളും ജനപ്രളയം
cancel

കൗമാരകല മനംനിറഞ്ഞാസ്വദിക്കാന്‍  മൂന്നാംനാളിലും കണ്ണൂരിന്‍െറ നഗരവേദികളിലേക്ക് ജനപ്രവാഹം.   കാണികളെ വിരുന്നൂട്ടാന്‍ 20 വേദികളിലും കൗമാരപ്രതിഭകള്‍ മത്സരിച്ചു. അതേസമയം, അപ്പീലുമായി 2500ഓളം കുട്ടികള്‍ അധികമത്തെിയതോടെ സമയക്രമം താളംതെറ്റി. പുലരുംവരെ നീണ്ട മത്സരങ്ങള്‍ക്കൊടുവില്‍  ഛര്‍ദിച്ചും തളര്‍ന്നുവീണും കഷ്ടപ്പെടുന്ന കുട്ടികളുടെ ദയനീയ ചിത്രമാണ് വേദിക്കു പിന്നില്‍ കണ്ടത്.  
കലയുടെ ഉറവ പൊട്ടാതിരുന്ന സെന്‍റ് മൈക്കിള്‍സിലെ ‘മണിമലയാറി’ല്‍ കഥ-കവിത രചനാ മത്സരങ്ങള്‍ നടന്നു. ചാലിയാറില്‍ ബാന്‍ഡ്മേളത്തിന്‍െറ പ്രകമ്പനമായിരുന്നു.  ‘നിള’യില്‍ കേരളനടനത്തിന് ആയിരങ്ങള്‍ സാക്ഷിയായി. സെന്‍റ് മൈക്കിള്‍സിലെ ‘പെരിയാറി’ല്‍ നാടകത്തിന് പുലര്‍ച്ചയോടെയാണ് തിരശ്ശീല വീണത്. മന്ത്രി സി. രവീന്ദ്രനാഥ് അംഗസേവകരില്ലാതെ ആള്‍ക്കൂട്ടത്തിലൊരുവനായത് നാടകസദസ്സില്‍ നാട്യങ്ങളില്ലാത്ത കാഴ്ചയായി. തര്‍ക്കങ്ങളില്ലാതെ തുടങ്ങിയ നാടകം ചിലത് പതിവുരീതികള്‍ തുടര്‍ന്നപ്പോള്‍ ഭൂരിഭാഗവും പുതിയകാലത്തെ അടയാളപ്പെടുത്തി.  പമ്പയില്‍ മാര്‍ഗംകളിയും കല്ലായിയില്‍ ഗിത്താറും കവ്വായിയില്‍ മൃദംഗവും ഭവാനിയില്‍ പ്രസംഗവും പല്ലനയില്‍ ഗാനാലാപനവും നെയ്യാറില്‍ മാപ്പിളപ്പാട്ടും പാമ്പാറില്‍ കഥകളിയും കടലുണ്ടിയില്‍ പദ്യവും മീനച്ചിലില്‍ കഥാരചനയും കരമനയില്‍ കവിതാരചനയുമായിരുന്നു. എഴുത്തിലും അഭിനയത്തിലും ആലാപനത്തിലും പ്രതിഭകള്‍ കഴിവ് മാറ്റുരച്ച മത്സരങ്ങളായിരുന്നു എങ്ങും. രചനയില്‍ പുതിയ ശൈലികളും ഭാവനകളും വിരിഞ്ഞു. കാലത്തിനനുസരിച്ച് മാറാതെ ന്യൂജനറേഷന്‍ കുട്ടികളും പതിവ് ശൈലി ആവര്‍ത്തിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ മിമിക്രി വേദി നിരാശയുടേതായി. എങ്കിലും വന്‍ ജനാവലിയാണ് മിമിക്രി കാണാനത്തെിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മാര്‍ഗംകളി മികച്ച നിലവാരമാണ് പുലര്‍ത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school kalolsavam 2017
News Summary - school kalolsavam 2017
Next Story