Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightസ്‌നേഹരുചിയുള്ള...

സ്‌നേഹരുചിയുള്ള ബിരിയാണി

text_fields
bookmark_border
സ്‌നേഹരുചിയുള്ള ബിരിയാണി
cancel

‘‘ഒരാളുടെ സന്തോഷവും ആഹ്ലാദവുമെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കുേമ്പാഴേ അതിെൻറ യഥാർഥ വർണമണിയൂ. പങ്കുവെക്കുേമ്പാൾ ആഹ്ലാദം പതിന്മടങ്ങാകും’’ -താജ് ഹോട്ടലിലെ മുറിയിലിരുന്നു സചിൻ ആഘോഷങ്ങളെ കുറിച്ച് പറഞ്ഞു. 

ദുബൈയിൽ തെൻറ ജീവചരിത്ര സിനിമയുടെ പ്രഖ്യാപനം നടത്താൻ എത്തിയപ്പോഴാണ് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ ‘ഗൾഫ് മാധ്യമ’ത്തിന് പ്രത്യേക അഭിമുഖം അനുവദിച്ചത്. നക്ഷത്രപുള്ളികളുള്ള ഇളം നീല ഷർട്ടണിഞ്ഞ് വാക്കുകളിൽ പുഞ്ചിരി നിറച്ച് സചിൻ തുടർന്നു. "ഇൗദ് ആഘോഷിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്; ടീം ഇന്ത്യയിലും മറ്റു ടീമുകളിലുമായി. കളിക്കാരല്ലാത്ത സുഹൃത്തുക്കളുമുണ്ട്. അവർക്കെല്ലാം റമദാൻ-ഇൗദാശംസകൾ നേരുക എൻെറ പതിവാണ്. പെരുന്നാളിൻെറ മറക്കാനാവാത്ത അനുഭവങ്ങളിലൊന്ന് സഹീർ ഖാനും ഇർഫാൻ പത്താനുമൊപ്പം ബിരിയാണി കഴിച്ചതാണ്.  ആ ബിരിയാണിക്ക് സ്നേഹത്തിൻെറ രുചികൂടിയുണ്ടായിരുന്നു. ഇെതല്ലാം ജീവിതത്തിലെ വലിയ കാര്യങ്ങളായാണ് ഞാൻ കാണുന്നത്..." 

"കുടുംബാംഗങ്ങൾ ഒന്നിക്കുന്ന സമയമാണ് ഇൗദ്.  ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്ന വേള. ഇൗദിനോടനുബന്ധിച്ച് വലിയ പൊതുപരിപാടികളിൽ പെങ്കടുത്ത അനുഭവമൊന്നും ഇല്ല. എന്നാൽ,  സുഹൃത്തുക്കൾക്കൊപ്പം  പെരുന്നാൾ ആഹ്ലാദത്തിൽ  പങ്കുചേരാറുണ്ട്."

വല്ലാത്തൊരു മാസ്മരികത സചിൻ ഇന്നും പ്രസരിപ്പിക്കുന്നു. ബോളിവുഡ് താരങ്ങൾ ഒന്നിക്കുന്ന പാർട്ടിയിലേക്ക് സചിൻ വിനയാന്വിതനായി കടന്നുവരുേമ്പാൾ സദസ്സ് ഒന്നടങ്കം ഇളകുന്നത് കണ്ട് ഷാറൂഖ് ഖാനും അമിതാഭ് ബച്ചനും അദ്ഭുതം കൂറുന്നത് അതുകൊണ്ടാണല്ലോ. സചിൻ ടെണ്ടുൽകർക്ക് വയസ്സ് 44 കഴിഞ്ഞു. വിവാദങ്ങളുടെയും വിഭാഗീയതയുടെയും വർത്തമാനകാലത്തും സചിൻ എന്ന മൂന്നക്ഷരം രാജ്യത്തിെൻറ ഏതു മുക്കു മൂലയിലും ശാന്തിയും ആഹ്ലാദവും സന്തോഷവും നിറക്കുന്നുണ്ട്. 

"എല്ലാ വിഭാഗം ആളുകളുടെയും ആഘോഷങ്ങളോടും  ആദരവുള്ള ആളാണ് ഞാൻ. മറ്റുള്ളവർ സന്തോഷം കണ്ടെത്തുന്ന വഴികളെ മാനിക്കുന്നു. ആനന്ദം പങ്കുവെക്കാനുള്ളതാണ്. എല്ലാവരെയും നാം പരിഗണിക്കുന്നുവെന്ന ചിന്ത സംതൃപ്തി നൽകാറുണ്ട്."

വൈവിധ്യങ്ങളുടെ നാനാത്വം ഇൗ മനുഷ്യന് മുന്നിൽ ഏകത്വമാകുന്നു. ഉൾക്കൊള്ളലിെൻറ സന്ദേശം ആ ജീവിതം വിളിച്ചുപറയുന്നുണ്ട്.  പ്രത്യേക അഭിമുഖത്തിന് അനുവാദം ചോദിച്ച് നേരത്തെ മെയിൽ അയച്ചിരുന്നു. ആകാം എന്നു മറുപടി. പേക്ഷ ഉപാധികളുണ്ടായിരുന്നു. വ്യക്തി ജീവിതം, ക്രിക്കറ്റ്, പാർലമെൻറംഗത്വം തുടങ്ങിയവയെക്കുറിച്ചൊന്നും ചോദ്യം പാടില്ല. പിന്നെ എന്തു ചോദിക്കും എന്നതിന് ഉത്തരം ഇൗ രംഗത്തു പ്രവർത്തിക്കുന്നവർക്കൊക്കെ അറിയാം. സചിൻ വന്നത് തന്നെക്കുറിച്ചുള്ള സിനിമയായ ‘സചിൻ എ 

ബില്യൺ ഡ്രീംസി’െൻറ പ്രചാരണത്തിനാണ്. അപ്പോൾ അതു തന്നെ. സിനിമയെക്കുറിച്ച് ചോദിക്കുക. അതേക്കുറിച്ച് എഴുതുക. ദുബൈ ഫിനാൻഷ്യൽ സെൻററിലെ കാപിറ്റൽ ക്ലബ്ബിലെ വാർത്തസമ്മേളനമായിരുന്നു ആദ്യം. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം  സചിൻ നിർത്താതെ മറുപടി പറഞ്ഞു. 

‘‘എെൻറ ജീവിതത്തെക്കുറിച്ച് ഇതുവരെ പുറംലോകം അറിയാത്ത പലതും സിനിമയിലുണ്ട്. കുടുംബവുമൊന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ ഞാൻ തന്നെ പകർത്തിയത് സിനിമയിൽ ചേർത്തിട്ടുണ്ട്.’’

വാർത്തസമ്മേളനം കഴിഞ്ഞയുടൻ ആജാനുബാഹുക്കളായ, ബൗൺസർമാർ എന്ന പേരിലറിയപ്പെടുന്ന സുരക്ഷാ ജോലിക്കാർ സചിനെ മറച്ചുപിടിച്ച് വലയത്തിലാക്കി കൊണ്ടുപോയി. അതിനുശേഷമാണ് സചിൻെറ താമസസ്ഥലത്ത് അഭിമുഖത്തിന് എത്തിയത്.  ബൗൺസർ ചിരിച്ചുകൊണ്ടു മുറി തുറന്നുതന്നു. 

ദുബൈയിൽ സചിെൻറ വാർത്തസമ്മേളനങ്ങളിൽ മുമ്പും പെങ്കടുത്തിട്ടുണ്ട്. പേക്ഷ വാർത്തസമ്മേളനം കഴിഞ്ഞ് ഒന്നു നേരിൽ സംസാരിക്കാമെന്ന് കരുതിയാൽ തെറ്റി. നിലംതൊടാതെയാണ് താരത്തെ ബൗൺസർമാർ കാറിനടുത്തേക്കോ റൂമിലേക്കോ കൊണ്ടുപോവുക. ഷാറൂഖ് ഖാനും സൽമാൻ ഖാനും ക്രിസ്റ്റ്യനോ റൊണാൾഡോയും ലയണൽ മെസ്സിയും പെലെയുമെല്ലാം ഇങ്ങനെ കൺമുന്നിലൂടെ മറഞ്ഞുപോയിട്ടുണ്ട്. നാട്ടിൽ രാഷ്ട്രീയക്കാരുടെ  മുമ്പിലേക്ക് മൈക്കുമായി ചെന്ന് തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്ന ഒാർമയിൽ ഇവരുടെ മുന്നിലേക്ക് ചെന്നാൽ ബൗൺസർമാരുടെ ‘തനിനിറം’ അറിയും. മുൻകൂട്ടി അനുവാദം വാങ്ങാതെ ഇത്തരം സെലിബ്രിറ്റികളോട് സംസാരിക്കുക അതിസാഹസികത തന്നെയാണ്.  

 "എെൻറ സ്വകാര്യതയെ എല്ലാ കാലത്തും ആരാധകരും മാധ്യമങ്ങളും മാനിച്ചിട്ടുണ്ട്. അതിന്  പ്രത്യേകം നന്ദിയുണ്ട്.  അതുകൊണ്ടാണ് ഭാര്യയും മക്കളുമൊന്നിച്ച് തേൻറതുമാത്രമായൊരു ജീവിതമുണ്ടായത്.  എല്ലാ സെലിബ്രിറ്റികൾക്കും അത് അങ്ങനെയാവണമെന്നില്ല.’’  

സചിനിത് പറയുേമ്പാൾ മനസ്സിൽ വന്നത് 1987 ലെ ലോകകപ്പിൽ പന്ത് പെറുക്കാൻ നിന്ന കുട്ടിയായിരുന്നു. അന്നത്തെ 14കാരൻ പിന്നീട് രണ്ടര പതിറ്റാണ്ടോളം ദേശീയ ടീമിലെ നെടുംതൂണായി. 

ആദ്യം പറഞ്ഞ നിബന്ധനകളെല്ലാം മറന്ന് സചിൻ സംസാരിച്ചുകൊണ്ടിരുന്നു.  "നിർമാതാവ് രവി ഭഗ്ചന്ദ്ക എട്ടു മാസം നിരന്തരം നിർബന്ധിച്ചപ്പോഴാണ് സിനിമയെടുക്കാൻ  സമ്മതിച്ചത്..."   പേക്ഷ തെൻറ പേരിലൊരു സിനിമ യാഥാർഥ്യമായതിെൻറ സകല ആഹ്ലാദവും സചിെൻറ സംസാരത്തിൽ തിരതല്ലുന്നുണ്ട്. സിനിമ ആരാധകർ നെഞ്ചേറ്റുകയും ചെയ്തു. 

‘‘ആഘോഷങ്ങൾക്ക് അതിർഭേദങ്ങളില്ല. പങ്കുവെക്കലിെൻറ വേളയാണത്’’ -പെരുന്നാൾ ആഘോഷത്തെ കുറിച്ച് സചിൻ പറഞ്ഞു.  മാധ്യമം വായനക്കാർക്ക്  ഇൗദാശംസകൾ നേർന്നാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്

‘‘ആഘോഷങ്ങൾക്ക് അതിർഭേദങ്ങളില്ല. പങ്കുവെക്കലിെൻറ വേളയാണത്’’ ^പെരുന്നാൾ ആഘോഷത്തെ കുറിച്ച് സചിൻ പറഞ്ഞു.  മാധ്യമം വായനക്കാർക്ക്  ഇൗദാശംസകൾ നേർന്നാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid special 2017
News Summary - Sachin's Memmories Eid
Next Story