Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightവ്രതം ഉദാരതക്ക്...

വ്രതം ഉദാരതക്ക് വഴിയൊരുക്കട്ടെ

text_fields
bookmark_border
Sheikh-Mohammed-Karakunnu
cancel
camera_alt???? ???????? ?????????

പ്രവാചകപുത്രി ഫാത്തിമ ഗർഭിണിയായിരുന്നു. അവർക്ക് മധുരമുള്ള ഈത്തപ്പഴം കഴിക്കാൻ അതിയായ ആഗ്രഹം. പ്രിയതമൻ അലിയുടെ വശം പണമില്ലെന്ന് അവർക്കറിയാം. അതിനാൽ, ആഗ്രഹം മന സ്സിൽ ഒളിപ്പിച്ചുവെച്ചു. ഒരുദിവസം ഇരുവരും വീട്ടിൽ വിശ്രമിെക്ക ഫാത്തിമ അലിയെ ആഗ്രഹ ം അറിയിച്ചു. പ്രിയതമയുടെ ഇംഗിതം പൂർത്തീകരിക്കാൻ അദ്ദേഹം അങ്ങാടിയിലേക്ക് പോയി. കട യിൽനിന്ന് ഈത്തപ്പഴം കടം വാങ്ങി മടങ്ങി വരുകയായിരുന്നു.

‘‘അലി, നിൽക്കൂ. വിശന്നിട്ടു വയ്യ. വല്ലതും തരണേ’’ ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയ അലി കണ്ടത് ഒരു പടു വയോധികനെ. കു ഴിഞ്ഞ കണ്ണുകളും മെലിഞ്ഞൊട്ടിയ ശരീരവും അയാളുടെ ദാരിദ്ര്യം വിളിച്ചറിയിച്ചു. രണ്ടാമതൊന്നാലോചിക്കാതെ അലി കൈയിലെ പഴപ്പൊതി അയാൾക്കു കൊടുത്തു.

വെറുംൈകയോടെ തിരിച്ചുവരുന്ന പ്രിയതമനെ ഫാത്തിമ നിർവികാരയായി നോക്കിനിന്നു. വീട്ടിലെത്തിയ അലി പ്രിയതമയോട് സംഭവം വിശദീകരിച്ചു. അതിന് ഫാത്തിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. ആ പഴം കഴിച്ചിരുെന്നങ്കിൽ അൽപസമയത്തെ സന്തോഷമല്ലേ ഉണ്ടാവുമായിരുന്നുള്ളൂ. അങ്ങയുടെ പ്രവൃത്തി നമുക്ക് മരണംവരെയും ശേഷവും സന്തോഷിക്കാനുള്ള വക നൽകിയല്ലോ.’’

മനുഷ്യൻ പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുടെ പ്രതീകമാണ്. ഒന്നു സാക്ഷാത്കരിക്കപ്പെടുമ്പോൾ പുതിയത് പിറവിയെടുക്കും. സമ്പത്തിനും സൗകര്യങ്ങൾക്കും വേണ്ടിയുള്ള മനുഷ്യെൻറ അലച്ചിലുകൾ അവസാനിക്കുകയില്ല. ചിതറിത്തെറിച്ച ആഗ്രഹങ്ങളുമായാണ് പലരും മറമാടപ്പെടുകയെന്ന് പ്രവാചകൻ പറയാനുള്ള കാരണവും അതുതന്നെ.

സ്വാർഥതയുടെ തടവറയിൽനിന്ന് മോചനം നേടാൻ കഴിയുന്നവർ വളരെ കുറവാണ്. അധികപേർക്കും അശരണരുടെ ആർത്തനാദം കേട്ടുണരാനും മനുഷ്യസ്നേഹത്തിെൻറ മഹിത മേഖലകളിലേക്കുയരാനും സാധിക്കാത്തത് അതിനാലാണ്. താഴെയുള്ളവരെ കാണാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ലുബ്ധ് മനുഷ്യനെ അനുവദിക്കുകയില്ല.

കോവിഡ്, സമൂഹത്തിെൻറ താഴേത്തട്ടിലുള്ളവരെ സാമ്പത്തികമായി തളർത്തുകയും തകർക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ, ഈ റമദാനിലെ നോമ്പ് മുമ്പെന്നത്തേക്കാളുമേറെ വിശ്വാസികളെ ഉദാരരാക്കേണ്ടതുണ്ട്. ഹസ്രത്ത് അലിയും ഫാത്തിമ ബീവിയും കയറിപ്പറ്റിയ ഉന്നത വിതാനത്തിലെത്താനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഏറ്റവും ആവശ്യമുള്ള സന്ദർഭത്തിൽ ഏറെ പ്രിയങ്കരമായത് തന്നേക്കാൾ അർഹരായവർ ആവശ്യപ്പെടുമ്പോൾ കൈവിടാൻ കഴിയുന്നവരാണവർ. പ്രായോഗികമായി നടപ്പാക്കാൻ ഏറെ പ്രയാസമുള്ള ഈ നിലവാരത്തിലെത്താൻ ശ്രമിക്കുമ്പോഴാണ് അതിനടുത്തെങ്കിലുമെത്താൻ സാധിക്കുക. ഈ വർഷത്തെ വ്രതാനുഷ്ഠാനം അതിന് പ്രചോദനമാകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanDharmapathasheikh muhammed karakunnu
News Summary - ramadan will be a way for forgiveness
Next Story