വർക്ഷോപ്പുകൾ പ്രവർത്തിക്കുക രാവിലെ 10 മുതൽ അഞ്ചുവരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വർക്ഷോപ്പുകൾ വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ പ്രവർത്തിക്കാൻ അന ുമതി നൽകി. വർക്ഷോപ്പുകളെ നാലു വിഭാഗമായി തിരിക്കും. സ്പെയർപാർട്സ് കടകൾക്കും ഇൗ സമയം പ്രവർത്തിക്കാം.
ജീവനക്കാരുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഉണ്ടാകും. പരമാവധി എട്ട് ടെക്നീഷ്യന്മാരെ വരെയാകും അനുവദിക്കുക. അപ്ഹോ ൾസറി, പെയിൻറിങ്, കാർ വാഷ് എന്നിവക്ക് അനുവാദമില്ല. ടയർ പഞ്ചർ പോലെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. മൊബൈൽ വർക്ഷോപ് സംവിധാനങ്ങൾക്കും ഇളവുണ്ട്. ഫാന്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ വാങ്ങാനും ഒരു ദിവസം കടകള്‍ തുറക്കുന്ന കാര്യം പരിഗണിക്കും.
രജിസ്ട്രേഡ് ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ പോയി ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ഫ്ലാറ്റുകളില്‍ കേന്ദ്രീകൃത സംവിധാനമായതിനാൽ അവിടെ അറ്റകുറ്റപ്പണിക്ക് പോകുന്നതിനും അനുമതി നല്‍കും.
*കൃഷിക്കാരിൽനിന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ പച്ചക്കറി സംഭരിക്കും. പഞ്ചായത്ത് ചന്തകളിലൂടെ ഹോർട്ടികോർപ്പും കൃഷിവകുപ്പും സംഭരണം നടത്തും.
*ജലസേചന വകുപ്പിനെ അവശ്യ സർവിസാക്കും.
*സാലറി ചലഞ്ചിെൻറ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് കരുതിയെങ്കിലും മന്ത്രിസഭയുടെ പരിഗണനക്ക് വന്നില്ല.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.