കമൽനാഥ് സർക്കാറിെൻറ വിധി നാളെയറിയാം
text_fieldsഭോപാൽ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിെൻറ ഭാവി തിങ്കളാഴ്ചയറിയും. ബജറ്റ് സമ്മേളനം തുടങ്ങുന്ന നാളെ നിയമ സഭ സ്പീക്കർ നർമദ പ്രജാപതിയോട് വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ലാൽജി ടാണ്ടൻ ആവശ്യപ്പെട്ടു.
ഞായറാ ഴ്ച രാത്രിയാണ് ഗവർണറുടെ ഓഫിസ് ഇതുസംബന്ധിച്ച കത്ത് പുറത്തുവിട്ടത്. കത്ത് മുഖ്യമന്ത്രി കമൽനാഥിന് കൈമാറ ി. സർക്കാറിന് മതിയായ ഭൂരിപക്ഷമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും കാണിച്ച് ശനിയാഴ്ച ബി.ജെ.പി നേതാക്കാൾ ഗവർണർക്ക് നിവദേനം നൽകിയിരുന്നു.
മധ്യപ്രദേശിൽ രാജിവെച്ച ആറ് മുൻ മന്ത്രിമാരുടെ രാജി സ്പീക്കർ കഴിഞ്ഞദിവസം സ്വീകരിച്ചു. ഇവരോടൊപ്പം 16 എം.എൽ.എമാരും കമൽനാഥ് സർക്കാറിൽനിന്ന് രാജി സമർപ്പിച്ചിരുന്നു. സ്പീക്കറുടെ തീരുമാനത്തോടെ മധ്യപ്രദേശ് നിയമസഭയുടെ അംഗബലം 222 ആയി ചുരുങ്ങി.
ബജറ്റ് സമ്മേളനത്തിൽ വിശ്വാസ വോട്ടിന് തയാറാണെന്ന് മുഖ്യമന്ത്രി കമൽനാഥ് കഴിഞ്ഞദിവസം ഗവർണറെ അറിയിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽനിന്ന് രാജിവെക്കുകയും ബി.ജെ.പിയിൽ ചേരുകയും ചെയ്തതോടെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. രാജിവെച്ചവരെ ബി.ജെ.പി ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയിരിന്നു. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നക്കുമെന്നറിഞ്ഞതോടെ ഇവർ ഭോപാലിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.