Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightയുഗാണ്ടയിലെ സകാത്തും...

യുഗാണ്ടയിലെ സകാത്തും ഇംഗ്ലണ്ടിലെ ‘ആലീസും’

text_fields
bookmark_border
യുഗാണ്ടയിലെ സകാത്തും ഇംഗ്ലണ്ടിലെ ‘ആലീസും’
cancel

1983 മുതൽ 1988 വരെയായിരുന്നു സൈക്കിളിൽ അഞ്ച് ഭൂഖണ്ഡങ്ങൾ ചുറ്റി എെൻറ ലോകസഞ്ചാരം. കെനിയ യിൽനിന്നായിരുന്നു തുടക്കം. ധനതത്ത്വശാസ്ത്രത്തിൽ എം.എ ബിരുദാനന്തര ബിരുദധാരിയ ായ ഞാൻ ജോലി അന്വേഷണത്തിനിടെയാണ് കെനിയയിൽ എത്തിയത്. എളുപ്പം അധ്യാപകജോലി കിട്ടു മെന്നറിഞ്ഞാണ് അങ്ങോട്ട് വിട്ടത്. എന്നാൽ ജോലിയൊത്തില്ല. ഒടുവിൽ അവിടെ ചുറ്റിത്ത ിരിയുേമ്പാൾ സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ ആന്ധ്രപ്രദേശ് സ്വദേശി മോഹൻകുമാറിന െ പരിചയപ്പെട്ടു. ആ പ്രചോദനത്തിൽനിന്നായിരുന്നു എെൻറ ലോക സൈക്കിൾയാത്ര തുടങ്ങിയ ത്. യാത്രക്കിടയിൽ എട്ട് രാജ്യങ്ങളിലെ വ്യത്യസ്തമായ റമദാൻ അനുഭവങ്ങൾ ഇന്നും ഒളിമങ്ങാതെ ഒാർമകളിലുണ്ട്. ഏതു നാട്ടിലെത്തിയാലും ഇന്ത്യക്കാരെയും പാകിസ്താൻകാരെയും അന്നാട്ടിലെ നോമ്പുതുറക്ക് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരിൽ പഞ്ചാബികളും ഗുജറാത്തികളും ആന്ധ്രപ്രദേശുകാരും മലയാളികളും ഉണ്ടാകും.

നവോത്ഥാന പ്രസ്ഥാനങ്ങൾ കടന്നുചെല്ലാത്ത രാജ്യങ്ങളിലെല്ലാം താറാവീഹ് ഉൾപ്പെടെ പരമ്പരാഗത സുന്നീ നമസ്കാര ക്രമങ്ങളാണ് എനിക്ക് കാണാനായത്. ലോക സഞ്ചാരിയെന്ന പരിഗണനയുടെ ഗുണം നോമ്പുതുറയിലും എനിക്ക് ലഭിച്ചിട്ടുണ്ട്. കറുത്ത വർഗക്കാർ ഏറെയുളള കെനിയയിൽ തലസ്ഥാനമായ െനെറോബിയിലെ സെൻട്രൽ മോസ്ക്കിലായിരുന്നു ജുമുഅ നമസ്കാരം. കെനിയയിൽ വന്നെത്തിയ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുസ്ലിംകൾ നമസ്കാരത്തിന് എത്തുന്ന ഇവിടെ ഇംഗ്ലീഷിലാണ് ഖുതുബ. തൊടുപുഴ സ്വദേശിയും കെനിയയിൽ കരാറുകാരനുമായ കരീമും അവിടെ അധ്യാപികയായ ഭാര്യയും എനിക്കൊരുക്കിയ നോമ്പു തുറ മറക്കില്ല. അവരുടെ വിഭവങ്ങളിൽ കനംകൂടിയ ആട്ടിറച്ചി പാചകം ചെയ്തത് ഏറെ രുചികരമായിരുന്നു.

village-painting

ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ സൈക്കിൾ എത്തിയപ്പോൾ തലസ്ഥാനമായ കമ്പാലയിലെ മഹല്ല് പ്രസിഡൻറിെൻറ വീട്ടിലെ അതിഥിയായി നോമ്പുതുറക്കാനും അവസരമുണ്ടായി. അതിഥി രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കണമെന്നത് അവിടത്തെ ആചാരമാണ്. ഭക്ഷണത്തിൽ നാര്പോലെയുളള കിഴക്ക് വർഗങ്ങൾക്കാണ് പ്രാധാന്യം. ഏറെ സ്വാദിഷ്ടമാണിത്.  ചെമ്മീൻ വിഭവങ്ങളുമുണ്ടാകും. റവ പോലെയുള്ള മധുരപാനീയവും വ്യത്യസ്തയിനങ്ങളാണ്. എന്നാൽ, പഴവർഗങ്ങൾ ഉണ്ടാകില്ല. മത്സ്യ സമ്പത്ത് ഏറെയുളള രാജ്യമാണിത്. സുന്നി അനുഷ്ഠാനക്രമങ്ങളാണ് വിശ്വാസികൾ പൊതുവെ പിന്തുടരുന്നത്. പെരുന്നാൾ ദിനത്തിൽ സകാത്ത് ഫണ്ടിൽനിന്ന് 5000 രൂപയുംകൂടി നൽകിയാണ് പ്രസിഡൻറ് അവിടെനിന്ന് എന്നെ യാത്രയാക്കിയത്.

ബുദ്ധിസ്റ്റുകളേറെയുള്ള തായ്ലൻഡിൽ മുസ്ലിംകളെയും മറ്റുളളവരെയും തിരിച്ചറിയുക പ്രയാസമാണ്. പ്രത്യേകിച്ച് മുസ്ലിംസ്ത്രീകളെ. രൂപഭാവങ്ങൾ പോലെതന്നെ എല്ലാവരുെടയും വേഷവിധാനങ്ങളും ഒരുപോലെയാണ്.പർദ പൊതുവെ ഇല്ലെന്നു പറയാം. പള്ളിയിലെത്തുേമ്പാഴായിരിക്കും നമ്മുടെ മുമ്പിലൂടെ നടന്നുനീങ്ങിയത് മുസ്ലിം ആണെന്ന് മനസ്സിലാകുക. വെള്ളിയാഴ്ച ഖുതുബ അറബിയിലാണെങ്കിലും തായ് ഭാഷയിലേക്ക് വിവർത്തനം ചെയ്യും. സംസ്കൃതത്തോട് സാമ്യമുള്ളതാണ് തായ് ഭാഷ. തലസ്ഥാനമായ ബാേങ്കാക്കിൽവെച്ച് സിഖുകാരുടെ പ്രാർഥനാലയമായ ഗുരുദ്വാരയിൽനിന്ന് ചപ്പാത്തിയും പരിപ്പും കഴിച്ച് വിശപ്പടക്കിയിട്ടുണ്ട്.

ഇൗജിപ്തിൽ പള്ളികളേറെ കാണാം. സുന്നി പാരമ്പര്യമാണ് ഇവിടെയും കണ്ടത്. തറാവീഹിൽ നീണ്ട ആയത്തുകൾ ഒാതും. കട്ടിപ്പത്തിരിയും ഹുബ്ബൂസും നീളൻ റൊട്ടിയും ഇറച്ചിയുമെല്ലാം നോമ്പുതുറ വിഭവങ്ങളാണ്. ഇംഗ്ലണ്ടിലെ ലണ്ടനിൽ ഹോട്ടൽ വ്യവസായിയായിരുന്ന കൊയിലാണ്ടിക്കാരൻ ഉസ്മാനെ ഒരിക്കലും മറക്കില്ല. ഉസ്മാനുപുറമെ ബ്രിട്ടീഷുകാരായ ജീവനക്കാരും നല്ലേപാലെ സഹായിച്ചതിെൻറ നന്ദി ഇപ്പോഴും എെൻറ മനസ്സിലുണ്ട്. ലണ്ടനിൽ  ഉൾപ്രദേശത്തുള്ള പള്ളിയിലായിരുന്നു നോമ്പുതുറ.

മുസ്ലിം സായിപ്പന്മാരും അറബ് വംശജരും ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളും ഉൾപ്പെടെ പല രാജ്യങ്ങളിൽനിന്നുളളവരും അവിടെ കാണാം. പള്ളിയിൽ നല്ല തിരക്കായിരിക്കും. നോമ്പുതുറയിലെ ലോക സാഹോദര്യം താറാവീഹിലും ഉണ്ടാകും. സ്ത്രീകൾക്ക് നമസ്കരിക്കാൻ മറയുണ്ടാകും. അവിടെ നിന്ന് കഴിച്ച ‘ആലീസ്’ എന്ന കട്ട മധുരമുള്ള പാനീയത്തിെൻറ കൊതിക്കെറുവ് വർഷങ്ങൾക്കുശേഷവും വിട്ടകന്നിട്ടില്ല.

വിശ്വാസാനുഷ്ഠാനങ്ങളിൽ സൂക്ഷ്മത കൂടുതൽ കണ്ടിട്ടുള്ളത് ബംഗ്ലാദേശികളിലാണ്. അമേരിക്കയിലെ വ്രതാനുഭവങ്ങൾ ഏറക്കുറെ ഇതുതന്നെയാണ്. കേരളത്തിെൻറ നോമ്പുതുറവിഭവമായ ജീരകക്കഞ്ഞി പാകിസ്താനിലും കിട്ടും. രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോൾ അവിടെ പെട്ടുപോയ മലയാളികൾ ഉള്ളതാണിതിനു കാരണം. കറാച്ചിയിൽ വെച്ച് കൊടുങ്ങല്ലൂർകാരനെ കണ്ടതും മലബാർ അസോസിയേഷൻ സ്വീകരണം നൽകിയതും ഒരിക്കലൂം മറക്കാനാവാത്ത അനുഭവങ്ങളിൽ പെടും. സൗദി അറേബ്യയിലെ നോമ്പുകാലവും ഏറെ ഹൃദ്യമായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahlan Ramadan 2019AKA Rahman
News Summary - KA Rahman - Kerala News
Next Story