Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightആ മനസ്സുകളിൽ...

ആ മനസ്സുകളിൽ നിറയെ സ്നേഹമായിരുന്നു

text_fields
bookmark_border
Fr Sanu Puthussery
cancel
camera_alt??.? ????? ?????????????

2018 ആഗസ്റ്റ് 31ന് വെച്ചൂർ അൻസാറുൽ ഇസ്ലാം ജുമാമസ്ജിദിൽ കടന്നുചെല്ലുേമ്പാൾ മന സ്സിനുള്ളിൽ സന്തോഷവും ഉത്കണ്ഠയുമായിരുന്നു. കാരണം ജീവിതത്തിൽ ആദ്യമായാണ് മു സ്ലിംപള്ളിയിലേക്ക് കാലെടുത്തുവെക്കുന്നത്. അതും വെള്ളിയാഴ്ച ജുമുഅ നടക്കുന്നതി നിടെ. പള്ളി പിരിയുമ്പോൾ വിശ്വാസികളെ കണ്ട് പ്രളയകാലത്ത് അവർ നൽകിയ സഹായത്തിന് നന്ദി അറിയിക്കണം, അല്ലെങ്കിൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളോടും മൗലവിയോടും സൗഹൃദ ം പങ്കുവെക്കണം. ആ ഉദ്ദേശ്യത്തോടെയാണ് ഉച്ചനേരത്തുതന്നെ പള്ളിയിൽ എത്തിയത്.

എന്നെ കണ്ടപ്പോൾ സന്തോഷപൂർവം പള്ളിയുമായി ബന്ധപ്പെട്ടവർ സ്വീകരിച്ചു. എെൻറ സാന്നിധ്യം അറിഞ്ഞപ്പോൾ പ്രസംഗം വേഗം അവസാനിപ്പിച്ച് ഇമാം അസ്ഹർ അൽഖാസിമി 250 ഓളം വരുന്ന വിശ്വാസികളോടു പറഞ്ഞു; വെച്ചൂർ അച്ചിനകം സെൻറ് ആൻറണീസ് പള്ളി വികാരി ഫാ.സാനു പുതുശ്ശേരി ഇവിടെ എത്തിയിട്ടുണ്ട്, അദ്ദേഹം ചില കാര്യങ്ങൾ നമ്മോട് സംസാരിക്കും എന്ന്. അദ്ദേഹം എന്നെ ക്ഷണിച്ചു, മൗലവി പ്രസംഗിച്ച അതേ പ്രസംഗ പീഠത്തിലേക്ക്. വല്ലാത്ത ഒരനുഭവമായിരുന്നു ആ ക്ഷണം. കൃസ്ത്യൻ മതപുരോഹിതനായ എന്നെ പള്ളിയിൽ ജുമുഅക്ക് എത്തിയ വിശ്വാസികളോട് സംസാരിക്കാൻ ക്ഷണിക്കുക. ജീവിതത്തിൽ ലഭിച്ച വലിയ ബഹുമതി.

പ്രസംഗപീഠത്തിനു മുന്നിൽനിന്ന് വിശ്വാസികളോട് 10 മിനിറ്റോളംസംസാരിച്ചു. പ്രളയകാലത്ത് ക്രൈസ്തവദേവാലയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലടക്കം വിവിധ പ്രദേശങ്ങളിൽ കൈ മെയ് മറന്ന് എത്തിച്ച സഹായത്തിന് മുസ്ലിം സേഹാദരങ്ങളായ നിങ്ങളോട് നന്ദി അറിയിക്കാനാണ് വന്നതെന്ന് സൂചിപ്പിച്ചാണ് ഞാൻ പ്രസംഗം തുടങ്ങിയത്. മഹാപ്രളയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. നമ്മിൽനിന്ന് പലതും കവർന്നുകൊണ്ടുപോയി. എങ്കിലും ആദ്യം നമ്മളിൽ നിന്നും കവർന്നത് പരസ്പരം നാം അതിരു കെട്ടിത്തിരിച്ച മതിലുകൾ ആയിരുന്നു, നമ്മുടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു.

ഞാൻ മാത്രം മതിയെന്ന കാഴ്ചപ്പാടുകൾ ആയിരുന്നു. എന്നാൽ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം. പരസ്പരം ജാതി നോക്കാതെ മതവും സമ്പത്തും നോക്കാതെ സ്നേഹിക്കാനും സമാധാനിപ്പിക്കാനും ആശ്വാസമാകാനും നമുക്ക് കഴിഞ്ഞു. എവിടെയോ നമുക്ക് നഷ്ടമായിക്കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയർത്തിയെടുക്കുവാൻ പ്രളയം കൊണ്ടു കഴിഞ്ഞു. അതുവരേക്കും കണ്ടിട്ടില്ലാത്ത ആളുകൾപോലും സഹോദരന്മാരെപ്പോലെ പരസ്പരം താങ്ങായി.

മനുഷ്യർക്കായി കൈകോർക്കാം
മതങ്ങൾ തമ്മിൽ പരസ്പരം കൂടുതൽ സംവാദം നടത്തണം. സമാധാനമാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നത്. നമുക്ക് സൃഷ്ടികളുടെ വിശപ്പ് അകറ്റാനും വേദനമാറ്റാനും പരിശ്രമിക്കാം. ഒപ്പം പരസ്പരം അറിയാനുള്ള കൂടുതൽ വേദികൾ സൃഷ്ടിക്കാം. നമ്മുടെ പ്രവർത്തനങ്ങളാണ് നമ്മെ അടയാളപ്പെടുത്തേണ്ടത്. മനുഷ്യർക്ക് സഹസൃഷ്ടികളോട് ചില കടമകൾ ഉണ്ടെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാഹുവും പ്രവാചകനും പഠിപ്പിക്കുന്നുണ്ട്. അതിൽ ജാതിയും ലിംഗവും പരിഗണനവിഷയമല്ല. മനുഷ്യനാണോ എന്നതുപോലും പ്രശസ്തമല്ല. പ്രളയകാലത്ത് ഒരാൾ മറ്റൊരു ആവശ്യക്കാരനെ സഹായിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleAhlan Ramadan 2019Fr Sanu PuthusseryVechur St Antonys ChurchVechur Ansarul Islam Juma Masjid
News Summary - Fr Sanu Puthussery in Vechur Ansarul Islam Juma Masjid -Malayalam Article
Next Story