‘‘കൊറോണ ബീവറേജിൽ പോകാറില്ല; കാരണം ...കൊറോണ മദ്യപിക്കില്ല..’’
text_fields‘‘കൊറോണ അമ്പലത്തിൽ പോകും, മസ്ജിദിൽ പോകും, ചർച്ചിൽ പോകും.. സ്കൂളിൽ പോകും, കല്യാണത്തിന് പോകും, ഉത്സവത്തിന് പോകും, കൂട്ടപ്രാർഥനക്കെത്തും, വിമാനത്തിൽ പറക്കും. പക്ഷേ കൊറോണ ബീവറേജിൽ പോകില്ല - കാരണം ...കൊറോണ മദ്യപിക്കില്ല..’’ ജിമ്മിലും ബ്യൂട്ടിപാർലറിലുമൊക്കെ പോകുന്ന കൊേറാണ വെള്ളമടി നിർത്തിയതിനാൽ മദ്യശാലയിലേക്കില്ലെന്ന വാശിയിലാണത്രെ. ഇൗ സന്ദിഗ്ധ ഘട്ടത്തിലും ബീവറേജ് ഔട്ലെറ്റുകളും ബാറുകളും തുറന്നിരിക്കാൻ എക്സൈസ് വകുപ്പിന് ധൈര്യം പകരുന്നത് കൊറോണയുെട ആ വാശി തന്നെയായിരിക്കണം. പ്രതിരോധത്തിൽ ആരോഗ്യവകുപ്പും സെൻട്രൽ ഡിഫൻഡർ ടീച്ചറമ്മയുമൊക്കെ കളം നിറഞ്ഞു കളിക്കുേമ്പാഴും ഏതെങ്കിലുമൊരു സഹതാരത്തിെൻറ കൈപ്പിഴ മതി വ്യാധിയുടെ വലക്കണ്ണികൾ കുലുങ്ങാനെന്ന് ദോഷൈക ദൃക്കുകൾ അടക്കം പറയുന്നതൊന്നും മൈൻഡ് ചെയ്യരുത്. ആക്രമണ നീക്കങ്ങളുടെ പഞ്ഞകാലത്തിനിടക്ക് പണം വരുന്ന ആ ക്യൂവുകൾ കൂടി അടച്ചിട്ടാൽ ആകെ പുകിലാകുമെന്ന് വരുമാന വഴിയുടെ മുൻനിരയിൽ കരുനീക്കുന്ന മന്ത്രി പുംഗവൻ പറഞ്ഞതു തെന്നയാണ് ശരി.
കേരളത്തിൽ ബാറുകളും ബീവറേജ് ഔട്ലെറ്റുകളും അടക്കാത്തതെന്തെന്ന് ഒരിക്കലും ചോദിക്കരുത്. നിങ്ങൾ ‘സംസ്ഥാന ദ്രോഹി’കളായി ചിത്രീകരിക്കപ്പെടാൻ അതുമാത്രം മതി. ആശങ്ക ഉച്ചിയിൽ നിൽക്കെ അമ്പലങ്ങളും പള്ളികളും േനർച്ചകളും പൂരങ്ങളുമൊക്കെ കൊട്ടിയടച്ചത് നൂറുശതമാനം ശരി. അതിനെ വാഴ്ത്തിപ്പാടുന്നുേമ്പാഴും നൂറുകണക്കിന് പേർ ഒരുമെയ് പോലെ ഒന്നിച്ചുവാഴുന്ന ആ വരികൾ മാത്രമേന്തെ ഇങ്ങനെ നീണ്ടുപോകുന്നതെന്നു ചോദിച്ചാൽ മാഷന്മാരുടെ മുഖം വാടും. നാടു മുഴുവൻ കൊറോണ ഭീതിയിൽ പേടിച്ചരണ്ടുനിൽക്കുേമ്പാൾ, ആ മദ്യപരുടെ കരളുവാടിക്കിട്ടുന്ന കാൽപണം എന്തിന് വേണ്ടെന്നു വെക്കണമെന്ന് അവർ മറുചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു. സാമൂഹികമായ അകലം പാലിക്കണമെന്ന് വീണ്ടും വീണ്ടും പറയുകയും പലരെക്കൊണ്ടും പറയിക്കുകയും ചെയ്യുന്നതിനിടക്കാണ് ഇവിടെ, ഒരു മീറ്ററിെൻറ വരവരച്ച് അവർ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാഷ് കൗണ്ടറിലേക്ക് മാത്രം നോക്കുന്ന ആസക്തിയിൽ ആ വരകളൊക്ക മാഞ്ഞുപോകുന്ന അതിശയക്കാഴ്ചയെക്കുറിച്ച് അവർക്കൊന്നുമറിയില്ല. അടുത്തുനിന്നാൽ കൊറോണ പടർന്നേക്കുമെന്ന ശാസ്ത്രീയ നിഗമനങ്ങളെ കുപ്പിയിലാക്കാൻ ആൾക്കഹോൾ കൊറോണയെ തുരത്തുമെന്ന നുണപ്രചാരണങ്ങളെ കൂട്ടുപിടിക്കും.
മാഹി പോലും നമ്മുടെ ധൈര്യം കണ്ട് മൂക്കത്ത് വിരൽവെച്ചുനിൽക്കുന്ന കാലമാണിത്. ഇവിടെനിന്ന് കുടിയന്മാർ ആ തുരുത്തിലേക്ക് പോയി മദ്യപിച്ച് മടങ്ങിവന്നിരുന്ന ആ പഴയകാലമൊക്കെ മാറി. ഇന്ന് മാഹിയിൽനിന്ന് കുടിയന്മാർ മദ്യംതേടി കേരളത്തിലേക്ക് വരുന്ന കാഴ്ച കണ്ട് കോരിത്തരിച്ചുനിൽക്കുകയാണ് കള്ളുമന്ത്രി. കേരളത്തിലെ കൊറോണ രോഗികളെക്കണ്ട് പേടിച്ച് സ്വന്തം മദ്യശാലകൾ നിർത്തിയ മാഹി ഖേദിക്കുന്നുണ്ടാവും. കള്ളുകച്ചവടത്തിലെ കോടികൾ പോയെന്ന് മാത്രമല്ല, തങ്ങളുടെ മദ്യപപ്രജകളൊക്കെ കേരളീയ കുടിയന്മാർക്കൊപ്പം തൊട്ടുതൊട്ട് വരിയിലുറച്ചുനിൽക്കുകയുമാണ്. ബി.ബി.സിയിൽ വരെ ചർച്ചയായ കേരളത്തിെൻറ ആരോഗ്യ മഹിമക്കുപിന്നാലെ, മദ്യശാലകളിൽ അനവധി പേർക്കൊപ്പം ഒന്നിച്ചുനിന്നാലും ഒരു കോവിഡും പകരില്ലെന്ന് ലോകത്തിന് പുതിയ സാക്ഷ്യം നൽകുന്ന കേരളത്തിെൻറ ‘ബീവറേജ് സുവിശേഷ’വും ൈവകാതെ വാർത്തയാകുമെന്നുറപ്പ്. കോവിഡ് ഭീതി ഉയർന്നപ്പോഴേ, ബാറുകളും മദ്യശാലകളും അടച്ച അമേരിക്കക്കും ഇറ്റലിക്കും ഫ്രാൻസിനും സ്പെയിനിനുമൊന്നും നമ്മുടെ എക്സൈസ് വകുപ്പിെൻറ മിടുക്കിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല.
സ്വതവേ, പരസ്പരം അത്രമേൽ സ്നേഹിച്ചുകഴിയുന്ന മദ്യപസമൂഹം ഈ ആപത്തുകാലത്തും ക്യൂവിൽ തൊട്ടടുത്തുള്ള സുഹൃത്തിനോടൊപ്പം ചേർന്നുനിൽക്കും. എതിരഭിപ്രായങ്ങളെ ഒന്നു തളർത്തുന്നതിനായി ഒരു മീറ്ററിെൻറ അകലങ്ങളിലേക്ക് വേർപിരിക്കാൻ സർക്കാർ തീരുമാനിച്ചാലും അതു നടക്കില്ല. ജനത കർഫ്യൂവിെൻറ തലേന്ന് തിരുവനന്തപുരം മുതൽ മാനന്തവാടി വരെയുള്ള ബീവറേജ് ക്യൂവുകളിൽ കണ്ടത് അതിരുകളില്ലാത്ത ആ ‘സ്നേഹ’മാണ്. സർക്കാർ ഒപ്പമുള്ളിടത്തോളം ഒരു കൊറോണക്കും മദ്യപരെ തകർക്കാനാവില്ല, മദ്യശാലകളെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.