ആദിത്യന് സോപാന സംഗീതമാണ് മാപ്പിളപ്പാട്ടും
text_fieldsക്ഷേത്രത്തിൽ പതിവായി സോപാനസംഗീതം ആലപിക്കുന്ന ആദിത്യൻ ആർ.നായർക്ക് മാപ്പിളപ്പാ ട്ടിൽ എ ഗ്രേഡ്. ഒ.എം. കരുവാരക്കുണ്ട് എഴുതിയ ‘സുഹറബത്തൂർ’ ഗാനം പാടിയാണ് വിജയം കൊയ്ത ത്. പത്തനംതിട്ട കലഞ്ഞൂർ ഗവ. എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയാണ്. ശാസ്ത്രീയ സംഗീതത്ത ിൽ ഒമ്പതുവർഷമായി പഠനംനടത്തുന്ന ആദിത്യൻ എല്ലാ ദിവസവും രാവിലെയും വൈകീട്ടും പത്ത നംതിട്ട കലഞ്ഞൂർ ശിവക്ഷേത്രത്തിലെത്തി അഷ്ടപതി (സോപാനസംഗീതം) ആലപിക്കാറുണ്ട്. എട്ടാംക്ലാസ് മുതൽ ശാസ്ത്രീയസംഗീതം അടക്കമുള്ള വിവിധ ഇനങ്ങളിൽ മത്സരിക്കുന്നു.
ഇത്തവണ ഒരു മാറ്റത്തിനായാണ് മാപ്പിളപ്പാട്ട് തെരഞ്ഞെടുത്തത്. അപ്പീലുകളടക്കം 20പേർ മത്സരിച്ച ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മടക്കം. കലഞ്ഞൂർ മോഹനവിലാസം രമേശൻപിള്ളയുടെയും ലതിക വി.നായരുടെയും മകനാണ്.
ഗീതാനന്ദെൻറ അന്ത്യനിമിഷങ്ങൾ ആവിഷ്കരിച്ച് മാധവി
ഓട്ടൻതുള്ളലിനിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ച കലാമണ്ഡലം ഗീതാനന്ദെൻറ അന്ത്യനിമിഷങ്ങൾ അവതരിപ്പിച്ച് മാധവി പുതുമന. കോട്ടയം മൂലവട്ടം അമൃത സ്കൂൾ വിദ്യാർഥിയായ മാധവി തുടർച്ചയായ മൂന്നാം എ ഗ്രേഡും നേടി.
ഇതേ സ്കൂളിലെ അധ്യാപകൻ കൂടിയാണ് പിതാവ് രാജേഷ് കെ. പുതുമന. എം.ജി സർവകലാശാല മുൻ കലാപ്രതിഭയാണ് രാജേഷ്. ജില്ലതല മത്സരത്തിൽ തുടർച്ചയായ ആറാംതവണയാണ് മാധവി മോണോ ആക്ടിൽ ഒന്നാമതെത്തിയത്. സഹോദരിയും എൻജിനീയറിങ് വിദ്യാർഥിയുമായ മേധ പുതുമനയും കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മാതാവ് വിദ്യാ നായർ ട്രഷറി ഉദ്യോഗസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.