ഏകജാതീയ ദേശരാഷ്ട്രമെന്ന ആശയം തര്‍ക്കമുണ്ടാക്കുന്നത് –ഉപരാഷ്ട്രപതി
text_fieldsന്യൂഡൽഹി: ഏകജാതീയമായ ദേശരാഷ്ട്രം എന്ന ആശയം ത൪ക്കമുണ്ടാക്കുന്നതാണെന്ന് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. എല്ലാം ദേശീയ അസ്തിത്വത്തിൻെറ ഭാഗമായി കൂട്ടുമ്പോൾ രാജ്യത്ത് 4635 വ്യത്യസ്ത സമുദായങ്ങളുണ്ടെന്നത് ശ്രദ്ധയിലുണ്ടാകണമെന്നും അദ്ദേഹം ഓ൪മിപ്പിച്ചു. ഇന്നത്തെ ഏറ്റവും ഏകജാതീയമായ സമൂഹത്തിൽ പോലും വൈവിധ്യം കാണാവുന്നതാണെന്നും ഇന്ത്യൻ ചരിത്ര കോൺഗ്രസിൻെറ വജ്ര ജൂബിലി സെഷൻ ന്യൂഡൽഹിയിലെ ജവഹ൪ലാൽ നെഹ്റു സ൪വകലാശാലയിൽ ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ദേശരാഷ്ട്രങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. ദേശീയം എന്ന ചോദ്യത്തിൻെറ പേരിലുള്ള പിരിമുറുക്കങ്ങളും സങ്കീ൪ണതകളും നിറഞ്ഞതാണ് ആധുനിക കാലത്തെ ആഗോളകാഴ്ച. നരവംശശാസ്ത്ര സ൪വേ പ്രകാരം നമ്മുടെ രാജ്യത്ത് തികഞ്ഞ വൈവിധ്യമുള്ള 4635 സമുദായങ്ങളുണ്ട്. എല്ലാം ഒരു ദേശീയ അസ്തിത്വമാണെന്ന് ഒരുമിച്ച് പറയുമ്പോൾ ശ്രദ്ധിക്കേണ്ട ചുരുങ്ങിയ വാക്കുകളിലുള്ള ഒരു ഓ൪മപ്പെടുത്തലാണ് ഈ കണക്ക്. കുറേക്കൂടി സ്വാതന്ത്ര്യമുള്ളതും ഉൾക്കാള്ളുന്നതുമായ സമൂഹമാണ് നമുക്ക് ആവശ്യം.
പൂ൪ണമായും ഏകജാതീയമാക്കിയോ അടഞ്ഞ സമുദായങ്ങളുടെ പ്രത്യേകതാവാദംകൊണ്ടോ അല്ല ഇത് സാധ്യമാകുക. ബഹുസ്വര നി൪മിതികളിലുള്ള നമ്മുടെ നൈപുണ്യം കഴിഞ്ഞ ആറു ദശകമായി പരീക്ഷിച്ച് വിജയിച്ചതാണ്. ഈ നി൪മിതികൾക്ക് പതിവായ പരിചരണം ആവശ്യമാണ്. ചരിത്രം സമഗ്രമാകണമെങ്കിൽ സമൂഹത്തിൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളണം. ഇറ്റാലിയൻ മാ൪ക്സിസ്റ്റ് സൈദ്ധാന്തികനായ അൻേറാണിയോ ഗ്രാംഷി പറഞ്ഞതുപോലെ ഇത്തരം താഴ്ന്ന വ൪ഗങ്ങൾ ഒരുമിച്ചുകൂട്ടപ്പെടാത്തതിനാൽ അവരെക്കൂടി പൗരസമൂഹവുമായി കൂട്ടിപ്പിരിക്കേണ്ടതുണ്ട്. ഒറ്റപ്പെട്ട് നിന്നുകൊണ്ട് ചരിത്രം പഠിക്കാൻ കഴിയില്ളെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേ൪ത്തു.
ഇന്ത്യൻ ചരിത്ര കോൺഗ്രസ് പുതിയ അധ്യക്ഷനായി ബ്രജദുലാൽ ചതോപാധ്യായയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് പ്രഫ. ഇ൪ഫാൻ ഹബീബ് ചതോപാധ്യായയുടെ പേ൪ നി൪ദേശിച്ചു. പ്രഫ. റൊമീല ഥാപ്പ൪ പിന്താങ്ങി. ജെ.എൻ.യു വൈസ് ചാൻസല൪ പ്രഫ. സുധീ൪ കെ. സോപോറി സംസാരിച്ചു.
സംഘാടക സെക്രട്ടറി രാകേഷ് ബടാബ്യാൽ സ്വാഗതവും പ്രഫ. സുധ പൈ നന്ദിയും പറഞ്ഞു. ജെ.എൻ.യു കൺവെൻഷൻ സെൻററിൽ എട്ട് വ്യത്യസ്ത സെഷനുകളിലായി നടക്കുന്ന ചരിത്ര കോൺഗ്രസ് ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
