കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ രാഹുല്‍ ‘അവധി’
text_fieldsന്യൂഡൽഹി: കോൺഗ്രസിൻെറ 130ാം സ്ഥാപകദിനത്തിൽ പാ൪ട്ടി ഉപാധ്യക്ഷൻ പങ്കെടുത്തില്ല. ഞായറാഴ്ച ഡൽഹിയിലെ പാ൪ട്ടി ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിൽനിന്നാണ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിട്ടുനിന്നത്. ജമ്മു-കശ്മീ൪ തെരഞ്ഞെടുപ്പിൽ മോശം പ്രകടനത്തിനുശേഷം നടന്ന പാ൪ട്ടിയുടെ പ്രധാന പരിപാടിയിൽ രാഹുലിൻെറ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൂന്നു ഡിഗ്രിയിലും താഴെയത്തെിയ കൊടുംതണുപ്പിൽ രാവിലെ നടന്ന ചടങ്ങിൽ പാ൪ട്ടി അധ്യക്ഷ സോണിയ ഗാന്ധി പാ൪ട്ടി പതാക ഉയ൪ത്തി. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, എ.ഐ.സി.സി ട്രഷറ൪ മോത്തിലാൽ വോറ, മുതി൪ന്ന നേതാക്കളായ എ.കെ. ആൻറണി, ഗുലാം നബി ആസാദ്, അംബിക സോണി, ഷീല ദീക്ഷിത് തുടങ്ങിയവ൪ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ വരാതിരുന്നതിനെ കുറിച്ച് പാ൪ട്ടി നേതൃത്വം വിശദീകരണമൊന്നും നൽകിയിട്ടില്ല.
തെരഞ്ഞെടുപ്പുകളിൽ തുട൪ച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുൽ പാ൪ട്ടി പ്രവ൪ത്തനത്തിൽ കൂടുതൽ സജീവമാകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്്തമാണ്. രാഹുൽ പാ൪ട്ടിയുടെ പൂ൪ണ നിയന്ത്രണം ഏറ്റെടുക്കണമെന്നും മുഴുവൻ സമയവും പാ൪ട്ടിക്കായി നീക്കിവെക്കണമെന്നും മുതി൪ന്ന നേതാവ് ദിഗ്വിജയ് സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തിരിച്ചടികളിൽനിന്ന് കരകയറാൻ രാഹുൽ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുമായി ച൪ച്ചകൾ നടത്തിവരുകയാണ്.
ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് രാഹുൽ കൂടുതൽ സജീവമായാൽ മാത്രമേ, നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിക്കെതിരെ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂവെന്നതാണ് പൊതുവിൽ ഉയരുന്ന അഭിപ്രായമെന്നിരിക്കെയാണ് പാ൪ട്ടിയുടെ സ്ഥാപകദിനാഘോഷ ചടങ്ങിൽനിന്ന് രാഹുൽ വിട്ടുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
