വംശീയത കൈകാര്യം ചെയ്യുന്നതില്‍ ഒബാമയുടെ ജനസമ്മതി കുറഞ്ഞതായി സര്‍വേ
text_fieldsവാഷിങ്ടൺ: വംശീയ അക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ സ്വീകരിച്ച നടപടികളിൽ അദ്ദേഹത്തിൻെറ ജനസമ്മതി കുറയുന്നതായി റിപ്പോ൪ട്ട്. ഏറ്റവും ഒടുവിൽ രാജ്യത്ത് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വംശീയ ആക്രമണത്തിലും പ്രസിഡൻറിൻെറ നിലപാട് വിമ൪ശിക്കപ്പെട്ടിരുന്നു. ഇതിൻെറയെല്ലാം ഫലമായി മുമ്പുണ്ടായിരുന്നതിനേക്കാൾ എട്ടു ശതമാനത്തോളം ജനസമ്മതി കുറവു വന്നതായി സ൪വേഫലം പറയുന്നു. പ്യൂ റിസ൪ച് സെൻററും യു.എസ്.എ ടുഡെയും സംയുക്തമായാണ് സ൪വേ നടത്തിയത്. ആഗസ്റ്റിൽ ഫെ൪ഗൂസനിൽ കറുത്തവ൪ഗക്കാരാനായ മൈക്കൽ ബ്രൗണിൻെറ കൊലപാതകത്തിനു ശേഷം 48 ശതമാനം ആളുകളുടെ പിന്തുണയാണ് ഒബാമക്ക് ലഭിച്ചത്. ബാക്കി 42 ശതമാനം ഇദ്ദേഹത്തിൻെറ നിലപാടുകളെ അംഗീകരിച്ചിരുന്നില്ളെന്ന് സ൪വേഫലം പറയുന്നു. ബ്രൗണിൻെറയും എറിക് ഗാ൪നറുടെയും പൊലീസുകാരുടെ കൈകളാലുള്ള മരണം രാജ്യത്തുടനീളം കറുത്തവ൪ഗക്കാരുടെ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ആഗസ്റ്റ് മുതൽ ഒബാമയുടെ ജനസമ്മതി കറുത്തവ൪ക്കിടയിൽ 73 ശതമാനത്തിൽനിന്ന് 57 ശതമാനമായും വെള്ളക്കാരിൽ 42 ശതമാനത്തിൽനിന്ന് 33 ശതമാനമായും താഴ്ന്നതായി സ൪വേ വ്യക്തമാക്കുന്നു.
അതേസമയം, പൊലീസുകാരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കാൻ അവരുടെ ശരീരത്തിൽ കാമറ ഘടിപ്പിക്കണമെന്ന അഭിപ്രായത്തോട് ഭൂരിപക്ഷം കറുത്തവ൪ഗക്കാരും വെളുത്തവ൪ഗക്കാരും അനുകൂലനിപാടാണ് സ൪വേയിൽ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
