ആന്‍ഡേഴ്സന് രക്ഷപ്പെടാന്‍ വിമാനം ഏര്‍പ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് പൈലറ്റ്
text_fieldsഭോപാൽ: വിഷവാതക ദുരന്തം നടന്നപ്പോൾ യൂനിയൻ കാ൪ബൈഡ് ചെയ൪മാൻ വാറൻ ആൻഡേഴ്സനെ രക്ഷപ്പെടുത്താൻ വിമാനം ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് പൈലറ്റിൻെറ വെളിപ്പെടുത്തൽ. ‘മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ഫൈ്ളറ്റ്’ എന്നാണ് ആൻഡേഴ്സനെ ഡൽഹിയിലത്തെിച്ച വിമാനത്തിൻെറ യാത്രാ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ആൻഡേഴ്സൻ ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ടതിനെപ്പറ്റി അന്വേഷിക്കുന്ന എസ്.എൽ കൊച്ചാ൪ കമീഷൻ മുമ്പാകെയാണ് പൈലറ്റ് ക്യാപ്റ്റൻ സയ്യിദ് ഹാഫിസ് അലി ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നത്തെ സംസ്ഥാന വ്യോമയാന ഡയറക്ട൪ ക്യാപ്റ്റൻ ആ൪.സി ലോധിയാണ് വി.ഐ.പി യാത്രക്കാരനെ ഡൽഹിയിൽ എത്തിക്കാൻ ഉത്തരവിട്ടതെന്ന് ക്യാപ്റ്റൻ അലി പറഞ്ഞു.
ആൻഡേഴ്സനെ ഡൽഹിയിൽ എത്തിക്കാൻ വിമാനം ചുമതലപ്പെടുത്തിയതിനെക്കുറിച്ച് മൊഴി രേഖപ്പെടുത്താൻ കൊച്ചാ൪ കമീഷൻ അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അ൪ജുൻ സിങ്ങിൻെറ സെക്രട്ടറി എൻ.ആ൪. കൃഷ്ണനെ വിളിപ്പിച്ചിരുന്നു. പൈലറ്റിൻെറ വെളിപ്പെടുത്തലോടെ ആൻഡേഴ്സൻെറ രക്ഷപ്പെടൽ സംബന്ധിച്ച മുപ്പതു വ൪ഷം നീണ്ട വിവാദത്തിനാണ് വിരാമമായിരിക്കുന്നത്. അമേരിക്കയിൽ ഈയിടെയാണ് ആൻഡേഴ്സൻ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

