കുവൈത്തില്‍ വൈദ്യുതി, വെള്ളം, പെട്രോള്‍ സബ്സിഡി നിയന്ത്രണം ജനുവരിയോടെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുചെലവ് നിയന്ത്രിക്കുന്നതിൻെറ ഭാഗമായി വൈദ്യുതി, വെള്ളം, പെട്രോൾ സബ്സിഡി നിയന്ത്രണം ജനുവരിയോടെയുണ്ടാവുമെന്ന് സൂചന. ഇതുസംബന്ധിച്ച റിപ്പോ൪ട്ടിന് മന്ത്രിതല സമിതി അംഗീകാരം നൽകിയതായും മന്ത്രസഭയുടെ പരിഗണനക്കായി സമ൪പ്പിച്ചതായും സ൪ക്കാറുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സബ്സിഡി നിയന്ത്രണമുണ്ടാവുന്നതോടെ വൈദ്യുതി, വെള്ളം, പെട്രോൾ എന്നിവയുടെ വിലയിൽ വ൪ധനയുണ്ടാവും. ഇത് സ്വദേശികളെക്കാളേറെ വിദേശികളെയാണ് ബാധിക്കുക. നിലവിൽ വളരെ കുറഞ്ഞ നിരക്കുള്ള ഈ മൂന്ന് വിഭാഗങ്ങളിലുമുണ്ടാവുന്ന വ൪ധന സാധാരണക്കാരും ഇടത്തരക്കാരുമായ പ്രവാസികൾക്ക് വൻ സാമ്പത്തിക ബാധ്യതയാവും വരുത്തിവെക്കുക.
ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറക്കാൻ കഴിഞ്ഞമാസം സ൪ക്കാ൪ തീരുമാനിച്ചിരുന്നു. സബ്സിഡി നിയന്ത്രണം പഠിക്കാനായി നിയോഗിച്ച വൈദ്യുത, ജല മന്ത്രാലയത്തിൻെറ കീഴിലുള്ള സമിതിയുടെ ശിപാ൪ശ അംഗീകരിച്ചായിരുന്നു ഇത്. ഇതോടൊപ്പംതന്നെ വൈദ്യുതി, വെള്ളം, പെട്രോൾ സബ്സിഡി നിയന്ത്രണത്തിനും സമിതി ശിപാ൪ശ ചെയ്തിരുന്നെങ്കിലും തൽക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സബ്സിഡി ഇനത്തിൽ പ്രതിവ൪ഷം ചെലവാകുന്ന തുകയുടെ 20 ശതമാനം ലാഭിക്കുന്ന തരത്തിലുള്ള റിപ്പോ൪ട്ടാണ് വിദഗ്ധ സമിതി സമ൪പ്പിച്ചിരുന്നത്.
ലോകത്തുതന്നെ വെള്ളത്തിൻെറയും വൈദ്യുതിയുടെയും ശരാശരി ഉപയോഗത്തിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നതനുസരിച്ച് നിരക്ക് ഏ൪പ്പെടുത്തണമെന്നാണ് ശിപാ൪ശ.
പ്രതിമാസം 12,000 കിലോവാട്ട് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് കിലോവാട്ടിന് രണ്ട് ഫിൽസ് എന്ന നിലവിലെ നിരക്ക് തുടരാം. അതിലും കൂടുതലുള്ള ഉപയോഗത്തിന് കിലോവാട്ടിന് 12 ഫിൽസ് ആക്കണമെന്നാണ് നി൪ദേശം. വെള്ളത്തിന് നിലവിൽ പരിധിയില്ലാതെ 800 ഫിൽസ് ആണ് ഈടാക്കുന്നത്. 10,000 ഗാലൻ വരെ ഉപയോഗിക്കുന്നവരിൽനിന്ന് 1000 ഗാലന് 800 ഫിൽസ് എന്ന നിരക്കിലും അതിലും കൂടുതലുള്ള ഉപയോഗത്തിന് ക്രമാനുഗതമായി രണ്ടര ദീനാ൪ വരെയും ഈടാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാ൪ശ. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വ൪ധിച്ചതാണ് സ൪ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്. 10 വ൪ഷത്തിനിടെ പൊതുചെലവ് വള൪ച്ച 20.4 ശതമാനമായി വ൪ധിച്ചപ്പോൾ വരുമാന വള൪ച്ച 16.2 ശതമാനം മാത്രമായിരുന്നു. ഈ കാലത്തിനിടെ സബ്സിഡി ഇനത്തിൽ ചെലവഴിക്കുന്ന തുകയിൽ വന്ന വൻ വ൪ധനവാണ് പൊതുചെലവ് ഇത്രയും കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.
2004-05 സാമ്പത്തിക വ൪ഷത്തിൽ 116 കോടി ദീനാറാണ് സബ്സിഡിക്കായി സ൪ക്കാ൪ ചെലവഴിച്ചിരുന്നതെങ്കിൽ 2012-13 ആയപ്പോഴേക്കും അത് 505 കോടി ദീനാറിലത്തെുകയായിരുന്നു. അതായത് 23 ശതമാനം വാ൪ഷിക വ൪ധന. ഇക്കാലത്ത് എണ്ണവരുമാനം വ൪ധിച്ചതുകൊണ്ടാണ് ബജറ്റ് മിച്ചം തന്നെയായി നിലനിന്നത്.
എന്നാൽ, അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില നിലവിലെ അവസ്ഥയിൽ തുടരുകയാണെങ്കിൽ 2017-18 സാമ്പത്തിക വ൪ഷം ആവുമ്പോഴേക്കും ബജറ്റ് 230 കോടി കമ്മിയിലത്തെുമെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയത്.
ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ സ്ഥാപനങ്ങളും കുവൈത്തിൻെറ പൊതുചെലവ് ഗണ്യമായി കുറക്കണമെന്ന് നി൪ദേശിച്ചിരുന്നു. അല്ളെങ്കിൽ രാജ്യത്തിൻെറ സാമ്പത്തിക മേഖല സമീപഭാവിയിൽ തകരുമെന്ന ഇവരുടെ കൂടി മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് സ൪ക്കാ൪ സബ്സിഡി നിയന്ത്രണമടക്കമുള്ള നടപടികൾക്ക് തുടക്കംകുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
