കണിമംഗലത്തെ കവര്‍ച്ച: പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
text_fieldsതൃശൂ൪: കണിമംഗലം ഓവ൪ബ്രിഡ്ജിന് സമീപം വയോധികദമ്പതിമാരെ ആക്രമിച്ച് സ്വ൪ണവും പണവും കവ൪ന്ന സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കൈതക്കോടൻ വീട്ടിൽ വിൻസെൻറ് (67) മരിച്ചു. ഗുരുതര പരിക്കിനെ തുട൪ന്ന് തൃശൂ൪ ഹാ൪ട്ട് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന വിൻസെൻറ് വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് മരിച്ചത്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃത൪ അറിയിച്ചു. ഹൃദ്രോഗത്തിന് ഏറനാളായി ചികിത്സയിലായിരുന്നു വിൻസെൻറ്. മൃതദേഹം പോസ്റ്റുമോ൪ട്ടത്തിന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട് കവ൪ച്ച. വിൻസെൻറും ഭാര്യ ലില്ലിയും ഒരു ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വീട്ടിലത്തെി വസ്ത്രം മാറുന്നതിനിടെ നാലംഗ സംഘം അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. കൈകളും കണ്ണും വായും മൂടിക്കെട്ടി 10 പവനും 50,000 രൂപയും കവ൪ന്നു.
1972 മുതൽ ജ൪മനിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന വിൻസെൻറ് അഞ്ചുവ൪ഷം മുമ്പാണ് നാട്ടിലത്തെിയത്. ഭാര്യ ലില്ലി ചേ൪പ്പ് സി.എൻ.എൻ സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: വിനോയ് (എൻജിനീയ൪, കോയമ്പത്തൂ൪), ആഗ്നൽ (ഇൻഫോസിസ്, തിരുവനന്തപുരം), ലിൻവി സന്തോഷ് (അമേരിക്ക). മക്കൾ എത്തിയശേഷം ശനിയാഴ്ചയോടെ കൂ൪ക്കഞ്ചേരി നി൪മലപുരം പള്ളിയിൽ സംസ്കാരം നടത്തും.
സിറ്റി പൊലീസ് കമീഷണ൪ ജേക്കബ് ജോബിൻെറ നേതൃത്വത്തിൽ വെസ്റ്റ് സി.ഐ ടി.ആ൪.രാജേഷ്, നെടുപുഴ എസ്.ഐ ശെൽവരാജ്, ഷാഡോ പൊലീസ് എന്നിവ൪ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തി. എം.പി.വിൻസെൻറ് എം.എൽ.എ, കൗൺസില൪ സിദ്ധാ൪ഥൻ മാസ്റ്റ൪ എന്നിവ൪ വീട്ടിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.