അറബ് സംസ്കാരത്തെക്കുറിച്ചുള്ള അറിവ് കൃതികളുടെ മികവിന് കാരണമായി- അമിതാവ് ഘോഷ്
text_fieldsഷാ൪ജ: അറബ് സംസ്കാരത്തെക്കുറിച്ചുള്ള അറിവും സഞ്ചാരങ്ങളും തൻെറ കൃതികളുടെ മികവിന് കാരണമായിട്ടുണ്ടെന്ന് ബംഗാളി- ഇംഗ്ളീഷ് സാഹിത്യകാരൻ അമിതാവ് ഘോഷ്. ഷാ൪ജ രാജ്യാന്തര പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഈജിപ്ഷ്യൻ തോട്ടങ്ങളിൽ പോലും ഇന്ത്യ- അറബ് ബന്ധത്തിൻെറ ആഴം കാണാം. ഇന്ത്യയിലെ യന്ത്രം എന്ന പേരിലാണ് അവിടെ കി൪ലോസ്ക൪ പോലുള്ള പമ്പുകൾ അറിയപ്പെടുന്നത്. പുളി അറിയപ്പെടുന്നത് ഇന്ത്യയിലെ കാരക്ക എന്ന പേരിലും.
ഇന്ത്യൻ സിനിമകൾ ഒരു കാലത്ത് ഈജിപ്തുകാ൪ക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. ഇന്നും കലാപരമായ ബന്ധം തുടരുന്നു. മധ്യപൂ൪വദേശങ്ങളിൽ ഇന്ത്യക്കാരും അറബികളും തമ്മിൽ നിലനിന്നിരുന്ന ശക്തമായ ബന്ധവും സാംസ്കാരിക കൈമാറ്റങ്ങളും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. പല പുരാതന ഭാഷകളും തമ്മിൽ ഇഴയടുപ്പമുള്ളതായി കണ്ടത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ദ സ൪ക്കിൾ ഓഫ് റീസൺസ്’ എന്ന നോവലിലൂടെ സാഹിത്യ ലോകത്തേക്ക് പ്രവേശിച്ച ഘോഷിൻെറ ‘സീ ഓഫ് പോപ്പീസ്’ ഏറെ ശ്രദ്ധനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.