Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലൈംഗികാതിക്രമ കേസില്‍...

ലൈംഗികാതിക്രമ കേസില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരന്‍ പാരിസില്‍ തടവില്‍

text_fields
bookmark_border
ലൈംഗികാതിക്രമ കേസില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരന്‍ പാരിസില്‍ തടവില്‍
cancel

ക്വാലാലംപു൪: യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മലേഷ്യൻ എയ൪ലൈൻസ് ജീവനക്കാരൻ മാസങ്ങളായി പാരിസിൽ തടവിൽ. ലൈംഗികാതിക്രമം സംബന്ധിച്ച് യാത്രക്കാരിയിൽനിന്ന് പരാതി ലഭിച്ചയുടൻ ജീവനക്കാരനെ മലേഷ്യൻ എയ൪ലൈൻസ് പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, പരാതിയിൽ അന്വേഷണം നടത്തുകപോലും ചെയ്യാതെ ജീവനക്കാരനെ പിരിച്ചുവിട്ട നടപടി അനീതിയാണെന്ന് മലേഷ്യയിലെ വിമാന ജീവനക്കാരുടെ ദേശീയ യൂനിയൻ അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് ആദ്യത്തിൽ ക്വാലാലംപൂരിൽനിന്ന് പാരിസിലേക്ക് യാത്ര ചെയ്ത ആസ്ത്രേലിയൻ സ്വദേശിനിയാണ് ജീവനക്കാരനെതിരെ പരാതി നൽകിയത്.
അടുത്തിടെ രണ്ട് ദുരന്തങ്ങളെ നേരിട്ട മലേഷ്യൻ എയ൪ലൈൻസിൽ യാത്രചെയ്യുന്നതിൽ തനിക്ക് പേടിയുണ്ടെന്ന് ജീവനക്കാരനെ അവ൪ അറിയിച്ചിരുന്നു. ഇതേതുട൪ന്ന് യാത്രക്കാരിക്കൊപ്പം ഇരുന്ന ജീവനക്കാരൻ സാന്ത്വനിപ്പിക്കാൻ എന്ന വ്യാജേന ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിമാനം ഇറങ്ങിയയുടൻ പാരിസിലെ ചാൾസ് ഡി ഗ്വല്ലി വിമാനത്താവളത്തിൽ പരാതി നൽകി. തുട൪ന്നാണ് ഫ്രഞ്ച് അധികൃത൪ ഇയാളെ വിമാനത്താവളത്തിലെ തടവു കേന്ദ്രത്തിലേക്ക് മാറ്റിയത്.
എന്നാൽ, വിഷയത്തിൽ അന്വേഷണം നടത്തും മുമ്പ് ജീവനക്കാരനെ പിരിച്ചുവിടുകയാണ് മലേഷ്യൻ എയ൪ലൈൻസ് ചെയ്തതെന്ന് മലേഷ്യൻ വിമാന ജീവനക്കാരുടെ ദേശീയ യൂനിയൻ പ്രസിഡൻറ് ഇസ്മാഈൽ നസ്റുദ്ദീൻ പറഞ്ഞു. പാരിസിൽ തടവിൽ കഴിയുന്ന ജീവനക്കാരനോട് പരാതി സംബന്ധിച്ച് അന്വേഷണം നടത്താൻ കമ്പനി തയാറായിട്ടില്ല.
വിചാരണ നടത്തും മുമ്പേ ജീവനക്കാരൻ കുറ്റക്കാരനെന്ന് വിമാനക്കമ്പനി വിധിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ രണ്ട് ദുരന്തങ്ങൾകൊണ്ട് വലയുന്ന മലേഷ്യൻ എയ൪ലൈൻസിന് പുതിയ സംഭവം മറ്റൊരു തിരിച്ചടിയായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story