ഫൗസി അല്‍ഒൗദ മാതാവിന്‍െറ ചാരത്തണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: നീണ്ട 13 വ൪ഷക്കാലമായി അമേരിക്കൻ പിടിയിലായി ക്യൂബയിലെ ഗ്വണ്ടാനമോ തടവറയിൽ കഴിയുകയായിരുന്ന കുവൈത്തി പൗരൻ ഫൗസി അൽഒൗദ ജന്മനാട്ടിൽ തിരിച്ചത്തെി. നടപടികൾ പൂ൪ത്തിയാക്കി ബുധനാഴ്ച ഗ്വണ്ടനാമോയിൽനിന്ന് മോചിതനായ ഫൗസി വ്യാഴാഴ്ച പുല൪ച്ചയോടെ അമീരി വിമാനത്തിലാണ് കുവൈത്തിലത്തെിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒൗദയെ സ്വീകരിക്കാൻ പിതാവും തടവുകാരുടെ മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്ന പ്രത്യേക സമിതി മേധാവിയുമായ ഖാലിദ് അൽഒൗദയുടെ നേതൃത്വത്തിൽ കുടുംബക്കാരും ബന്ധുമിത്രാദികളും എത്തിയിരുന്നു. വ൪ഷങ്ങൾക്കുശേഷം പിറന്ന നാട്ടിൽ മാതാവും പിതാവുമടക്കം ഉറ്റവരുടെ മുന്നിലേക്ക് ഒൗദ നടന്നടുത്തപ്പോൾ വികാരനി൪ഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്.
മകൻ അമേരിക്കയിൽനിന്ന് പുറപ്പെട്ട വിവരമറിഞ്ഞ് വീട്ടിൽ അക്ഷമയായി കാത്തിരിക്കുകയായിരുന്ന മാതാവിനെ കണ്ടതും നെറുകയിൽ ഉമ്മവെച്ച് ഒൗദ അവരെ കെട്ടിപ്പുണ൪ന്നു. പിന്നീട് തെല്ലുനേരം സംസാരമോ മറ്റു പ്രതികരണങ്ങളോ കാണിക്കാതെ ഇരുവരും വാരിപ്പുണ൪ന്ന് കരയുന്ന കാഴ്ച അടുത്തുള്ളവരെയും കരയിച്ചു. ഫൗസി അൽഒൗദ ബുധനാഴ്ച നാട്ടിലത്തെുമെന്നായിരുന്നു കുവൈത്ത് യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ വിഭാഗം മേധാവിയും രാഷ്ട്രീയ ചിന്തകനുമായ പ്രഫ. ഡോ. ഗാനം അൽ നജ്ജാ൪ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാൽ മടക്കം വ്യാഴാഴ്ചയിലേക്ക് മാറ്റിയെന്നും പിന്നീട് അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഫൗസി അൽഒൗദയെ തടവറയിൽനിന്ന് മോചിപ്പിക്കേണ്ടവരുടെ പട്ടികയിൽ അമേരിക്കൻ അധികൃത൪ ഉൾപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട തുട൪നടപടികൾ പൂ൪ത്തിയാക്കാനുള്ളതുകൊണ്ട് മറ്റൊരു കുവൈത്തി തടവുകാരനായ ഫായിസ് അൽകന്ദരിയെ അന്ന് മോചിപ്പിക്കപ്പെടേണ്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ സമിതി വിസമ്മതിക്കുകയായിരുന്നു. ആറു മാസം കഴിഞ്ഞ് ഫായിസിൻെറ ഫയലും പരിഗണനക്കായി സമ൪പ്പിക്കുമെന്നാണ് അമേരിക്കൻ അധികൃത൪ നൽകുന്ന വിവരം. ഖാലിദ് അൽ ഒൗദയുമായുള്ള അഭിമുഖത്തിൽ കുവൈത്തി തടവുകാരുടെ മോചനം ഉടൻ ഉണ്ടായേക്കുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അൽഖാലിദ് അസ്സബാഹ് വെളിപ്പെടുത്തി ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ഒരാളുടെ മോചനം സാധ്യമായതിൽ കുടുംബങ്ങളോടൊപ്പം രാജ്യവും സന്തോഷത്തിലാണ്.
അതേസമയം, തുട൪ച്ചയായി തടവറയിൽ നിരാഹാരമനുഷ്ഠിച്ചതിനാൽ തൻെറ മകന് ഉദര സംബന്ധമായ ചില അസുഖവും ഇടത്തേ തോളിന് വേദനയും അനുഭവപ്പെടുന്നുണ്ടെന്ന് പിതാവ് ഖാലിദ് അൽഒൗദ പറഞ്ഞു. എന്നാൽ, ബുദ്ധിക്കോ മനസ്സിനോ ഒരു പ്രശ്നവുമില്ല. കുടുംബക്കാരെയും ബന്ധുക്കളെയുമെല്ലാം ശരിക്കും തിരിച്ചറിയുന്നുണ്ട്. പഴയകാര്യങ്ങൾ ഓ൪ക്കുന്നുണ്ട്. മകനെ രണ്ടു ഘട്ടങ്ങളിൽ ആറുമാസം വീതം പ്രത്യേക പരിശീലനത്തിനും ചികിത്സക്കുമായി ബന്ധപ്പെട്ട സ൪ക്കാ൪ സെൻററിൽ പ്രവേശിപ്പിക്കും.
രാജ്യത്തെ കോടതിക്കു മുന്നിൽ ഹാജരാക്കുന്നതിനുപകരം ഈ സെൻററിൽ വെച്ചുതന്നെയാണ് ഒൗദയുമായി തെളിവെടുപ്പുകൾ പൂ൪ത്തിയാക്കുകയെന്നും പിതാവും തടവുകാരുടെ മോചനകാര്യവുമായി ബന്ധപ്പെട്ട പ്രത്യേക സമിതി മേധാവിയുമായ ഖാലിദ് അൽഒൗദ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
