Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗാന്ധിജിയെയും...

ഗാന്ധിജിയെയും അംബേദ്കറെയും സ്വന്തമാക്കാന്‍ ആര്‍.എസ്.എസ് നീക്കം

text_fields
bookmark_border
ഗാന്ധിജിയെയും അംബേദ്കറെയും സ്വന്തമാക്കാന്‍ ആര്‍.എസ്.എസ് നീക്കം
cancel

ന്യൂഡൽഹി: രാജ്യത്തെ വിശാല വിഭാഗം ജനങ്ങളിൽ സ്വാധീനം പട൪ത്താനായി ഇന്ത്യയിലെ മൺമറഞ്ഞ മഹാരഥന്മാരെ സ്വന്തമാക്കാൻ ആ൪.എസ്.എസ്. ഒരുങ്ങുന്നു. തങ്ങളുടെ നേതാവായി ഗാന്ധി, അംബേദ്ക൪, ടാഗോ൪, രാം മനോഹ൪ ലോഹ്യ, ജയപ്രകാശ് നാരായണൻ തുടങ്ങിയവരെ അവതരിപ്പിക്കാനാണ് പുതിയ നീക്കം.
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നതാണ് ഇതിൻെറ സൂചനയായി രാഷ്ട്രീയ നിരീക്ഷക൪ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിമകൾ സ്ഥാപിക്കുന്നതടക്കമുള്ള നടപടികളിലൂടെ സ൪ദാ൪ വല്ലഭഭായ് പട്ടേലിനോടുള്ള മമത മോദി വ്യക്തമാക്കിയിട്ടുണ്ട്. തൻെറ പ്രസംഗത്തിൽ ജവഹ൪ലാൽ നെഹ്റു, ഇന്ദിരഗാന്ധി എന്നിവരെപ്പറ്റിയുള്ള ആനുഷംഗിക പരമാ൪ശങ്ങൾ മോദി പതിവായി നടത്തുന്നത് ഇരുവരെയും ആരാധിക്കുന്നവ൪ക്കിടയിൽ തൻെറ സ്വീകാര്യത വ൪ധിപ്പിക്കാനാണെന്ന് കോൺഗ്രസ് തന്നെ കുറ്റപ്പെടുത്തുന്നു. വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ആ൪.എസ്.എസ്. മേധാവി മോഹൻ ഭാഗവത് മഹത്തായ ഭാരതീയ നേതാക്കളുടെ കാഴ്ചപ്പാടുകളും അനുഭവവും പുതിയ നേതാക്കൾ അനുഗുണമാക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
സ്വാമി വിവേകാനന്ദ, യോഗി അരവിന്ദ്, സ്വാമി രാംതീ൪ഥ്, രവീന്ദ്രനാഥ ടാഗോ൪, ലോകമാന്യ തിലക്, മഹാത്മ ഗാന്ധി, നേതാജി സുഭാഷ്ചന്ദ്ര ബോസ്, വീ൪ സവ൪ക൪, ഡോ. അംബേദക്൪, വിനോഭഭാവെ, ഗോൾവാൾക്ക൪, രാംമനോഹ൪ ലോഹ്യ, ജയപ്രകാശ് നാരായണൻ, ദീനദയാൽ ഉപാധ്യ എന്നിവരുടെ പേരുകൾ മോഹൻ ഭാഗവത് പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു. ഇതിൽ അംബേദ്കറുൾപ്പടെയുള്ളവ൪ ഹിന്ദുത്വത്തിനുതന്നെ എതിരായിരുന്നു എന്നത് വേറെ കാര്യം. ഈ നേതാക്കളുടെ ചിത്രങ്ങൾ പൊതുവേദികളിലും മറ്റും വ്യാപകമായി ഉപയോഗിക്കാനാണ് ആ൪.എസ്.എസ്. അണികൾക്ക് നി൪ദേശം നൽകിയിരിക്കുന്നത്.
ലോഹ്യക്ക് ആ൪.എസ്.എസിനോട് വലിയ ആദരവു ഉണ്ടായിരുന്നെന്നും അഖണ്ഡ ഭാരതത്തിനായി ദീന ദയാൽ ഉപാധ്യായക്കൊപ്പം ലോഹ്യ സംയുക്ത പ്രസ്താവന നടത്തിയിട്ടുണ്ടെന്നുമാണ് ആ൪.എസ്.എസിൻെറ ഒരു വാദം.
ഗോവധം നിരോധിക്കണമെന്ന ആഹ്വാനത്തിലൂടെയും രാമരാജ്യം എന്ന സങ്കൽപത്തിലൂടെയും ആശയപരമായി ഗാന്ധിജി ആ൪.എസ്.എസിനൊപ്പമായിരുന്നുവെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി പി. മുരളീധ൪ റാവു അഭിപ്രായപ്പെടുന്നു. ഗാന്ധിജിയുൾപ്പടെയുള്ളവ൪ വൈകാതെ ‘ആ൪.എസ്.എസ്’ പക്ഷക്കാരാകുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story