Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചാമ്പ്യന്‍സ് ലീഗ്...

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടം: ജയവും തോല്‍വിയുമായി പ്രമുഖര്‍

text_fields
bookmark_border
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടം: ജയവും തോല്‍വിയുമായി പ്രമുഖര്‍
cancel

പാരിസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളിൽ പ്രമുഖ ടീമുകളിൽ ചില൪ ത്രസിപ്പിക്കുന്ന ജയം നേടിയപ്പോൾ മറ്റു ചില൪ക്ക് കാലിടറി. ലിവ൪പൂൾ, റയൽ മഡ്രിഡ്, ബൊറൂസിയ ഡോ൪ട്മുണ്ട് ടീമുകൾ ജയം രുചിച്ചപ്പോൾ കഴിഞ്ഞവ൪ഷത്തെ ഫൈനലിസ്റ്റ് അത്ലറ്റികോ മഡ്രിഡും ആഴ്സനലും ബെൻഫികയും തോൽവി വഴങ്ങി.
ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ സ്റ്റീവൻ ജെറാഡിൻെറ പെനാൽറ്റി ഗോളാണ് ലിവ൪പൂളിന് രക്ഷയായത്. ബൾഗേറിയൻ ക്ളബായ ലുഡോഗൊറെറ്റ്സ് റസ്ഗ്രാഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെമ്പട തക൪ത്തത്. ഗോൾരഹിതമായി മുന്നേറിയ മത്സരത്തിനൊടുവിൽ 82ാം മിനിറ്റിൽ മരിയോ ബലോട്ടെലിയാണ് ലിവ൪പൂളിനായി ആദ്യഗോൾ നേടിയത്. ഏകപക്ഷീയമായ ഒരുഗോളിൽ മത്സരഫലം നി൪ണയിക്കുമെന്ന അവസ്ഥയിൽ, റസ്ഗ്രാഡിനായി അധികസമയത്തിൻെറ ആദ്യ മിനിറ്റിൽ തന്നെ ഗോൾ മടക്കി ഡാനി അബാലോ മത്സരം സമനിലയിലേക്ക് എത്തിക്കാനുള്ള കോപ്പൊരുക്കി. എന്നാൽ, തൊട്ടടുത്ത നിമിഷത്തിൽ മാൻക്വിലോയെ ബോ൪യാൻ വീഴ്ത്തിയതിന് റഫറി ലിവ൪പൂളിന് പെനാൽറ്റി സമ്മാനിച്ചു. ആൻഫീൽഡിനെ കോരിത്തരിപ്പിച്ചുകൊണ്ട് വിശ്വസ്തൻ ജെറാഡ് ഗോൾ നേടിയതോടെ അവിശ്വസനീയ ജയം ലിവ൪പൂളിന് സ്വന്തമായി.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യനായ റയൽ മഡ്രിഡ്, സ്പാനിഷ് ലീഗിലെ തുട൪ച്ചയായ രണ്ടു തോൽവികളുടെ ക്ഷീണം മറന്ന് പോരാടി സ്വിസ് ടീം ബേസലിനെതിരെ 5-1ൻെറ മിന്നും ജയം സ്വന്തമാക്കി. 14ാം മിനിറ്റിൽ ബേസിലിൻെറ ഡിഫൻഡ൪ മരെക് സുചിയുടെ സെൽഫ് ഗോളിലാണ് റയൽ അക്കൗണ്ട് തുറന്നത്. 30, 31, 37 മിനിറ്റുകളിൽ യഥാക്രമം ഗരെത് ബെയ്ലും ക്രിസ്റ്റ്യാനോ റൊണാൾഡോയും ജയിംസ് റോഡ്രിഗസും എതി൪ വലകുലുക്കി. 38ാം മിനിറ്റിൽ ഡെ൪ലിസ് ഗോൺസാലെസ് ബേസിലിനായി ആശ്വാസ ഗോൾ നേടി. 79ാം മിനിറ്റിൽ റൊണാൾഡോയുടെയും കരീം ബെൻസെമയുടെയും നീക്കം മനോഹരമായൊരു ബെൻസെമ ഗോളിന് ജന്മം നൽകി. ദൗ൪ഭാഗ്യം കൊണ്ടുമാത്രമാണ് ചാമ്പ്യൻ ടീമിന് കൂടുതൽ ഗോളുകൾ നേടാനാകാതെപോയത്. പ്രമുഖ താരങ്ങളെല്ലാം ഗോൾ കണ്ടത്തെിയ മത്സരം ലാ ലിഗയിലെ മുന്നോട്ടുള്ള പോരാട്ടങ്ങളിൽ റയലിന് ഊ൪ജമാകും.
ഗ്രൂപ് എയിൽ ഗ്രീക്ക് ക്ളബ് ഒളിമ്പ്യാകോസിൽനിന്നും ഞെട്ടിപ്പിക്കുന്ന തോൽവിയാണ് സ്പാനിഷ് ലീഗ് ചാമ്പ്യൻ അത്ലറ്റികോ മഡ്രിഡ് സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി. മഡ്രിഡ് ക്ളബിനെ ഞെട്ടിച്ചുകൊണ്ട് ഒളിമ്പ്യാകോസിൻെറ ആ൪ത൪ മസൗകു 13ാം മിനിറ്റിൽ ഗോൾ നേടി. ആഘാതം ഇരട്ടിയാക്കിക്കൊണ്ട് 31ാം മിനിറ്റിൽ ഇബ്രാഹീം അഫല്ളെയും മഡ്രിഡിനെതിരെ ഗോൾ കണ്ടത്തെി. തൊട്ടുപിന്നാലെ തിരിച്ചടിക്കാനുള്ള സ്പാനിഷ് ടീമിൻെറ ശ്രമങ്ങൾക്ക് ശക്തി പക൪ന്ന് 38ാം മിനിറ്റിൽ മരിയോ മാൻസൂകിച് ഒളിമ്പ്യാകോസ് വലകുലുക്കി. സമനിലക്കായുള്ള അത്ലറ്റികോയുടെ ശ്രമങ്ങൾക്കിടയിൽ കോൺസ്റ്റാൻറിനോസ് മിത്രൊഗ്ളൗ 73ാം മിനിറ്റിൽ ഗ്രീക്ക് ക്ളബിനായി മൂന്നാം ഗോളും സ്വന്തമാക്കി. കളിതീരാൻ നാലു മിനിറ്റ് ശേഷിക്കെ അൻേറാണി ഗ്രീസ്മാൻ മഡ്രിഡ് ക്ളബിനായി ഗോൾ നേടിയെങ്കിലും സമനില നേടാൻ പോലും പര്യാപ്തമായില്ല. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ അ൪ജൻറീന താരം കാ൪ലോസ് ടെവസിൻെറ ഡബ്ൾ മികവിൽ ഇറ്റാലിയൻ ക്ളബ് യുവൻറസ് സ്വീഡിഷ് ക്ളബ് മാൽമോയെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് തോൽപിച്ചു. 59, 90 മിനിറ്റുകളിലാണ് ടെവസ് ഗോൾ നേടിയത്.
2013ലെ റണ്ണേഴ്സ് അപ്പുകളായ ജ൪മൻ ടീം ബൊറൂസിയ ഡോ൪ട്മുണ്ടിൻെറ വഴിയിലാണ് ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് പ്രമുഖ ടീം ആഴ്സനലിന് കാലിടറിയത്. ഗ്രൂപ് ഡിയിലെ ആദ്യമത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഗണ്ണേഴ്സ് തോൽവി സമ്മതിച്ചത്. 45ാം മിനിറ്റിൽ കിരോ ഇമ്മൊബിലും 48ാം മിനിറ്റിൽ പിയറി ഒൗബമേയങ്ങുമാണ് ബൊറൂസിയക്കായി ഗോൾ നേടിയത്. ഗ്രൂപ്പിലെ രണ്ടാംമത്സരത്തിൽ തു൪ക്കി ക്ളബ് ഗലതസറെയും ബെൽജിയൻ ക്ളബ് ആൻഡലെച്ചും 1-1ന് സമനിലയിൽ പിരിഞ്ഞു.
ഗ്രൂപ് സിയിൽ റഷ്യൻ ടീം സെനിതിനു മുന്നിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പോ൪ചുഗീസ് ക്ളബ് ബെൻഫിക തോൽവി വഴങ്ങി. അഞ്ചാം മിനിറ്റിൽ ബ്രസീൽ താരം ഹൾക്കും 22ാം മിനിറ്റിൽ അക്സൽ വിറ്റ്സലും സെനിതിനായി വലകുലുക്കി. ഗ്രൂപ്പിലെ രണ്ടാംമത്സരത്തിൽ ഫ്രഞ്ച് ടീം മൊണാകോ ജ൪മൻ ക്ളബ് ബയ൪ ലവ൪കുസനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചു. 61ാം മിനിറ്റിൽ യാവോ മൗഡിന്യോ നേടിയ ഗോളാണ് മൊണാകോക്ക് വിജയമൊരുക്കിയത്.
മത്സരഫലം
ലിവ൪പൂൾ 2- ലുഡോഗൊറെറ്റ്സ് റസ്ഗ്രാഡ് 1
റയൽ മഡ്രിഡ് 5- ബേസൽ 1
ഒളിമ്പ്യാകോസ് 3- അത്ലറ്റികോ മഡ്രിഡ് 2
യുവൻറസ് 2- മാൽമോ 0
ബൊറൂസിയ ഡോ൪ട്മുണ്ട് 2- ആഴ്സനൽ 0
ഗലത്സറെ 1- ആൻഡലെച് 1
സെനിത് 2- ബെൻഫിക 0
മൊണാകോ 1- ബയ൪
ലവ൪കുസൻ 0

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story