Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightപിരിച്ചുവിടാന്‍...

പിരിച്ചുവിടാന്‍ ശിപാര്‍ശ; പള്ളിച്ചല്‍ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്

text_fields
bookmark_border
പിരിച്ചുവിടാന്‍ ശിപാര്‍ശ; പള്ളിച്ചല്‍  പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്
cancel
നേമം: മൂക്കുന്നിമലയിലെ പാറഖനനത്തിനും ക്രഷര്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിനും ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് തെളിഞ്ഞതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിടാനുള്ള ശിപാര്‍ശയില്‍ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍. മാനദണ്ഡങ്ങള്‍ പലതും പാലിക്കാതെയാണ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസറും നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. 2013-14 വര്‍ഷം പഞ്ചായത്ത് പുതുക്കിനല്‍കിയ 10 ക്വാറികളെയും ഏഴ് ക്രഷര്‍ യൂനിറ്റുകളെയുംകുറിച്ചാണ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. മധുസൂദനക്കുറുപ്പിന്‍െറ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയോ ഫയര്‍ഫോഴ്സിന്‍െറയോ ജില്ലാ മെഡിക്കല്‍ ഓഫിസറുടെയോ റിപ്പോര്‍ട്ടുകളില്ലാതെയാണ് ലൈസന്‍സ് പുതുക്കിനല്‍കിയിട്ടുള്ളത്. എന്നാല്‍, ജില്ലാ ജിയോളജി വകുപ്പിന്‍െറ രേഖകളില്‍ ഒട്ടുമിക്ക ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുള്ളത് വകുപ്പിലെ പ്രധാനികള്‍ക്ക് ക്വാറിക്കാരുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്. മൂക്കുന്നിമലയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍, ജനവാസകേന്ദ്രങ്ങളോട് ചേര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതും വിശദീകരിക്കുന്നു. കേരള പഞ്ചായത്തീരാജ് നിയമം 233ാം വകുപ്പുപ്രകാരം 445 കുതിരശക്തിയുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അനുമതി ലഭ്യമാക്കാതെയും അനുബന്ധ ചട്ടങ്ങള്‍ക്ക് വിരുദ്ധമായുമാണ് ഡി ആന്‍ഡ് ഒ ലൈസന്‍സ് 2013-14ല്‍ പുതുക്കി നല്‍കിയിട്ടുള്ളത്. 545 കുതിരശക്തിയുള്ള യന്ത്രം 2013ല്‍ സ്ഥാപിച്ചതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ പ്രവര്‍ത്തനാനുമതി നേടിയിട്ടുണ്ടെങ്കിലും പഞ്ചായത്തില്‍നിന്ന് അനുമതി ലഭ്യമാക്കാതെയും വിവിധ വകുപ്പുകളില്‍നിന്ന് 545 എച്ച്.പി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രങ്ങള്‍ ലഭ്യമാക്കാതെയുമാണ് ഡി ആന്‍ഡ് ഒ ലൈസന്‍സ് പഞ്ചായത്ത് സെക്രട്ടറി അനുവദിച്ചത്. ഇത്രയും വലിയ യന്ത്രം സ്ഥാപിക്കുന്നതുവഴി ലഭിക്കേണ്ട നിയമാനുസൃത ഫീസിനത്തിലും പഞ്ചായത്തിന് നഷ്ടമുണ്ടായി. കണ്ണന്താനം ആന്‍ഡ് കമ്പനിക്ക് ക്രഷര്‍ യൂനിറ്റിനുള്ള അനുമതി നേടിയ സ്ഥലത്തല്ല ഉടമയായ കെ.ജെ. തോമസ്കുട്ടി യൂനിറ്റ് സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥലം മാറ്റി നിര്‍മിച്ച ക്രഷര്‍ യൂനിറ്റിന് അതുകൊണ്ടുതന്നെ ജില്ലാ മെഡിക്കല്‍ ഓഫിസറില്‍നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം ലഭ്യമല്ളെന്നത് ഗുരുതര ചട്ടലംഘനമായി കണക്കാക്കുന്നു. ക്രഷര്‍ യൂനിറ്റിനുവേണ്ടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് നല്‍കിയ അനുമതി രേഖകളും ഇതിനുള്ള കെട്ടിടം നിര്‍മാണത്തിനുള്ള അനുമതി രേഖകളും പരിശോധനക്ക് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയിട്ടില്ല. അതിനാല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപിച്ച ക്രഷര്‍ യൂനിറ്റിന്‍െറ ലൈസന്‍സ് റദ്ദാക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. പള്ളിച്ചല്‍ വില്ളേജിലെ നിരവധി സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട സ്ഥലത്ത് പാറഖനനം നടത്താന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ക്വാറിയിങ് പെര്‍മിറ്റ് അനുവദിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇപ്രകാരമുള്ള ക്വാറിയിങ് പെര്‍മിറ്റ് അനുവദിച്ച സര്‍വേ നമ്പറുകളിലെ സ്ഥലത്തുള്ള ഖനനത്തിന് ഡി ആന്‍ഡ് ഒ ലൈസന്‍സ് അനുവദിച്ചിട്ടില്ല. പാറഖനനം നടത്തുന്നതിന് എക്സ്പ്ളോസിവ് വകുപ്പിന്‍െറ അനുമതി ലഭ്യമായിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന മറ്റു രേഖകളോ ഡ്രോയിങ്ങുകളോ സാക്ഷ്യപത്രങ്ങളോ അപേക്ഷയോടൊപ്പം ക്വാറിക്കാര്‍ ഹാജരാക്കിയിട്ടില്ല. പാരിസ്ഥിതിക അനുമതിയും ക്വാറികള്‍ക്കില്ല. ഈ സാഹചര്യത്തില്‍ റവന്യൂ, പരിസ്ഥിതി, എക്സ്പ്ളോസിവ്, മൈനിങ് ആന്‍ഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത പരിശോധന മൂക്കുന്നിമലയില്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രമക്കേടുകള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിയാണെന്നതുപോലെ പഞ്ചായത്ത് ഭരണസമിതിയും കാരണക്കാരാണെന്നും അതുകൊണ്ട് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയും ആവശ്യപ്പെട്ടുള്ളതാണ് വി.ആര്‍. മധുസൂദനക്കുറുപ്പിന്‍െറ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ ആശങ്കയിലാണ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഭരണ-പ്രതിപക്ഷ ഭേദമന്യേ ഈ സാഹചര്യം എങ്ങനെ മറികടക്കാനാകുമെന്ന നെട്ടോട്ടത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story