Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.പി നിയമസഭ...

യു.പി നിയമസഭ പിടിക്കാന്‍ ‘ലവ് ജിഹാദ്’ ഏറ്റെടുത്ത് ബി.ജെ.പി

text_fields
bookmark_border
യു.പി നിയമസഭ പിടിക്കാന്‍ ‘ലവ് ജിഹാദ്’ ഏറ്റെടുത്ത് ബി.ജെ.പി
cancel

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, യു.പി നിയമസഭ പിടിക്കാൻ ലക്ഷ്യമിട്ട് ‘ലവ് ജിഹാദ്’ കാമ്പയിൻ ഏറ്റെടുക്കാൻ ബി.ജെ.പി തീരുമാനം. ശനിയാഴ്ച കിഴക്കൻ യു.പിയിലെ മഥുരയിൽ ആരംഭിച്ച ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലെ മുഖ്യ അജണ്ടകളിലൊന്ന് ലവ് ജിഹാദാണ്.

2017ലാണ് യു.പിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. അത് ലക്ഷ്യമിട്ട് ലവ് ജിഹാദ് ഉൾപ്പെടെയുള്ള വൈകാരിക പ്രശ്നങ്ങൾ കത്തിച്ചുനി൪ത്തുകയാണ് ബി.ജെ.പി തന്ത്രം. ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.പിയുടെ ചുമതലവഹിച്ച അമിത് ഷായുടെ മുസഫ൪ നഗ൪ കലാപം ഉൾപ്പെടെ വ൪ഗീയ കാ൪ഡാണ് ബി.ജെ.പിക്ക് 80ൽ 72 സീറ്റുകൾ സമ്മാനിച്ചത്. യു.പി വിജയത്തോടെ പാ൪ട്ടിയുടെ ദേശീയ പ്രസിഡൻറായി ഉയ൪ന്ന അമിത് ഷാ ‘ഭിന്നിപ്പിച്ച്’ വിജയിപ്പിക്കുകയെന്ന തന്ത്രം ആവ൪ത്തിക്കാനാണ് യു.പി ഘടകത്തിന് നൽകിയിരിക്കുന്ന നി൪ദേശം. അതിനായി വേഗത്തിൽ വ൪ഗീയ വിഭജനം സാധ്യമാകുന്ന ‘ലവ് ജിഹാദ്’ പ്രചാരണം ഏറ്റെടുക്കുകയാണ് പാ൪ട്ടി.

മീറത്തിൽ ഈയിടെ നടന്ന സംഘ൪ഷത്തിൻെറ കാരണങ്ങളിലൊന്ന് സംഘ്പരിവാറിൻെറ ലവ് ജിഹാദ് പ്രചാരണമാണ്. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളുമൊക്കെയാണ് മീറത്തിൽ ലവ് ജിഹാദിനെ പ്രതിരോധിക്കാനുള്ള ആഹ്വാനവുമായി രംഗത്തുവന്ന് സംഘ൪ഷം ആളിക്കത്തിച്ചത്. ഇതുവരെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തിവന്ന ലവ് ജിഹാദ് പ്രചാരണം ബി.ജെ.പി നേരിട്ട് ഏറ്റെടുക്കുകയാണെന്നാണ് സൂചന.

മീറത്ത്, മുസഫ൪ നഗ൪ എന്നിവ ഉൾപ്പെടുന്ന പടിഞ്ഞാറൻ യു.പിയിൽ ലവ് ജിഹാദ് വ്യാപകമാണെന്ന് സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും കാമ്പയിൻ നടത്താനാണ് ബി.ജെ.പിയുടെ നീക്കം. നടപടിയെടുക്കുന്നില്ളെന്നാരോപിച്ച് സമാജ്വാദി പാ൪ട്ടി സ൪ക്കാറിനെതിരെയും രംഗത്തുവരും. ലവ് ജിഹാദ് പ്രചാരണത്തിലൂടെ ഉണരുന്ന മതവികാരം സമാജ്വാദി സ൪ക്കാറിനെതിരെ തിരിക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം. യു.പിയിലെ 12 സീറ്റുകളിൽ സെപ്റ്റംബ൪ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൻെറ സെമി ഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയം ലവ് ജിഹാദ് ഉൾപ്പെടെയുള്ളവയാണെന്ന് പാ൪ട്ടി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മീകാന്ത് വാജ്പേയി പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൻെറ ഉദ്ഘാടന സെഷനിൽ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. മറ്റു തിരക്കുകൾ കാരണം അമിത്ഷാ ശനിയാഴ്ച എത്തിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെ യു.പിയിൽനിന്നുള്ള ദേശീയ നേതാക്കൾ ഞായറാഴ്ച സമാപിക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story