Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആര്‍.ടി.സി നല്ല...

കെ.എസ്.ആര്‍.ടി.സി നല്ല കുഞ്ഞ്; പരിഗണന കിട്ടാത്തതാണ് പ്രശ്നം –മന്ത്രി തിരുവഞ്ചൂര്‍

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി നല്ല കുഞ്ഞ്; പരിഗണന കിട്ടാത്തതാണ് പ്രശ്നം –മന്ത്രി തിരുവഞ്ചൂര്‍
cancel

പത്തനംതിട്ട: കെ.എസ്.ആ൪.ടി.സി നല്ല കുഞ്ഞാണെന്നും പരിഗണന കിട്ടാത്തതാണ് പ്രശ്നമെന്നും മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. കെ.എസ്.ആ൪.ടി.സി സ൪ക്കാറിലേക്ക് നികുതികൾ കൃത്യമായി അടക്കുന്നുണ്ട്. അതിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. പക്ഷേ, സ൪ക്കാറിൽനിന്നുള്ളത് കിട്ടുന്നില്ല. അതാണ് പ്രശ്നമെന്ന് മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക ഓണത്തിനുമുമ്പ് പൂ൪ണമായും കൊടുത്തുതീ൪ക്കും. കെ.എസ്.ആ൪.ടി.സി മുഴുവൻ യാത്രക്കാരെയും ഇൻഷു൪ ചെയ്യും. രാജ്യത്ത് ആദ്യ സംരംഭമായിരിക്കും അത്.
പത്തനംതിട്ടയിലെ ഗതാഗതപ്രശ്നങ്ങൾ അവലോകനം ചെയ്യാൻ എത്തിയ മന്ത്രി മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. സ൪ക്കാ൪ നയങ്ങളുടെ ഭാഗമായി 2007മുതൽ ഇതുവരെ കെ.എസ്.ആ൪.ടി.സിക്ക് ഉണ്ടായ അധികബാധ്യത 1616 കോടിയാണ്. അതിൽ ഒരുപൈസയും ഇതുവരെ കിട്ടിയിട്ടില്ല. ഈ ബാധ്യത കെ.എസ്.ആ൪.ടി.സിയുടേതല്ലാത്ത കാരണത്താൽ ഉണ്ടായതാണ്. സ൪ക്കാറിന് അങ്ങോട്ട് കൊടുക്കാനുള്ളത് കൃത്യമായി കൊടുക്കുമ്പോൾ ഇങ്ങോട്ട് നൽകാനുള്ളത് നൽകിയാൽ പ്രശ്നങ്ങൾ തീരും. കെ.എസ്.ആ൪.ടി.സി ഗതാഗത വകുപ്പിൻെറ ഭാഗമാണ്. ഇവരാണ് സ൪ക്കാറിന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിനൽകുന്നത്. കഴിഞ്ഞ വ൪ഷം 2100 കോടിയാണ് ട്രഷറിയിൽ അടച്ചത്. ഈ വ൪ഷത്തെ ടാ൪ജറ്റ് 2800 കോടിയാണ്. അതിൽനിന്ന് കുറച്ച് ഫണ്ട് നൽകിയാൽ കെ.എസ്.ആ൪.ടി.സി ജീവനക്കാരുടെ പെൻഷൻ പ്രശ്നം പരിഹരിക്കാവുന്നതെയുള്ളൂ. പെൻഷൻ നൽകുന്നതിന് 480 കോടിയാണ് പ്രതിവ൪ഷം വേണ്ടത്. ഇതിൽ 50 ശതമാനം തുക കെ.എസ്.ആ൪.ടി.സി വഹിക്കും. ബാക്കി 240 കോടി സ൪ക്കാ൪ വഹിക്കണമെന്നാണ് നി൪ദേശം. എന്തായിരുന്നാലും ജീവനക്കാരുടെ വിഷമം കണ്ടുനിൽക്കില്ല. പണിമുടക്ക് നോട്ടീസ് നൽകിയ ജീവനക്കാരുമായി 26ന് ച൪ച്ചനടത്തും. ഇൻഷുറൻസ് നടപ്പാക്കുമ്പോൾ 15 രൂപവരെയുള്ള ടിക്കറ്റുകൾക്ക് അധിക ബാധ്യത ഉണ്ടാകില്ല. 15മുതൽ നൂറുരൂപവരെ ടിക്കറ്റിന് ഒരുരൂപ ഇൻഷുറൻസ് തുകയായി ഈടാക്കും. 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് അഞ്ച് രൂപ ഈടാക്കും. കെ.എസ്.ആ൪.ടി.സി ബസിൽ കയറി ടിക്കറ്റെടുത്തുകഴിഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ചെറിയ പരിക്കുകൾക്ക് പോളിസിതുക നൽകാനുള്ള നടപടിക്രമങ്ങൾ ലളിതമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story