Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശബരിമല വിശ്വാസികള്‍...

ശബരിമല വിശ്വാസികള്‍ മറക്കാത്ത അവിശ്വാസി

text_fields
bookmark_border
ശബരിമല വിശ്വാസികള്‍ മറക്കാത്ത അവിശ്വാസി
cancel

ശബരിമല: ശബരിമലയിലത്തെുന്ന വിശ്വാസികൾ അറിയാതെ പറഞ്ഞുപോകുന്ന പേരാണ് അവിശ്വാസിയായ പി.കെ. ചന്ദ്രാനന്ദൻേറത്. മലകയറിത്തള൪ന്ന് മരക്കൂട്ടത്തത്തെുന്ന തീ൪ഥാടക൪ സന്നിധാനത്തേക്ക് പോകാൻ ആശ്രയിക്കുന്നത് ചന്ദ്രാനന്ദൻ റോഡിനെയാണ്. യാത്ര സുഖകരമായതിനാൽ ഇതുവഴി പോകാൻ തീ൪ഥാടക൪ എപ്പോഴും തിക്കിത്തിരക്കും.
വിശാസികളുടെ യാത്രാക്ളേശം കുറക്കാൻ ഈ റോഡ് നി൪മിച്ചത് പി.കെ. ചന്ദ്രാനന്ദനാണ്. അദ്ദേഹം ദേവസ്വം ബോ൪ഡ് അംഗമായിരുന്ന 1967 - 69 കാലത്തായിരുന്നു നി൪മാണം. റോഡിന് ചന്ദ്രാനന്ദൻ റോഡെന്ന് ഒൗദ്യോഗികമായി നാമകരണം നടത്തിയിട്ടില്ളെങ്കിലും തീ൪ഥാടക൪ അങ്ങനെ വിളിപ്പേര് നൽകുകയായിരുന്നു. പമ്പയിൽനിന്ന് മലകയറിയത്തെുന്നവ൪ക്ക് സന്നിധാനത്തേക്ക് പോകാൻ ഉണ്ടായിരുന്നത് പരമ്പരാഗത പാതയായ ശരംകുത്തി റോഡായിരുന്നു. അതുവഴി യാത്ര ദു൪ഘടമാണ്. ദ൪ശനത്തിന് പോകുന്നവരും ദ൪ശനം കഴിഞ്ഞ് മടങ്ങുന്നവരും ചേ൪ന്ന് തിരക്ക് രൂക്ഷമാകുന്ന അവസ്ഥ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ചന്ദ്രാനന്ദൻ റോഡ് നി൪മിച്ചത്. തിരക്കേറുമ്പോൾ തീ൪ഥാടക൪ക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നത് ഒന്നര കിലോമീറ്റ൪ ദൈ൪ഘ്യമുള്ള ചന്ദ്രാനന്ദൻ റോഡുവഴിയാണ്. തിരക്കില്ലാത്തപ്പോൾ ദ൪ശനത്തിന് പോകുന്നവരെയും ഇതുവഴി കടത്തിവിടും. ഇപ്പോൾ ശരംകുത്തി റോഡിനെക്കാൾ തീ൪ഥാടക൪ക്ക് ഇഷ്ടം ചന്ദ്രാനന്ദൻ റോഡാണ്.
താൻ നി൪മിച്ച റോഡിന് തീ൪ഥാടക൪ തൻെറ പേര് ചാ൪ത്തിയത് ചന്ദ്രാനന്ദൻ അറിഞ്ഞത് വ൪ഷങ്ങൾക്ക് ശേഷമാണ്. പ്രാക്കുളം ഭാസി ദേവസ്വം ബോ൪ഡ് പ്രസിഡൻറും പി.കെ. ചന്ദ്രാനന്ദൻ, ഹരിഹര അയ്യ൪ എന്നിവ൪ അംഗങ്ങളും ആയിരിക്കെ വലിയ വികസന പ്രവ൪ത്തനങ്ങളാണ് ശബരിമലയിൽ നടന്നത്. അന്ന് റവന്യൂ വകുപ്പിൻെറ കൈവശമായിരുന്നു ശബരിമല മേഖലയിലെ മിക്കവാറും ഭൂമിയെല്ലാം. റവന്യൂ മന്ത്രി കെ.ആ൪. ഗൗരിയമ്മയായിരുന്നു. ചാലക്കയം വരെ മാത്രമാണ് അന്ന് നല്ല റോഡുണ്ടായിരുന്നത്. അവിടെനിന്ന് പമ്പയിലേക്ക് ജീപ്പുറോഡ് മാത്രമാണ് ഉണ്ടായിരുന്നത്.
ചാലക്കയം - പമ്പ റോഡ് വികസനത്തിന് പദ്ധതിയിട്ടത് പ്രാക്കുളം ഭാസിയും ചന്ദ്രാനന്ദനും ചേ൪ന്നാണ്. ശബരിമല വികസനത്തിനായി സന്നിധാനത്ത് 40 ഏക്കറും പമ്പയിൽ 60 ഏക്കറും ഭൂമി റവന്യൂ വകുപ്പിൽനിന്ന് നേടിയെടുക്കാൻ അവ൪ക്കായി. കോഴിക്കാനം -ഉപ്പുപാറ വഴിയുള്ള റോഡ് എന്നിവയും സഞ്ചാരയോഗ്യമാക്കിയതിൽ ചന്ദ്രാനന്ദൻ നി൪ണായക പങ്കാണ് വഹിച്ചത്. ശബരിമല ശ്രീകോവിലിൻെറ മാതൃകയുമായി തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ചന്ദ്രാനന്ദൻെറ നേതൃത്വത്തിൽ നടത്തിയ ജ്യോതിരഥയാത്ര അവിടങ്ങളിൽനിന്ന് പിൽക്കാലത്ത് ശബരിമലയിലേക്ക് തീ൪ഥാടക൪ ഒഴുകിയത്തെുന്നതിന് പ്രധാന കാരണമായി. അന്യസംസ്ഥാന തീ൪ഥാടകരെ ആക൪ഷിക്കാൻ ദേവസ്വം ബോ൪ഡ് നടത്തിയ ആദ്യസംരംഭവുമായിരുന്നു അത്.
1969ൽ പാ൪ട്ടിചുമതല വഹിക്കാനായി ദേവസ്വം ബോ൪ഡ് അംഗത്വം രാജിവെച്ചു. അതിനുശേഷം അദ്ദേഹം ശബരിമലയിൽ എത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story