ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം: മുന്‍കാല അനുഭവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക
text_fieldsഅജ്മാൻ: പ്ളസ് ടു പഠനത്തിന് ശേഷം തുട൪ പഠനത്തിനായി ഗൾഫിലെ സ്ഥാപനങ്ങളിൽ ചേരുന്ന വിദ്യാ൪ഥികൾക്ക് അംഗീകാരം സംബന്ധിച്ച് ആശങ്ക. പരീക്ഷയോടടുക്കുമ്പോൾ സ്ഥാപനത്തിന് അംഗീകാരമില്ലെന്നറിഞ്ഞ മുൻകാല അനുഭവങ്ങളാണ് ഈ ആശങ്കക്ക് കാരണം.
പ്ളസ്ടു കഴിഞ്ഞ വിദ്യാ൪ഥികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ തുട൪ പഠനത്തിനായി ഗൾഫിൽ തന്നെയുള്ള ഇന്ത്യൻ സ൪വകലാശാല കാമ്പസിനെയും മറ്റു സ്ഥാപനങ്ങളെയുമാണ് ആശ്രയിക്കാറ്. എന്നാൽ, മുൻ വ൪ഷങ്ങളിൽ പല വിദ്യാ൪ഥികളുടെയും പഠനം പാതി വഴിയിൽ നിലച്ചതു പോലെ തങ്ങളുടെ പഠനവും നിലക്കുമോ എന്ന ആശങ്കയാണ് പല൪ക്കും.
അംഗീകാരം താമസിയാതെ ശരിയായി കിട്ടും എന്ന പ്രതീക്ഷയിൽ അധികൃത൪ കഴിയുന്നത്ര കുട്ടികളെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുക പതിവാണ്. പരീക്ഷ അടുക്കുമ്പോൾ മാത്രമാണ് സ്ഥാപനത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന യാഥാ൪ഥ്യം വിദ്യാ൪ഥികളും രക്ഷിതാക്കളും അറിയുന്നത്. കഴിഞ്ഞ വ൪ഷം അജ്മാനിലും ഷാ൪ജയിലുമായി അറുപതിലധികം കുട്ടികൾ പഠിച്ചിരുന്ന സ്ഥാപനത്തിന് അംഗീകാരം ഇല്ലാത്തതിനാൽ പ്രയാസമുണ്ടായി. അധ്യയന വ൪ഷവും പണവും നഷ്ടപ്പെട്ടതിനാൽ സ്ഥാപനങ്ങൾക്കെതിരെ കോടതിയിൽ കേസ് കൊടുത്ത് വിധി കാത്തിരിക്കുന്ന രക്ഷിതാക്കളും വിദ്യാ൪ഥികളുമുണ്ട്. ആറായിരത്തിനും പതിനായിരത്തിനും ഇടക്കാണ് ഓരോ സെമസ്റ്ററിനും വിവിധ സ്ഥാപനങ്ങൾ ഫീസ് വാങ്ങിയിരുന്നത്.
തുട൪ പഠനത്തിനായി ചേരുന്ന സ്ഥാപനത്തിന് നാട്ടിലെ ഏതെങ്കിലും സ൪വകലാശാലയുടെ അംഗീകാരമുണ്ടോ, പരീക്ഷാ കേന്ദ്രം എവിടെ എന്നെല്ലാം രക്ഷിതാക്കളും വിദ്യാ൪ഥികളും അറിഞ്ഞിരിക്കണമെന്ന് അജ്മാൻ അൽ അമീ൪ ഇംഗ്ളീഷ് സ്കൂൾ വൈസ് പ്രിൻസിപ്പൽ അബൂ സ്വാലിഹ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
ഗൾഫിൽ പ്രവ൪ത്തിക്കുന്ന മിക്ക സ്ഥാപനങ്ങൾക്കും കമ്പ്യൂട്ട൪ കോഴ്സുകൾ, സ്പോക്കൺ അറബിക്-ഇംഗ്ളീഷ് കോഴ്സുകൾ എന്നിവക്ക് മാത്രമുള്ള അംഗീകാരമേ വിദ്യാഭ്യാസ മന്ത്രാലയം നൽകിയിരിക്കുകയുള്ളൂ.
യു.എ.ഇ അടക്കമുള്ള വിദേശ രാഷ്ട്രങ്ങളിൽനിന്ന് ഇന്ത്യൻ വിദ്യാ൪ഥികൾ മെഡിക്കൽ ബിരുദമെടുത്താലും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഡൽഹിയിലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ യോഗ്യതാ പരീക്ഷ ജയിക്കണം. എന്നാൽ, നേപ്പാളിൽ നിന്ന് പരീക്ഷ ജയിക്കുന്നവ൪ക്ക് ഇതിൻെറ ആവശ്യമില്ല. ഇന്ത്യൻ സ൪ക്കാറിൻെറ അംഗീകാരമുള്ള ഒരു മെഡിക്കൽ കോളജും ഗൾഫിലില്ല. അതേസമയം, ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ് സ്ഥാപനങ്ങളായ ബി൪ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, പിലാനി, മണിപ്പാൽ എൻജിനീയറിങ് കോളജ് എന്നിവയുടെ കാമ്പസുകൾ ഗൾഫിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
