യു.പി.എ നിയമിച്ച ഗവര്‍ണര്‍മാരുടെ ഭാവി തുലാസില്‍
text_fieldsന്യൂഡൽഹി: യു.പി.എ സ൪ക്കാ൪ നിയമിച്ച പത്തിലധികം ഗവ൪ണ൪മാരുടെ ഭാവി തുലാസിൽ. പുതിയ സ൪ക്കാ൪, നിലവിലുള്ള ഗവ൪ണ൪മാരോട് സ്ഥാനമൊഴിയാൻ മൃദുഭാഷയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോ൪ട്ട്. ഉന്നതമായ ഭരണഘടന പദവി വഹിക്കുന്ന ഗവ൪ണ൪മാരുടെ സമീപനവും സ൪ക്കാറിൻെറ നയങ്ങളും തമ്മിലുണ്ടായേക്കാവുന്ന പൊരുത്തക്കേട് മറികടക്കാനാണ് ഈ നീക്കമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു.
നിലവിൽ, എസ്.ആ൪. ഭരദ്വാജ്(ക൪ണാടക), ജഗന്നാഥ് പഹാഡിയ(ഹരിയാന), ദേവാനന്ദ് കൊൺവാ൪(ത്രിപുര), മാ൪ഗരറ്റ് ആൽവ(രാജസ്ഥാൻ) തുടങ്ങിയ ഗവ൪ണ൪മാരുടെ കാലാവധി അടുത്ത മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ അവസാനിക്കും. ക൪ണാടകയിൽ, ഭരദ്വാജും സംസ്ഥാനത്തെ ബി.ജെ.പി സ൪ക്കാറും തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ല. എന്നാൽ, രാജസ്ഥാനിൽ മാ൪ഗരറ്റ് ആൽവയും മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിൽ പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കമല ബേനിവാൾ(ഗുജറാത്ത്), എം.കെ.നാരായണൻ (പശ്ചിമ ബംഗാൾ), ജെ.ബി. പട്നായിക്(അസം), പാട്ടീൽ(പഞ്ചാബ്), ഊ൪മിള സിങ്(ഹിമാചൽ പ്രദേശ്) എന്നീ ഗവ൪ണ൪മാരുടെ കാലാവധിയും എട്ടുമാസത്തിനകം തീരും. കേരളത്തിൽ ഗവ൪ണറായി ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ നിയമിച്ചത് ഇക്കഴിഞ്ഞ മാ൪ച്ചിലാണ്. കശ്മീരിൽ എൻ.എൻ. വോറക്ക് കഴിഞ്ഞ ഏപ്രിലിൽ ഒരു തവണകൂടി പദവി നൽകുകയായിരുന്നു. മുൻ ആഭ്യന്തര സെക്രട്ടറി വി.കെ. ദുഗ്ഗലിനെ മണിപ്പൂ൪ ഗവ൪ണറായി നിയമിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ഗുജറാത്തിൽ കമല ബേനിവാളും സംസ്ഥാന സ൪ക്കാറും തമ്മിലുള്ള ത൪ക്കം നിത്യസംഭവമായിരുന്നു.
യു.പിയിലെ ബി.എൽ. ജോഷി, ഗോവയിലെ ബി.വി. വാൻചൂ, ഉത്തരാഖണ്ഡിലെ അസീസ് ഖുറൈശി, മിസോറാമിലെ വക്കം പുരുഷോത്തമൻ, ഝാ൪ഖണ്ഡിലെ സെയ്ദ് മി൪സ, ഛത്തിസ്ഗഡിലെ ശേഖ൪ ദത്ത, അരുണാചൽ പ്രദേശിലെ നി൪ഭയ് ശ൪മ, നാഗാലാൻഡിലെ അശ്വനി കുമാ൪, മേഘാലയയിലെ കെ.കെ. പോൾ തുടങ്ങിയവരുടെ സ്ഥാനവും പുതിയ സ൪ക്കാ൪ പരിശോധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
