സോളാര്‍ തട്ടിപ്പ്: കുറ്റവിമുക്തരാക്കണമെന്ന ഹരജിയില്‍ വാദം തുടങ്ങി
text_fieldsപത്തനംതിട്ട: സോളാ൪ പ്ളാൻറ് സ്ഥാപിച്ച് നൽകാമെന്നുപറഞ്ഞ് കോന്നി മല്ളേലിൽ ശ്രീധരൻ നായരിൽനിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ നൽകിയ ഹരജിയിന്മേലുള്ള വാദം ആരംഭിച്ചു. കേസിൽ മൂന്നാംപ്രതി ടെന്നി ജോപ്പൻെറ ഭാഗത്തെ വാദമാണ് ചൊവ്വാഴ്ച നടന്നത്. ടെന്നി ജോപ്പനുവേണ്ടി അഡ്വ. ജി.എം. ഇടിക്കുള ഹാജരായി. പാലക്കാട്ട് സ്ഥലം കാണിക്കാൻ ശ്രീധരൻ നായരെ കൊണ്ടുപോയത് 2012 ജൂൺ 25നാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, രണ്ടാമത് പൊലീസ് ചോദ്യം ചെയ്തപ്പോൾ 27നാണെന്ന് പറഞ്ഞകാര്യം ജോപ്പൻെറ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഒന്നാംപ്രതി സരിതയുടെ ഭാഗത്തെയും പ്രോസിക്യൂഷൻ ഭാഗത്തെയും വാദം 29ന് നടക്കും. സോളാ൪ തട്ടിപ്പിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയ൪ന്നത് ശ്രീധരൻ നായരുടെ വെളിപ്പെടുത്തലിനത്തെുട൪ന്നാണ്. ഇതോടെയാണ് സോളാ൪ അഴിമതി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ച൪ച്ചയായത്. കേസിലെ രണ്ടാംപ്രതി ബിജു രാധാകൃഷ്ണനാണ്. ബിജു രശ്മി വധക്കേസിൽ ജയിലിലാണ്. കഴിഞ്ഞദിവസം അസുഖത്തത്തെുട൪ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിജു ചൊവ്വാഴ്ച കോടതിയിൽ ഹാജരായില്ല.
കേസന്വേഷണം ഡി.ജി.പി ബാലസുബ്രഹ്മണ്യം ദക്ഷിണമേഖല എ.ഡി.ജി.പിയെയാണ് ചുമതലപ്പെടുത്തിയത്. എ.ഡി.ജി.പി അന്വേഷണച്ചുമതല ചെങ്ങന്നൂ൪ ഡിവൈ.എസ്.പി പ്രസന്നൻ നായരെ ഏൽപിച്ചു. ചെങ്ങന്നൂ൪ ഡിവൈ.എസ്.പി കോടതിയിൽ സമ൪പ്പിച്ച കുറ്റപത്രം നിമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജോപ്പൻെറ അഭിഭാഷകൻ ജി.എം. ഇടിക്കുള ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
യ നിയമം കൊണ്ടുവരണമെന്ന് ഹൈകോടതി നി൪ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
