Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുല്ലപ്പെരിയാര്‍:...

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം തിങ്കളാഴ്ച

text_fields
bookmark_border
മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം തിങ്കളാഴ്ച
cancel

തിരുവനന്തപുരം: മുല്ലപ്പെരിയാ൪ വിധിയുടെ സാഹചര്യത്തിൽ തുട൪നടപടി ആലോചിക്കാൻ തിങ്കളാഴ്ച സ൪വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗമാണ് സ൪വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചത്. സ൪വകക്ഷി യോഗത്തിലെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാകും അന്തിമ നിലപാട് കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കേസ് നടത്തിപ്പിലെ വീഴ്ച അടക്കം വിമ൪ശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആരെയെങ്കിലും കുറ്റം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഉദ്ദേശിക്കുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായിനിന്ന് സുരക്ഷ ഉറപ്പാക്കാനുള്ള നടപടിക്കാണ് സ൪ക്കാ൪ പ്രാധാന്യം നൽകുന്നത്. യഥാസമയം നടപടി എടുത്തില്ല എന്നതാണ്് വിമ൪ശം. അതിന് ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മുൻകാലങ്ങളിൽ സുരക്ഷാ പ്രശ്നം ആരും ഗൗരമായി എടുത്തില്ല.
സുരക്ഷയുടെ കാര്യത്തിൽ നമ്മുടെ ഉത്കണ്ഠ പരിഗണിക്കപ്പെട്ടില്ല. പാട്ടക്കരാ൪ റദ്ദാക്കണമെന്ന മുൻമന്ത്രി എൻ.കെ. പ്രേമചന്ദ്രൻെറ നി൪ദേശം ശ്രദ്ധയിൽപെടുത്തിയപ്പോൾ തമിഴ്നാടിന് വെള്ളം കൊടുക്കുന്നതിനെ നമ്മൾ എതി൪ക്കുന്നില്ളെന്നും സുരക്ഷയുടെ കാര്യത്തിലാണ് ഉത്കണ്ഠയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിവറേജസ് ഷോപ്പുകളുടെ നിലവാരം മെച്ചപ്പെടണമെന്ന കോടതിവിധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് സംസ്ഥാനത്ത് നിരവധി സേവനങ്ങളുടെ നിലവാരം മെച്ചപ്പെടണമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മിഷൻ 676 പദ്ധതിയിൽ ലഹരിമുക്ത കേരളം ഐശ്വര്യ കേരളം എന്ന പദ്ധതിയുടെ സാഹചര്യത്തിൽ ബാറുകൾക്ക് ഇനി ലൈസൻസ് നൽകുമോ എന്ന് ചോദിച്ചപ്പോൾ വ്യക്തമായ നയമുണ്ടെന്നും അതിൽ ആശയക്കുഴപ്പമില്ളെന്നുമായിരുന്നു മറുപടി. മദ്യലഭ്യത കുറക്കുകയും ബോധവത്കരണം നടത്തുകയും ഘട്ടം ഘട്ടമായി മദ്യ നിരോധം ഏ൪പ്പെടുത്തുകയുമാണ് ലക്ഷ്യം. ചാരായ നിരോധം ഏ൪പ്പെടുത്തിയശേഷം മദ്യ ലഭ്യത കുറക്കാൻ ഏറ്റവും ശക്തമായ നടപടി എടുത്തത് ഈ സ൪ക്കാറാണ്. ഇനി പഞ്ചനക്ഷത്ര ഹോട്ടലിന് മാത്രമേ ബാ൪ നൽകൂ. അത് നൽകുന്നത് കേന്ദ്രമാണ്.
മഴയിൽ വ്യാപകമായ കൃഷിനാശമുണ്ടായി. കേന്ദ്രസഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story