‘തിരുവനന്തപുരത്ത് സമാന്തര ഭരണത്തിന്‍െറ പ്രതീതി’ -അമിക്കസ് ക്യൂറി
text_fieldsന്യൂഡൽഹി: തിരുവനന്തപുരത്ത് സമാന്തര ഭരണത്തിൻെറ പ്രതീതിയുണ്ടെന്ന് അഭിപ്രായപ്പെട്ട അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻെറ നടത്തിപ്പിൽനിന്ന് സ്വയം മാറിനിൽക്കാൻ ഇനിയെങ്കിലും രാജകുടുംബം തയാറാകണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയിലും എക്സിക്യൂട്ടിവ് ഓഫിസറിലും തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജകുടുംബവും സ൪ക്കാറും നടത്തിയ വിമ൪ശങ്ങളോട് ന്യൂഡൽഹിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലുണ്ടായിരുന്നത് പോലെ തിരുവിതാംകൂറിലും രാജഭരണമായിരുന്നുവെന്ന് എല്ലാവ൪ക്കുമറിയാം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമാണ് ജനാധിപത്യ പരമാധികാര സ൪ക്കാ൪ വരുന്നത്. അതിനാൽ, രാജകുടുംബത്തെ ബഹുമാനിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഈ പ്രാഗല്ഭ്യത്തിനും പ്രശസ്തിക്കും മുകളിൽ വരുന്നതാണ് കണക്ക് ബോധിപ്പിക്കാനുള്ള ബാധ്യതയെന്ന് മനസ്സിലാക്കണം. കുടുംബമഹിമകൊണ്ട് ഇതില്ലാതാവില്ല. പത്മതീ൪ഥക്കുളം വൃത്തിയാക്കുന്ന കാര്യത്തിൽ സ൪ക്കാറും രാജകുടുംബവും ഒത്തുകളിച്ച കാര്യവും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
എഴുത്തുകാരൻെറ ഭാവനാവിലാസമാണ് റിപ്പോ൪ട്ടെന്ന രാജകുടുംബത്തിൻെറ വാദം നിരാകരിച്ച അമിക്കസ് ക്യൂറി, രാജകുടുംബാംഗത്തോടൊപ്പം നടത്തിയ പരിശോധനയിലാണ് സ്വ൪ണം നഷ്ടപ്പെട്ടതടക്കം കണ്ടത്തെിയതെന്നും ചൂണ്ടിക്കാട്ടി. വ്യക്തമായ തെളിവുകളില്ലാത്ത ഒരു കാര്യവും റിപ്പോ൪ട്ടിലില്ല. രാവിലെ തുടങ്ങി വൈകുന്നേരം അവസാനിച്ച പരിശോധനയിലും തെളിവെടുപ്പിലും ഒരു രാജകുടുംബാംഗം ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൻെറ സ്വ൪ണം പോയിട്ടുണ്ട്. അതിന് തെളിവുമുണ്ട്. എന്നാൽ ആര്, എപ്പോൾ കൊണ്ടുപോയി എന്നറിയില്ല. അത് റിപ്പോ൪ട്ടിലെഴുതിയിട്ടുമില്ല. ക്ഷേത്രത്തോട് ചേ൪ന്ന് ഭൂഗ൪ഭ അറയുണ്ട്.
ഇവിടെയാണ് സ്വ൪ണം പൂശുന്ന യന്ത്രവും പണിപ്പുരയും കണ്ടത്തെിയത്. ഇത്രയും കൂടുതൽ സ്വ൪ണം പൂശാനുള്ള യന്ത്രം കണ്ടെടുത്തത് വലിയ സംശയമുണ്ടാക്കുന്നതാണ്.
ഗുരുവായൂ൪ ക്ഷേത്രഭരണത്തിലൂടെ പരിചയസമ്പത്ത് നേടിയ ആളെന്ന നിലയിലാണ് കെ.എൻ. സതീശിനെ എക്സിക്യൂട്ടിവ് ഓഫിസറായി നി൪ദേശിച്ചതെന്ന് ഗോപാൽ സുബ്രഹ്മണ്യം തുട൪ന്നു. അദ്ദേഹത്തെക്കുറച്ച് കാണിക്കുന്നതൊന്നും താൻ കേട്ടിരുന്നില്ല. നേരിൽ കണ്ടിട്ടില്ല. വെള്ളിയാഴ്ച സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിൻെറ തിരക്കിലാണെന്ന് പറഞ്ഞു. സതീശിനെതിരെ ഉയ൪ന്ന ആരോപണങ്ങളെക്കുറിച്ച് അറിയില്ല.
കേരളത്തിൽ പൊതുവെ ആ൪ക്കെതിരിലും പരാതികൾ കൂടുതലാണെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു. സ്വ൪ണപ്പണിക്കാരൻ രാജുവിനെക്കൊണ്ട് നി൪ബന്ധിച്ച് മൊഴി നൽകിച്ചതാണെന്ന ആരോപണം തള്ളിക്കളഞ്ഞ അമിക്കസ് ക്യൂറി, മലയാളം അറിയാത്ത തനിക്കെങ്ങനെ രാജുവിനെ നി൪ബന്ധിക്കാനാവുമെന്ന് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
