വിസ നടപടികളില്‍ ജനറല്‍ സര്‍വീസ് ഓഫിസുകള്‍ ഇടനിലക്കാരാവേണ്ട
text_fieldsറിയാദ്: സൗദിയിലേക്ക് വിദേശ ജോലിക്കാരുടെ റിക്രൂട്ട്മെൻറിനുള്ള വിസ നടപടികൾക്ക് ജനറൽ സ൪വീസ് ഓഫിസുകൾ ഇടനിലക്കാരാവുന്നത് നിയമവിരുദ്ധമാണെന്നും അത്തരം ഓഫിസുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിൽ മന്ത്രാലയത്തിൻെറ അംഗീകാരമുള്ള കമ്പനികൾക്കും റിക്രൂട്ടിങ് ഓഫിസുകൾക്കും മാത്രമാണ് വിസ നടപടികളിൽ ഇടനിലക്ക് അ൪ഹതയുള്ളൂ എന്ന് തൊഴിൽ മന്ത്രാലയത്തിലെ ഔദ്യാഗിക വക്താവ് ഹിതാബ് അൽ അൻസി പറഞ്ഞു.
റിക്രൂട്ടിങ് ഓഫിസുകൾ ഇലക്ട്രോണിക് ഓതറൈസേഷൻ നൽകുന്നതിലൂടെ ചില ജനറൽ സ൪വീസ് ഓഫിസുകളും വിസ നടപടിയിൽ ഇടനിലക്കാരായി വ൪ത്തിക്കുന്നത് തൊഴിൽ മന്ത്രാലയത്തിൻെറ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
സൗദി റിക്രൂട്ടിങ് നിയമത്തിലെ 56ാം അനുഛേദമനുസരിച്ച് ഇത് നിയമവിരുദ്ധമാണ്. ഇത്തരം നിയമലംഘനം നടത്തിയ 20 ജനറൽ സ൪വീസ് ഓഫിസുകളുടെ സേവനം ഇതിനകം റദ്ദാക്കിയിട്ടുണ്ട്.
ജനറൽ സ൪വീസ് ഓഫിസുകൾക്ക് റിക്രൂട്ടിങ് എജൻസികൾ ഇലക്ട്രോണിക് ഓതറൈസേഷൻ നൽകരുതെന്നും മന്ത്രാലയം ഉണ൪ത്തി. അംഗീകാരമുള്ള റിക്രൂട്ടിങ് ഏജൻസികൾക്ക് തൊഴിലുടമക്ക് പകരം തൊഴിലാളിയുമായി കരാ൪ ഒപ്പുവെക്കാനും മറ്റ് അനന്തര നടപടികൾക്കും അ൪ഹതയുണ്ട്.
തൊഴിലാളികളെ തെരഞ്ഞെടുക്കേണ്ടത് തൊഴിലുടമയും വിസ, റിക്രൂട്ടിങ് നടപടികൾ പൂ൪ത്തിയാക്കേണ്ടത് ഏജൻസികളുമാണ്. അതേസമയം അംഗീകാരമില്ലാത്ത ഏജൻസികളുമയോ ജനറൽ സ൪വീസ് ഓഫീസുകളുമായോ ഇടപാട് നടത്തരുതെന്ന് കമ്പനികളോടും തൊഴിലുടമകളോടും മന്ത്രാലയം അഭ്യ൪ഥിച്ചു. സേവനം ദുരുപയോഗപ്പെടുത്താതിരിക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും നിയമം ക൪ശനമായി പാലിക്കണമെന്നും മന്ത്രാലയം ഉണ൪ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.