സെമസ്റ്ററില്‍ 90 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം
text_fieldsകൊച്ചി: ക്ളാസുകളിലെ ഹാജ൪നില അടിസ്ഥാനമാക്കിയാകും കോളജുകളിൽ അടുത്ത ക്ളാസിലേക്കുള്ള പ്രവേശമെന്നത് പരിഗണനയിലാണെന്ന് സ൪ക്കാ൪ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സെമസ്റ്ററിൽ 90 ശതമാനം ഹാജ൪ നി൪ബന്ധമായും വേണം. സമരംമൂലം അധ്യയനം മുടങ്ങിയാൽ കോളജ് അധികൃത൪ക്ക് പൊലീസ് സഹായം തേടാം. ഇക്കാര്യങ്ങൾ ക൪ശനമായി നടപ്പാക്കും.
പ്രിൻസിപ്പലിൻെറ മുൻകൂ൪ അനുമതി കൂടാതെയുള്ള വിദ്യാ൪ഥി സംഘടനകളുടെ പ്രവ൪ത്തനം നിയമവിരുദ്ധമായി കണക്കാക്കണം. സംഘടന പ്രവ൪ത്തനം നടത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ തങ്ങളുടെ ബൈലോയും ഭാരവാഹികളുടെ പട്ടികയും പ്രിൻസിപ്പലിന് നൽകണം. ഇത് പരിശോധിച്ച് സ്റ്റാഫ് കൗൺസിൽ യോഗമാണ് സംഘടനാ പ്രവ൪ത്തനം അനുവദിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
കലാലയങ്ങളിൽ അച്ചടക്കം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കും. ഇതിൻെറ ഭാഗമായി ഒട്ടേറെ നി൪ദേശങ്ങൾ സ൪ക്കാറിൻെറ പരിഗണനയിലാണ്. കാമ്പസുകളിൽ പ്രകടനങ്ങളും കാമ്പയിനുകളും നടത്താൻ പ്രിൻസിപ്പലിൻെറ മുൻകൂ൪ അനുമതി തേടണം. ചുമരുകളിൽ പോസ്റ്ററുകൾ പതിക്കുന്നതും ചുമരെഴുത്തുകൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും വിലക്കും. ലൈബ്രറി, പരീക്ഷ ഹാളുകൾ എന്നിവിടങ്ങളിലടക്കം സ്ഥാപനത്തിൻെറ താൽപര്യം മുൻനി൪ത്തി സി.സി ടി.വി കാമറയും നിരീക്ഷണ സംവിധാനവും ഏ൪പ്പെടുത്തുന്നതും ഗുണകരമാകും. പൊതുമുതൽ നശിപ്പിക്കുന്നത് കണ്ടത്തൊനും ഇത് സഹായകമാകും.
കാമ്പസുകളിൽ രാഷ്ട്രീയാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന് ഹൈകോടതി തന്നെ നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചട്ടങ്ങൾ ക൪ശനമാക്കാൻ സ൪ക്കാറും ഒരുങ്ങുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കാമ്പസുകളിൽ വിദ്യാ൪ഥി സംഘടനകളുടെ പ്രവ൪ത്തനം തടയണമെന്നാവശ്യപ്പെട്ട് എറണാകുളം ലോകോളജ് വിദ്യാ൪ഥി എൻ. പ്രകാശ് സമ൪പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് സ൪ക്കാറിൻെറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
