Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകഞ്ചാവ് വില്‍ക്കാന്‍...

കഞ്ചാവ് വില്‍ക്കാന്‍ ബൈക്കില്‍ പോയ യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി

text_fields
bookmark_border
കഞ്ചാവ് വില്‍ക്കാന്‍ ബൈക്കില്‍ പോയ യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി
cancel

തൃശൂ൪: കഞ്ചാവ് വിൽപനക്ക് ബൈക്കിൽ പോയ യുവാക്കളെ എക്സൈസ് സംഘം പിന്തുട൪ന്ന് പിടികൂടി. നടത്തറ സ്വദേശികളായ മൈനാ൪ റോഡിൽ കുന്തമുന എന്നു വിളിക്കുന്ന ഏനോക്കാരൻ മേജോ (30), അയൽവാസി പയ്യപ്പിള്ളി വീട്ടിൽ പുല്ലൻചാടി എന്ന വിനീഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 350 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ ദേശീയപാതയിൽ നടത്തറയിൽനിന്നാണ് ഇവരെ പിടികൂടിയത്. ആവശ്യക്കാ൪ക്ക് കഞ്ചാവ് എത്തിക്കാൻ പോവുകയായിരുന്നു ഇവ൪. രഹസ്യവിവരത്തെത്തുട൪ന്നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. കൈകാണിച്ചിട്ടും നി൪ത്താതെ പാഞ്ഞ ബൈക്കിന് പിറകെ എക്സൈസ് സംഘം വിവിധ വാഹനങ്ങളിലെത്തി തടയുകയായിരുന്നു. ബൈക്ക് നി൪ത്തി ഓടിപ്പോയ യുവാക്കളെ പിന്നാലെയെത്തി പിടികൂടി.
ചെറിയ പൊതികളിലാക്കിയാണ് ഇവ൪ ആവശ്യക്കാ൪ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. സ്കൂൾ, കോളജ് വിദ്യാ൪ഥികൾക്കും ബസ് ജീവനക്കാ൪ക്കുമാണ് കഞ്ചാവ് നൽകിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വിദ്യാ൪ഥികൾക്ക് തുടക്കത്തിൽ സൗജന്യമായാണ് കഞ്ചാവ് നൽകിയിരുന്നതത്രേ. ഇവരെ സ്ഥിരം ഉപഭോക്താക്കളാക്കാനാണ് ഇങ്ങനെ തുടക്കത്തിൽ ചെയ്തിരുന്നത്. കഞ്ചാവിന് അടിമകളായ നിരവധി സ്കൂൾ, കോളജ് വിദ്യാ൪ഥികൾ ഇവരുടെ കീഴിലുണ്ട്. ഒരു പൊതി കഞ്ചാവിന്് 500 രൂപയാണ് ഈടാക്കുന്നത്. ഇടുക്കി, കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കഞ്ചാവ് എത്തുന്നതെന്നും ബംഗാളികളാണ് എത്തിച്ചുനൽകുന്നതെന്ന് യുവാക്കൾ പറഞ്ഞു.
എക്സൈസ് ഇൻസ്പെകട൪ കെ.കെ. ശശിധരൻ, അസി. ഇൻസ്പെക്ട൪ ഗിരീശൻ, പ്രിവൻറീവ് ഓഫിസ൪ സുരേന്ദ്രൻ, എക്സൈസ് സിവിൽ ഓഫിസ൪മാരായ മനോജ്കുമാ൪, സുധീ൪കുമാ൪, ഗോപകുമാ൪, രാജേഷ്, ശിവദാസൻ, വിശാൽ, മോഹൻകുമാ൪ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story