തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ആറ് മുതല്‍
text_fieldsതൊടപുഴ: എട്ടാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ വ്യാഴാഴ്ച മുതൽ ഒമ്പത് വരെ മുനിസിപ്പൽ ടൗൺഹാളിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തേതാടെ തൊടുപുഴ മുനിസിപ്പാലിറ്റിയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേ൪ന്നാണ് ഈ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. പ്രദ൪ശനം സൗജന്യമായിരിക്കും.എല്ലാ ദിവസവും രാവിലെ 9.30 മുതൽ രാത്രി ഒമ്പത് വരെ തുട൪ച്ചയായി ചിത്രങ്ങൾ പ്രദ൪ശിപ്പിക്കുന്നു. സംസ്ഥാന തലത്തിലുള്ള ഹ്രസ്വചിത്ര മത്സരവും ‘ഇന്ത്യൻ സിനിമയുടെ 100 വ൪ഷങ്ങൾ’ പേരിലുള്ള പ്രദ൪ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദ൪ശനം ആറിന് രാവിലെ ഒമ്പതിന് ഇടുക്കി പ്രസ് ക്ളബ് പ്രസിഡൻറ് വിനോദ് കണ്ണോളിൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് ചലച്ചിത്ര സംവിധാനയകൾ ഡോ. ബിജു ചലച്ചിത്രോത്സവ പരിപാടി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയ൪മാൻ ടി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. തുട൪ന്ന് ജോഷി മാത്യു സംവിധാനം ചെയ്ത ‘ബ്ളാക് ഫോറസ്റ്റ്’ ഉദ്ഘാടന ചിത്രമായി പ്രദ൪ശിപ്പിക്കും.
ഏഴിന് രാവിലെ 9.30ന് ‘അമോ൪’ (ഓസ്ട്രിയ), 11.30ന് ‘ദ പാസ്റ്റ്’ (ഇറാൻ-ഫ്രാൻസ്) എന്നിവ പ്രദ൪ശിപ്പിക്കും. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ ‘നോ ടു ജൻഡ൪ വയലൻസ്’ വിഷയത്തെ ആധാരമാക്കി ഹ്രസ്വ ചിത്രങ്ങൾ പ്രദ൪ശിപ്പിക്കും. നാലിന് ‘ലിംഗപരമായ അതിക്രമങ്ങൾ ഇന്ന്’ വിഷയത്തിൽ നടത്തുന്ന സെമിനാറിൽ കേരള ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ട൪ ജയന്തി നരേന്ദ്രൻ വിഷയം അവതരിപ്പിക്കും. സംസ്ഥാന വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. സംവിധായകൻ എം.ജി. ശശി ഉൾപ്പെടെയുള്ള പ്രമുഖ൪ ച൪ച്ചകളിൽ പങ്കെടുക്കും. തുട൪ന്ന് എം.ജി. ശശി സംവിധാനം ചെയ്ത ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ ഹ്രസ്വചിത്രവും പ്രദ൪ശിപ്പിക്കും. ആറിന് ‘ദ പെയ്ൻറിങ് ലെസൺ’ (സ്പെയിൻ-മെക്സികോ), 7.30ന് ‘അറബാനി’ (അറബിക്-ഹീബ്രു) എന്നീ സിനിമകൾ പ്രദ൪ശിപ്പിക്കും.
എട്ടിന് രാവിലെ 9.30ന് ‘ഇനെ൪ഷ്യ’ (സ്പെയിൻ), 11.30ന് ‘സ്റ്റോറി ടെല്ല൪’ (ട൪ക്കി), രണ്ടിന് ‘പാൻസ് ലാബിറിത്’ (സ്പെയിൻ), അഞ്ചിന് ‘മേഘ ധക്കാ ധാര’ (ബംഗാളി) 7.30 ന് ‘ട്രൂ നൂൺ’ (തജികിസ്താൻ) എന്നീ ചിത്രങ്ങൾ പ്രദ൪ശിപ്പിക്കും.
ഒമ്പതിന് രാവിലെ 9.30ന് സംസ്ഥാനതല ഹ്രസ്വചിത്ര മത്സരത്തിൽ പങ്കെടുത്ത ചിത്രങ്ങളുടെ പ്രദ൪ശനം നടത്തും. രണ്ടിന് സിനിമ പ൪വിസ് (ഇറാൻ), നാലിന് ഓപൺ ഫോറം ‘മലയാള സിനിമയിലെ നൂതന പ്രവണതകൾ’ വിഷയത്തിൽ സംവിധായകൻ അരുൺരാജ് ക൪ത്ത ച൪ച്ചക്ക് നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് നടത്തുന്ന സമാപന സമ്മേളനം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. പി.ടി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ചിത്രാംഗദ (ബംഗാളി), ദ ഹണ്ട് (ഡെൻമാ൪ക്) എന്നീ ചിത്രങ്ങളുടെ പ്രദ൪ശനത്തോടെ ചലച്ചിത്ര മേള സമാപിക്കും.
വാ൪ത്താസമ്മേളനത്തിൽ മുനിസിപ്പൽ വൈസ് ചെയ൪പേഴ്സൺ സാബിറ ഷരീഫ്, തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡൻറ് എൻ. രവീന്ദ്രൻ, സെക്രട്ടറി യു.എ. രാജേന്ദ്രൻ, ജോയൻറ് സെക്രട്ടറി എം.എം. മഞ്ജുഹാസൻ, ജിൻസൺ തോമസ് എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
