Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2013 1:47 PM IST Updated On
date_range 19 Nov 2013 1:47 PM ISTയുവാവിന്‍െറ മരണത്തില്‍ ദുരൂഹത -ആക്ഷന്‍ കമ്മിറ്റി
text_fieldsbookmark_border
പുൽപള്ളി: പൊതുപ്രവ൪ത്തകനായ യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
മുള്ളൻകൊല്ലി ചേലൂ൪ പഴയ കാലായിൽ സുഭാഷിനെയാണ് കഴിഞ്ഞ ആഗസ്റ്റ് നാലിന് കണ്ണൂ൪ കണ്ണപുരത്തിനടുത്ത ഇരിണാവ് റെയിൽവേ ഗേറ്റിനു സമീപം മരിച്ചനിലയിൽ കണ്ടത്തെിയത്. മരമില്ലുകളിൽനിന്ന് അറക്കപ്പൊടി ശേഖരിച്ച് തമിഴ്നാട്ടിലേക്ക് കയറ്റിയയക്കുന്ന ജോലിക്കാരനായിരുന്നു.
മരണവിവരം ബന്ധുക്കളെ പൊലീസ് അറിയിച്ചെങ്കിലും തിടുക്കത്തിൽ പോസ്റ്റുമോ൪ട്ടം നടത്തിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. സുഭാഷിൻെറ മൃതദേഹം പോസ്റ്റുമോ൪ട്ടം നടത്തിയ സമയത്ത് ബന്ധുക്കളെ അകറ്റി നി൪ത്താൻ ചില൪ ശ്രമിച്ചിട്ടുണ്ട്. ആഗസ്റ്റ് മൂന്നിന് വൈകീട്ട് 35,000 രൂപ സുഭാഷിൻെറ കൈവശമുള്ളതായി കണ്ടെന്ന് അറക്കപ്പൊടി ബിസിനസുകാരായ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. എന്നാൽ, മൃതദേഹത്തിൽനിന്ന് കിട്ടിയ പഴ്സിൽ 100 രൂപ മാത്രമേയുള്ളൂ എന്നാണ് പൊലീസ് രേഖപ്പെടുത്തിയത്.
മൊബൈൽ ഫോണിൻെറ ബാറ്ററിയും സിം കാ൪ഡും ഊരിമാറ്റിയ നിലയിലായിരുന്നു. ഷ൪ട്ട് പിച്ചിച്ചീന്തിയ നിലയിലാണ് കണ്ടത്തെിയതെന്നും അവ൪ പറഞ്ഞു.
അന്വേഷണത്തിൽ അനാസ്ഥയുള്ളതിനാൽ ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു. ചെയ൪മാൻ ബോബി പുഞ്ചക്കര, കൺവീന൪ രാജേഷ് സേവ്യ൪, എ.ടി. ജോസഫ്, തോമസ് വാഴയിൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
