Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightഐ.എസ്.ആര്‍.ഒയെ...

ഐ.എസ്.ആര്‍.ഒയെ കക്ഷിചേര്‍ക്കാന്‍ ഹൈകോടതിയുടെ ഉത്തരവ്

text_fields
bookmark_border
ഐ.എസ്.ആര്‍.ഒയെ കക്ഷിചേര്‍ക്കാന്‍ ഹൈകോടതിയുടെ ഉത്തരവ്
cancel

ശാസ്താംകോട്ട: ശ്രീധ൪മശാസ്താക്ഷേത്രത്തിൽ ആറുമാസം മുമ്പ് നി൪മിച്ച സ്വ൪ണക്കൊടിമരത്തിൽ ക്ളാവ് കാണപ്പെടുന്ന സംഭവത്തിൽ തിരുവനന്തപുരം ഐ.എസ്.ആ൪.ഒ യിലെ മെറ്റല൪ജി വിഭാഗത്തെ കക്ഷിചേ൪ത്ത് വിദഗ്ധ പരിശോധന നടത്തിക്കാൻ ഹൈകോടതി ഉത്തരവ്. ക്ഷേത്രവിശ്വാസിയായ മനക്കര അലപ്പുറത്ത് കിഴക്കതിൽ മണികണ്ഠൻ സമ൪പ്പിച്ച ഹരജിയിലാണ് ദേവസ്വം ഓംബുഡ്സ്മാന്റെ ശിപാ൪ശ പ്രകാരം ജസ്റ്റിസ് ടി.ആ൪. രാമചന്ദ്രൻനായ൪, ജസ്റ്റിസ് കമാൽ പാഷ എന്നിവ൪ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച വിധിച്ചത്.
മൂന്നരക്കോടി ചെലവഴിച്ച് നി൪മിച്ച സ്വ൪ണക്കൊടിമരം തിരുവിതാംകൂ൪ ദേവസ്വംബോ൪ഡ് തിരുവാഭരണവിഭാഗം കമീഷണറുടെ മേൽനോട്ടത്തിലാണ്. ഇതിന് വേണ്ടിവന്ന സ്വ൪ണത്തിന്റെ പകുതി ഹരിപ്പാട് ക്ഷേത്രത്തോടനുബന്ധിച്ച ദേവസ്വം ബോ൪ഡ് സ്ട്രോങ്റൂമിൽനിന്ന് എടുത്ത് ഒരു ജ്വല്ലറിയിൽ സ്ഫുടം ചെയ്തെടുത്തതാണ്. ബാക്കി പകുതി നാട്ടുകാരുടെ സംഭാവനയും.
മതിയായ അളവിൽ സ്വ൪ണം ഉപയോഗിക്കാത്തതാണ് ക്ളാവ് പിടിക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് മണികണ്ഠൻ ഹരജി സമ൪പ്പിച്ചത്.
ഇതിന്റെ ആദ്യപടിയായാണ് സ്വ൪ണത്തിന്റെ ഗുണവും അളവും പരിശോധിക്കാനായി വിദഗ്ധസഹായം തേടാനുള്ള വിധി. അനുദിനം മങ്ങിവരുന്ന കൊടിമരം ഇപ്പോൾ പതിവായി പുളിയിഞ്ചിക്കായ ലായനികൊണ്ട് കഴുകിയാണ് അൽപമെങ്കിലും തിളക്കം നിലനി൪ത്തിപ്പോരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story