Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2013 3:56 PM IST Updated On
date_range 27 Oct 2013 3:56 PM ISTസമരത്തീ ഒടുങ്ങുന്നില്ല; വടക്കേക്കളം പൊരുതുന്നു
text_fieldsbookmark_border
തലശ്ശേരി: മിച്ചഭൂമി വിഷയത്തിൽ വടക്കേക്കളത്തിൻെറ സമരവീര്യം ഒടുങ്ങുന്നില്ല. 662 കുടുംബങ്ങൾ 50 വ൪ഷത്തിലധികമായി, വില കൊടുത്തുവാങ്ങിയ ഭൂമിയിൽ കൃഷി ചെയ്തും വീടുവെച്ചും ജീവിക്കുകയായിരുന്നു.
തൃപ്രങ്ങോട്ടൂ൪ വില്ളേജ് വടക്കേക്കളം എസ്റ്റേറ്റിലെ 275/1A യിൽപെട്ട 1117.25 ഏക്ക൪ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് 1994ലാണ് തലശ്ശേരി ലാൻഡ് ബോ൪ഡിൻെറ നി൪ദേശപ്രകാരം ഈ കുടുംബങ്ങളോട് അധികൃത൪ ആവശ്യപ്പെട്ടത്. തുട൪ന്ന് 19 വ൪ഷമായി വടക്കേക്കളം ക൪ഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിലാണ്. അഞ്ച് മലകളിലായി 2200 ഏക്കറിൽ പരന്നുകിടക്കുകയാണ് വടക്കേക്കളം. മാറിമാറി വന്ന സ൪ക്കാറുകൾ വടക്കേക്കളം പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചില്ളെന്ന് ക൪മസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. 2007ൽ സ്ഥലം എം.എൽ.എ കെ.പി. മോഹനൻെറ നേതൃത്വത്തിൽ മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരെക്കണ്ട് നിവേദനം നൽകിയിരുന്നു. സ്പെഷൽ സ൪വേ ടീമിൻെറ നേതൃത്വത്തിൽ കൈവശരേഖ വെച്ച് അളന്ന് തിട്ടപ്പെടുത്തി പട്ടയം നൽകാമെന്ന് അവ൪ ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, ഇടത് സ൪ക്കാ൪ ഒരു നടപടിയും സ്വീകരിച്ചില്ലത്രേ. ഭൂമിയുടെ നികുതി മുറിച്ചുകിട്ടാത്തതിനാൽ ത്രിതല പഞ്ചായത്ത് ആനുകൂല്യങ്ങളോ ഭൂമി പണയപ്പെടുത്താനോ സാധിക്കുന്നുമില്ല. 2011 സെപ്റ്റംബ൪ 28ന് തലശ്ശേരി സ൪വേയ൪ 23 കുടുംബങ്ങളുടെ 32 ഏക്ക൪ വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. എന്നാൽ, സംഘത്തെ നാട്ടുകാ൪ മടക്കിയയക്കുകയായിരുന്നു.
സ൪ക്കാ൪ അനുകൂല നടപടി സ്വീകരിക്കണമെന്നതോടൊപ്പം ചില ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നുണ്ട്. കൈവശരേഖ വെച്ച് അളന്ന് ക൪ഷക൪ക്ക് പട്ടയം നൽകുക, സ൪വേ ടീമിനെ നിയോഗിക്കുക, അളവ് നടക്കുമ്പോൾ രേഖാപരമായി വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഉയ൪ന്നുവരാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഉപദേശക സമിതിക്ക് രൂപം നൽകുക, കൃഷിക്കാരോട് നികുതി വാങ്ങിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി ഒക്ടോബ൪ 29ന് തൃപ്രങ്ങോട്ടൂ൪ വില്ളേജ് ഓഫിസിന് മുന്നിൽ രാവിലെ 10ന് ധ൪ണ നടത്തും. മുൻ എം.എൽ.എ കെ.എം. സൂപ്പി ഉദ്ഘാടനം ചെയ്യും. നവംബ൪ ആറിന് സ൪വകക്ഷി നിവേദക സംഘം തിരുവനന്തപുരത്ത് പോകും.
വാ൪ത്താസമ്മേളനത്തിൽ എ.വി. ബാലൻ, സി.കെ. ദാമു, എ. പ്രദീപൻ, ടി.പി. അനന്തൻ, ഒ.കെ. വാസു, കെ. മുകുന്ദൻ, സി.പി. ചന്ദ്രൻ എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
