Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightനയപരമായ കാര്യങ്ങള്‍...

നയപരമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ കെ.പി.സി.സി പ്രസിഡന്‍റുമായി ആലോചിക്കാന്‍ ധാരണ

text_fields
bookmark_border
നയപരമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ കെ.പി.സി.സി പ്രസിഡന്‍റുമായി ആലോചിക്കാന്‍ ധാരണ
cancel

തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന മന്ത്രിസഭായോഗങ്ങൾക്ക് മുമ്പ് ഇനിമുതൽ കെ.പി.സി.സി പ്രസിഡൻറിൻെറ സാന്നിധ്യത്തിൽ കോൺഗ്രസ് മന്ത്രിമാ൪ കൂടിയാലോചന നടത്താൻ ധാരണ. സ൪ക്കാറും പാ൪ട്ടിയും തമ്മിലെ ഏകോപനം ശക്തമാക്കുന്നതിൻെറ ഭാഗമായാണിത്. കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിൻെറ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേ൪ന്ന പാ൪ട്ടി - സ൪ക്കാ൪ ഏകോപനസമിതി യോഗത്തിലാണ് സംസ്ഥാനഭരണത്തിൽ പാ൪ട്ടിയുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കാൻ സഹായകമാകുന്ന തീരുമാനമെടുത്തത്.
നയപരമായ കാര്യങ്ങളിൽ സ൪ക്കാ൪ തീരുമാനമെടുക്കുംമുമ്പ് പാ൪ട്ടി അറിയാറില്ളെന്ന പരാതി ഏറെ നാളായി കെ.പി.സി.സി പ്രസിഡൻറും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉന്നയിച്ചുവരികയാണ്. നയപരമായ വിഷയങ്ങളിൽ ച൪ച്ചവേണമെന്ന ആവശ്യം വി.എം. സുധീരനും ഉന്നയിക്കുന്നുണ്ട്.
ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേണ്ടവിധം തന്നെ അറിയിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ളെന്ന് ഏകോപനസമിതി യോഗത്തിൽ കെ.പി.സി.സി പ്രസിഡൻറ് തുറന്നടിച്ചിരുന്നു. കൂടിയാലോചനക്ക് ഏത് തരത്തിലുള്ള സംവിധാനം ഏ൪പ്പെടുത്തുന്നതിനോടും യോജിപ്പാണെന്ന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. തുട൪ന്നാണ് പുതിയ തീരുമാനം. യു.ഡി.എഫ് യോഗത്തിന് മുമ്പും കോൺഗ്രസ് നേതാക്കൾ പ്രത്യേക കൂടിയാലോചന നടത്തും. മുന്നണിയോഗത്തിൽ ച൪ച്ചക്കുവരുന്ന കാര്യങ്ങളിൽ ഏകാഭിപ്രായം പറയാനും പ്രശ്നങ്ങളിൽ സമവായമുണ്ടാക്കാനും ഇത് ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
പരസ്യപ്രസ്താവന പാടില്ളെന്ന് നി൪ദേശിച്ചതിനൊപ്പം ചാനൽ ച൪ച്ചകൾക്ക് നിയന്ത്രണം കൊണ്ടുവരാനും ധാരണയായി. ച൪ച്ചക്ക് പോകുന്നവ൪ കെ.പി.സി.സി പ്രസിഡൻറിൽനിന്ന് അനുമതി വാങ്ങുകയും ച൪ച്ചചെയ്യുന്ന വിഷയത്തിൽ പാ൪ട്ടി നിലപാട് മനസ്സിലാക്കുകയും വേണം. ച൪ച്ചയിൽ സ൪ക്കാറിൻെറയും പാ൪ട്ടിയുടെയും താൽപര്യം സംരക്ഷിക്കണം. ഏതെങ്കിലും വിഷയത്തിൽ ചാനലിൽ നടക്കുന്ന ച൪ച്ചയിൽ കോൺഗ്രസിൽ നിന്ന് ഒരാളേ പങ്കെടുക്കാവൂ. ഒരേ വിഷയത്തിൽ വിരുദ്ധാഭിപ്രായം പറയുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story