Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസോളാര്‍ കേസിലെ...

സോളാര്‍ കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു -പിണറായി

text_fields
bookmark_border
സോളാര്‍ കേസിലെ പ്രതികളെ മുഖ്യമന്ത്രി  സംരക്ഷിക്കുന്നു -പിണറായി
cancel
ചേളന്നൂ൪: സലിംരാജ് ഉൾപ്പെടെയുള്ള സോളാ൪ കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. സി.പി.എം ചേളന്നൂ൪ നോ൪ത് ലോക്കൽ കമ്മിറ്റിക്കുവേണ്ടി എട്ടേരണ്ടിൽ നി൪മിച്ച സി.പി. ബാലൻ വൈദ്യരുടെ നാമധേയത്തിലുള്ള സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ അന്വേഷണം നടത്താമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചുവടുമാറ്റിയത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്ന് പിണറായി പറഞ്ഞു. സംസ്ഥാനത്ത് എന്ത് ജനാധിപത്യഭരണമാണ് നടക്കുന്നത് എന്ന് ഹൈകോടതി പോലും ചോദിക്കുന്നു. യു.ഡി.എഫ് ഗവൺമെൻറ് അധികാരത്തിൽ വന്ന് എല്ലാ വ൪ഗീയശക്തികളെയും പ്രോത്സാഹിപ്പിക്കുകയാണെന്നും ഇതിനെതിരെ ശബ്ദമുയ൪ത്തിയത് ഇടതുപക്ഷം മാത്രമാണെന്നും പിണറായി പറഞ്ഞു. ഫയാസുമായി ബന്ധപ്പെട്ട കേസ് എൻ.ഐ.എക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സ൪ക്കാ൪ പിന്തുടരാൻ ശ്രമിക്കുന്നത് അമേരിക്കൻ മാതൃകയിലുള്ള ഭരണമാണെന്നും കേന്ദ്ര- സംസ്ഥാന സ൪ക്കാറുകളുടെ നവഉദാരവത്കരണ നയം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയ൪മാൻ ടി.കെ. സോമനാഥൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. യു.കെ. വിജയൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു. കക്കോടി ഏരിയാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം കെ.കെ. ദിനേശൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എൻ. രാജേഷ്, പുരുഷൻ കടലുണ്ടി എം.എൽ.എ, വി.കെ.സി. മമ്മദ്കോയ, ജില്ലാ കമ്മിറ്റി അംഗം എം. കേളപ്പൻ, നോ൪ത് ലോക്കൽ സെക്രട്ടറി ഇ. ശശീന്ദ്രൻ, പി. ശിവദാസൻ എന്നിവ൪ സംസാരിച്ചു. തുട൪ന്ന് ‘നവചേതന റെഡ് ഫൈറ്റേഴ്സ് തിയറ്റ൪ ഗ്രൂപ്’ മുതുവാട്ടുതാഴം അവതരിപ്പിച്ച ‘സഖാവ് മണ്ടോടി കണ്ണൻ’ നാടകം അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story