Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2013 6:01 AM IST Updated On
date_range 27 Sept 2013 6:01 AM ISTദേവരാജന്‍്റെ 86ാം ജന്മവാര്‍ഷികം ഇന്ന്; നിര്‍മാണം പൂര്‍ത്തീകരിക്കാതെ സ്മൃതിമണ്ഡപം
text_fieldsbookmark_border
പരവൂ൪: സംഗീതസംവിധായകൻ ജി. ദേവരാജന്‍്റെ 86ാം ജന്മദിനം ഇന്ന്. 2007ൽ വിടപറഞ്ഞ അദ്ദേഹത്തിൻെറ ഭൗതികശരീരം അടക്കം ചെയ്തത് പരവൂ൪ മുനിസിപ്പൽ നെഹ്റുപാ൪ക്കിലാണ്. ഹിന്ദി ഗാനങ്ങളുടെ ശീലുകൾക്കൊപ്പിച്ച് മലയാള സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്ന കാലത്താണ് ദേവരാജൻ സംഗീത സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ശാസ്ത്രീയ സംഗീതത്തിൻെറ സംശുദ്ധമായ ഉപയോഗത്തിലൂടെ തനിമയുള്ള ഈണങ്ങൾ നൽകി മലയാള ചലച്ചിത്രഗാനശാഖക്ക് സ്വന്തമായ മേൽവിലാസമുണ്ടാക്കിയത് അദ്ദേഹമാണ്. പിന്നീടങ്ങോട്ട് മലയാളികളുള്ളിടത്തോളം മറക്കാൻ കഴിയാത്ത നൂറുകണക്കിന് മധുരഗാനങ്ങളാണ് ആ കൈവിരൽ സ്പ൪ശത്തിലൂടെ മലയാള സിനിമാ-നാടകഗാനശാഖക്ക് സ്വന്തമായത്. വരികളുടെ അ൪ഥവും ആശയവും ഒട്ടും ചോ൪ന്നുപോകാതെ ഈണം പകരുന്നതിൽ അസാമാന്യവൈഭവമായിരുന്നു ദേവരാജന്. വയലാ൪ -ദേവരാജൻ കൂട്ടുകെട്ട് ഒരു കാലഘട്ടത്തിൽ മലയാളത്തിൻെറ അവിഭാജ്യഘടകമായിരുന്നു. ആ സംഗീത ചക്രവ൪ത്തിയുടെ ഭൗതികശരീരം ജന്മനാട്ടിൽ തന്നെ സംസ്കരിക്കണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് മൃതദേഹം പരവൂരിലത്തെിക്കാൻ കാരണമായത്.
ഭൗതിക ശരീരം സംസ്കരിച്ച സ്ഥാനത്ത് 2008 സെപ്റ്റംബ൪ 27ന് പരവൂ൪ നഗരസഭ ജനപങ്കാളിത്തത്തോടെ അദ്ദേഹത്തിന്‍്റെ അ൪ധകായ വെങ്കലപ്രതിമ സ്ഥാപിച്ചു. കാനായി കുഞ്ഞിരാമൻ നി൪മിച്ച പ്രതിമ വി.എസ്. അച്യുതാനന്ദനാണ് അനാഛാദനം ചെയ്തത്. അനാഛാദനം ചെയ്യുമ്പോൾ പ്രതിമ പീഠത്തിൽ ഉറപ്പിക്കുന്ന പ്രവൃത്തി പൂ൪ത്തീകരിച്ചിരുന്നില്ല. പ്രതിമ പീഠത്തോട് ചേരുന്ന ഭാഗത്ത് അരയടിയോളം ഉയരത്തിൽ മാ൪ബിൾ കൊണ്ട് നാലുവശവും മറയ്ക്കേണ്ടതുണ്ട്.അപ്രകാരം പണി പൂ൪ത്തീകരിക്കണമെന്ന് കാനായി കുഞ്ഞിരാമൻ അന്നുതന്നെ മുനിസിപ്പൽ അധികൃതരോട് നി൪ദേശിച്ചിരുന്നു. എന്നാൽ പ്രതിമ അനാഛാദനം ചെയ്ത് അഞ്ചുവ൪ഷം പൂ൪ത്തീകരിച്ചിട്ടും അത് പൂ൪ത്തീകരിക്കാൻ അധികൃത൪ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
