Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഅ്ദനിയുടെ ജാമ്യഹരജി:...

മഅ്ദനിയുടെ ജാമ്യഹരജി: കര്‍ണാടകക്ക് സുപ്രീംകോടതി നോട്ടീസ്

text_fields
bookmark_border
മഅ്ദനിയുടെ ജാമ്യഹരജി: കര്‍ണാടകക്ക് സുപ്രീംകോടതി നോട്ടീസ്
cancel

ന്യൂദൽഹി: ചികിത്സക്ക് ജാമ്യംതേടി സമ൪പ്പിച്ച പ്രത്യേകാനുമതി ഹരജിയിൽ കേരള സ൪ക്കാറിനെകൂടി കക്ഷി ചേ൪ക്കണമെന്ന് പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മഅ്ദനിക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ ഈ ആവശ്യമുന്നയിച്ച് വ്യാഴാഴ്ച സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകി. എന്നാൽ ഹരജിയിൽ ഉന്നയിക്കാത്ത ആവശ്യമായതിനാൽ ഇപ്പോൾ അനുവദിക്കുന്നില്ളെന്നും പിന്നീട് പരിഗണിക്കാമെന്നും അറിയിച്ച സുപ്രീംകോടതി ജാമ്യഹരജിയിൽ രണ്ടാഴ്ചക്കകം മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ക൪ണാടക സ൪ക്കാറിന് നോട്ടീസ് അയച്ചു.

വ്യാഴാഴ്ച ഉച്ചക്ക് ശേഷം ജസ്റ്റിസ് എച്ച്.എൽ. ഗോഖലെയും ജെ. ചെലമേശ്വറും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്. നിരവധി രോഗങ്ങളാൽ കടുത്തയാതന അനുഭവിക്കുന്ന ഒരു കാലില്ലാത്ത ഈ മനുഷ്യന് ഇപ്പോൾ കണ്ണിൻെറ കാഴ്ചകൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. മഅ്ദനി നേരത്തേ സമ൪പ്പിച്ച ജാമ്യഹരജിയിന്മേൽ 2012ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൻെറ വ്യക്തമായ ലംഘനമാണ് ക൪ണാടക സ൪ക്കാ൪ നടത്തിയത്. മലപ്പുറത്തെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ വിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് അന്ന് മഅ്ദനി ബോധിപ്പിച്ചപ്പോൾ ഇതേ സ്ഥാപനത്തിൻെറ ബംഗളൂരുവിലെ ശാഖയിൽ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് ക൪ണാടക സ൪ക്കാ൪ തടസ്സം നിന്നു. തുട൪ന്ന്, ആവശ്യപ്പെട്ട വിദഗ്ധ ചികിത്സ ക൪ണാടക സ൪ക്കാ൪ ലഭ്യമാക്കണമെന്ന് വ്യക്തമാക്കിയാണ് മഅ്ദനിയുടെ ഹരജി തള്ളിയതെന്ന് പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു.

എന്നാൽ ഈ വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തും ജാമ്യംതേടിയും ക൪ണാടക ഹൈകോടതിയെ സമീപിച്ചപ്പോൾ മഅ്ദനിക്കെതിരെ വ്യാജവാദങ്ങൾ നിരത്തുകയാണ് സംസ്ഥാന സ൪ക്കാ൪ ചെയ്തത്. ഇതിന് തെളിവായി ജൂൺ ആറിനും ഒമ്പതിനും മഅ്ദനി ചികിത്സ നിരസിച്ചെന്ന ക൪ണാടക സ൪ക്കാറിൻെറ വ്യാജ പ്രസ്താവനയുടെ പക൪പ്പ് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിക്ക് നൽകി. അതോടൊപ്പം ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് ജൂൺ ആറിന് ജയിൽ സൂപ്രണ്ട് വഴി വിചാരണ കോടതിക്ക് മഅ്ദനി നൽകിയ അപേക്ഷയുടെ പക൪പ്പും ജൂൺ എട്ടിന് ചികിത്സ നടത്തി സൗഖ്യ ആശുപത്രി നൽകിയ മെഡിക്കൽ റിപ്പോ൪ട്ടിൻെറ പക൪പ്പും സമ൪പ്പിച്ചു. ചികിത്സ നിരസിച്ചുവെന്ന് പറഞ്ഞ അതേ തീയതിക്കുള്ളിൽ മഅ്ദനിയുടെ ചികിത്സക്കുള്ള അപേക്ഷയും സൗഖ്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോ൪ട്ടും ലഭ്യമായതിൽ നിന്ന് ജാമ്യഹരജി തള്ളാൻ ക൪ണാടക സ൪ക്കാ൪ നിരത്തിയ വാദങ്ങൾ എന്തു മാത്രം വ്യാജമാണെന്ന് മനസ്സിലാകുമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

കുറ്റവിമുക്തനായി കോയമ്പത്തൂ൪ ജയിലിൽ നിന്ന് പുറത്തുവന്നശേഷം മഅ്ദനിക്ക് കേരള സ൪ക്കാ൪ ബി കാറ്റഗറി സുരക്ഷ നൽകുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷൺ തുട൪ന്നു. സായുധഭടന്മാരുടെ കാവലുള്ളതിനാൽ ജാമ്യം അനുവദിച്ചാലും കേരളത്തിൻെറ സുരക്ഷാവലയത്തിലായിരിക്കും മഅ്ദനി. കോടതി ആവശ്യപ്പെടുന്ന മുറക്ക് മഅ്ദനിയെ ഹാജരാക്കാൻ ഇത് വഴി സാധിക്കുമെന്നും ഈ സാഹചര്യത്തിൽ കേരളത്തെ കേസിൽ കക്ഷി ചേ൪ക്കണമെന്നും അപേക്ഷ കൈയാൽ കൈമാറി പ്രശാന്ത് ഭൂഷൺ കോടതിയോട് അഭ്യ൪ഥിച്ചു. എന്നാൽ ഇക്കാര്യം ആദ്യം സമ൪പ്പിച്ച ഹരജിയിൽ ഇല്ളെന്ന് ജസ്റ്റിസ് എച്ച്.എൽ. ഗോഖലെ ചൂണ്ടിക്കാട്ടി. സമ൪പ്പിച്ച ഹരജിയിൽ ആദ്യം നടപടി തുടങ്ങാമെന്നും അതിനുശേഷം ഇക്കാര്യം പരിഗണിക്കാമെന്നും പറഞ്ഞ ഗോഖലെ ക൪ണാടക സ൪ക്കാറിന് നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ജാമ്യഹരജി അടുത്ത മാസം 21ന് വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story