Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇറാന് വേണ്ടി ചാരവൃത്തി...

ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ പാകിസ്താനിക്ക് തടവ്

text_fields
bookmark_border
ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ പാകിസ്താനിക്ക് തടവ്
cancel
അബൂദബി: ഇറാന് വേണ്ടി യു.എ.ഇയിലെ ശൈഖുമാരുടെയും സ൪ക്കാ൪ കെട്ടിടങ്ങളുടെയും വിവരങ്ങളും ചിത്രങ്ങളും കൈമാറുകയും ചാരവൃത്തി നടത്തുകയും ചെയ്ത പാകിസ്താൻ പൗരന് തടവുശിക്ഷ. ഇയാളോടൊപ്പം പിടികൂടിയ ഇറാൻ സ്വദേശിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചതായും ‘ദ നാഷനൽ’ പത്രം റിപ്പോ൪ട്ട് ചെയ്തു.
അബൂദബിയിലെ ഒരു ശൈഖിൻെറ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന പാകിസ്താനിയെയാണ് സ്റ്റേറ്റ് സെക്യൂരിറ്റി കോടതി കുറ്റക്കാരനാണെന്ന് കണ്ട് തടവ് വിധിച്ചത്. എത്രകാലമാണ് തടവെന്ന് പുറത്തുവിട്ടിട്ടില്ല.
ശൈഖുമാരുടെയും സ൪ക്കാ൪ സ്ഥാപനങ്ങളുടെയും ചിത്രങ്ങൾ ഇറാൻ ഇൻറലിജൻസ് ഓഫിസ൪ക്ക് കൈമാറുകയും രാജ്യത്തിൻെറ രാഷ്ട്രീയ അന്തസ്സിന് ക്ഷതമേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. വിവരങ്ങൾ കൈമാറിയതിന് പകരം 30,000 ദി൪ഹം പ്രതിഫലമായി സ്വീകരിക്കുകയും ചെയ്തു.
അബൂദബിയിലെ ഇറാൻ എംബസി ജീവനക്കാരനാണ് വിവരങ്ങൾ കൈമാറിയത്. ഇയാൾ ഇൻറലിജൻസ് ഓഫിസറാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അബൂദബിയിലെ കൊട്ടാരത്തിൽ 2007 മുതൽ ജോലി ചെയ്യുകയും ഒരു ശൈഖിൻെറ ഡ്രൈവറായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന പാകിസ്താനിയെ കഴിഞ്ഞ വ൪ഷം ജൂലൈയിലാണ് നാഷനൽ സെക്യൂരിറ്റി ഓഫിസ൪മാ൪ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലും കാറിലും പരിശോധന നടത്തിയ ശേഷമായിരുന്നു അറസ്റ്റ്.
2010 ഇറാനിയൻ എംബസിയിൽ സമ്മാനങ്ങൾ നൽകാൻ പോയപ്പോഴാണ് ഇൻറലിജൻസ് ഓഫിസറുമായി കൂടിക്കാഴ്ച നടന്നതെന്ന് പാക് പൗരൻ സമ്മതിച്ചിരുന്നു. ശൈഖിൻെറ ബഹ്റൈൻ, ജോ൪ദാൻ, ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ഇൻറലിജൻസ് ഓഫിസ൪ ആരായുകയും ശൈഖുമാരുടെയും സായുധസേനാ വിഭാഗങ്ങളുടെയും ഈജിപ്ത്, അമേരിക്ക, ബ്രിട്ടൻ എന്നീ എംബസികളുടെയും ചിത്രങ്ങൾ എടുത്തുനൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, റൺവേ, പ്രസിഡൻറിൻെറ വിമാനം എന്നിവയുടെ ചിത്രങ്ങളും ആവശ്യപ്പെട്ടിരുന്നു. തുട൪ന്ന് ഇൻറലിജൻസ് ഓഫിസറിൽ നിന്ന് 30,000 ദി൪ഹം കൈപ്പറ്റുകയും ചെയ്തു. എന്നാൽ, വ്യക്തിഗത വായ്പയായാണ് താൻ പണം വാങ്ങിയതെന്ന് പാക് പൗരൻ കോടതിയിൽ പറഞ്ഞു.
ദുബൈ പൊലീസിൽ 1988 മുതൽ ജോലി ചെയ്യുന്ന ഇറാൻ സ്വദേശിയെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. വിവാഹ ത൪ക്കവുമായി ബന്ധപ്പെട്ടാണ് ഇറാനിയൻ എംബസി സന്ദ൪ശിച്ചതെന്ന് ഇദ്ദേഹത്തിൻെറ മൊഴി ശരിയായിരുന്നു. ഇൻറലിജൻസ് ഓഫിസറുമായി ഫോണിൽ സംസാരിക്കുകയും രണ്ട് തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തത് വിവാഹ ത൪ക്കം ച൪ച്ച ചെയ്യാനാണെന്നും ഇദ്ദേഹം മൊഴി നൽകിയിരുന്നു. അന്വേഷണത്തിൽ ഇദ്ദേഹത്തിൻെറ മൊഴി സത്യമാണെന്നും ഇൻറലിജൻസ് ഓഫിസറുമായി സഹകരിച്ചിട്ടില്ലെന്നും കണ്ടെത്തിയതിനെ തുട൪ന്ന് വിട്ടയക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story