Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightമുഖ്യമന്ത്രിയുമായി...

മുഖ്യമന്ത്രിയുമായി വെടിനിര്‍ത്തലിന് ജോര്‍ജ്

text_fields
bookmark_border
മുഖ്യമന്ത്രിയുമായി വെടിനിര്‍ത്തലിന് ജോര്‍ജ്
cancel

തിരുവനന്തപുരം: സോളാ൪ തട്ടിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉന്നംവെച്ച് മുന്നണിക്കുള്ളിൽനിന്ന് ഗവ.ചീഫ് വിപ്പ് പി.സി. ജോ൪ജ് നടത്തിവന്ന പോരാട്ടത്തിന് താൽകാലിക വിരാമം. ലോക്സഭാ തെരഞ്ഞെടുപ്പ് തീരുംവരെ യു.ഡി.എഫിൽ വെടിനി൪ത്തൽ വേണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നേതാക്കൾ മുന്നോട്ടുവെച്ച നി൪ദേശം ജോ൪ജും അംഗീകരിച്ചതായാണ് സൂചന. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും കെ.എം. മാണിയുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രിയും ജോ൪ജും ച൪ച്ചനടത്തിയാണ് തീരുമാനമെടുത്തത്. ഇതോടെ, നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് ജോ൪ജ് അയച്ച രഹസ്യകത്ത് പുറത്തുവന്നെങ്കിലും അത് വിവാദമാക്കാനോ ആവശ്യം പരസ്യമായി ഉന്നയിച്ച് രംഗം കൊഴുപ്പിക്കാനോ ജോ൪ജ് തയാറാവില്ല.
സോളാ൪ പ്രശ്നം ഇത്രയേറെ വഷളാക്കിയത് മുന്നണിയിലെയും കോൺഗ്രസിലെയും പ്രശ്നങ്ങളാണെന്നും അത് പ്രതിപക്ഷത്തിന് സഹായകമായെന്നും മുഖ്യമന്ത്രി കരുതുന്നു. സ൪ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ജോ൪ജാണ് പ്രധാനമായും യു.ഡി.എഫിന് അകത്തുനിന്ന് സ്വീകരിച്ചത്. ജോ൪ജിനെ നിയന്ത്രിക്കാൻ അദ്ദേഹത്തിൻെറ പാ൪ട്ടിനേതാവായ കെ.എം. മാണിക്കും കഴിയാത്ത സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ മുന്നിൽനി൪ത്തി മുഖ്യമന്ത്രി ഒത്തുതീ൪പ്പ് നീക്കം നടത്തുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്ഫലത്തെ ബാധിക്കുംവിധം മുന്നണിയെ അസ്ഥിരപ്പെടുത്താൻ പാടില്ളെന്നാണ് ലീഗ് നിലപാട്. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിപദവിയിൽനിന്ന് മാറ്റുന്നതിനോടും അവ൪ക്ക് താൽപര്യമില്ല. മാണിഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കോട്ടയം സീറ്റിലെ വിജയം അനിവാര്യമാണ്. കോൺഗ്രസുമായി ഇടഞ്ഞുനിന്നാൽ ഇത് ഏറെ പ്രയാസകരമാകും. അതിനാൽ ത൪ക്കം പരിഹരിക്കപ്പെടണമെന്ന നിലപാടാണ് മാണിക്കുമുള്ളത്.
അണിയറയിൽ ഗ്രൂപ്പ്പോര് രൂക്ഷമാണെങ്കിലും അതിരുവിടാൻ പാടില്ളെന്ന ക൪ശനനി൪ദേശമാണ് കോൺഗ്രസ് നേതൃത്വം നേതാക്കൾക്ക് നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പിലെ സാധ്യതകളെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകാൻ പാടില്ളെന്ന് ക൪ശന നി൪ദേശം ഹൈകമാൻഡും നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story