Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2013 4:48 PM IST Updated On
date_range 30 Aug 2013 4:48 PM ISTഅധ്യാപക നിയമന വിവാദം: യൂത്ത് ലീഗുകാര്‍ രാജിവെച്ചു
text_fieldsbookmark_border
നാദാപുരം: കുമ്മങ്കോട് ഈസ്റ്റ് എം.എൽ.പി സ്കൂളിലെ അധ്യാപക നിയമനം വീണ്ടും വിവാദത്തിൽ.
മദ്റസ കമ്മിറ്റി നേതൃത്വത്തിൽ ഭരണം നടത്തുന്ന സ്കൂളിൽ അധ്യാപക നിയമനത്തിന് സാമുദായിക പ്രാതിനിധ്യം പൂ൪ണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് വരിക്കോളിയിൽ പ്രാദേശിക യൂത്ത്ലീഗ് ഭാരവാഹികൾ രാജിവെച്ചു. ശാഖാ യൂത്ത്ലീഗ് ജനറൽ സെക്രട്ടറി വെള്ളാരി അജ്നാസ്, ട്രഷറ൪ സി.പി. ഷമീ൪ എന്നിവരാണ് രാജിവെച്ചത്.
മുസ്ലിംലീഗിന് മേൽക്കോയ്മയുള്ള കമ്മിറ്റിയായിട്ടും സ്ഥാപിത താൽപര്യ സംരക്ഷണത്തിന് അധ്യാപക നിയമനത്തിൽ ന്യൂനപക്ഷങ്ങളെ അവഗണിച്ചെന്നാണ് യൂത്ത്ലീഗിൻെറ പരാതി. സ്കൂളിൽ പുതുതായി ഉണ്ടായ താൽക്കാലിക തസ്തികയിൽ ചട്ടം ലംഘിച്ച് കമ്മിറ്റി സ്വന്തക്കാരെ നിയമിച്ചതായാണ് പരാതി.
രണ്ടുവ൪ഷം മുമ്പ് സ്കൂളിൽ നടന്ന അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ശാഖാ യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധമുയ൪ത്തിയിരുന്നു. മണ്ഡലം യൂത്ത്ലീഗ് പരിപാടി ശാഖാ കമ്മിറ്റി ബഹിഷ്കരിച്ചതിനെ തുട൪ന്ന് മണ്ഡലം കമ്മിറ്റി ഇടപെട്ട് ശാഖാ കമ്മിറ്റി മരവിപ്പിച്ചിരുന്നു. ഇതിനുശേഷം പ്രവ൪ത്തനം നി൪ജീവമായ കമ്മിറ്റിയിലെ അവശേഷിക്കുന്ന ഭാരവാഹികളാണ് കഴിഞ്ഞദിവസം രാജി നൽകിയത്.
സാമുദായിക പ്രാതിനിധ്യം അവഗണിച്ച് നടത്തിയ നിയമനത്തിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
